Culture
ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം: എ.കെ ആന്റണി
തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിന്നെ കകോണ്‍ ഗ്രസ്പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. കേവലമൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് അല്ല, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം. അഞ്ചുവര്‍ഷമായി ആര്.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പടിപടിയായി ഇന്ത്യയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യ വെറുമൊരു ഭൂപ്രദേശം മാത്രമല്ല. ലോകം ബഹുമാനിക്കുന്ന മഹത്തായ ആശയത്തിന്റെയും ആദര്‍ശത്തിന്റെയും സംസ്കാരത്തിന്റെയും നാടാണ്. നൂറ്റാണ്ടുകളായി, തലമുറകളായി നവീകരിക്കപ്പെട്ട് രാഷ്ട്രീയ-സാമൂഹിക പരിഷ്കരണങ്ങളിലൂടെ വളര്‍ന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഇന്ത്യയ്ക്ക് തുല്യം മറ്റൊരു രാജ്യമില്ല. ജനാധിപത്യമുള്ള, അഭിപ്രായ സ്വാതന്ത്ര്യമുള്ള, ബഹുസ്വരതയുള്ള, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുള്ള, നാനാജാതി-വര്‍ണ-വര്‍ഗ-ആചാര-വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുള്ള രാജ്യമാണിത്.
ഏത് ഭരണാധികാരിക്കെതിരെയും അപ്രിയ സത്യങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യം. വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയുന്ന രാജ്യം. ജാതിമത സമൂഹങ്ങള്‍ ഒരുമിച്ച് സഹകരിച്ചു കഴിയുന്ന രാജ്യം. മറ്റ് രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം. ആ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും സംസ്കാരത്തിന്റെയുമെല്ലാം പ്രതീകമാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാവര്ക്കും തുല്യനീതിയാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മൗലികാവകാശവും സമത്വവുമുണ്ട്. ഭരണഘടനയ്ക്കൊപ്പം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് തുടങ്ങിയെ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആര്.എസ്.എസിന്റെ പ്രേരണയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഒന്നൊന്നായി കവര്‍ന്നെടുത്തു. ഇന്ത്യയെന്ന സംസ്കാരം പടിപടിയായി ഇല്ലാതാക്കി. ഇനി ഒരിക്കല്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അംബേദ്ക്കറുടെ ഭരണഘടന ഇന്ത്യയില്‍ ഉണ്ടാവില്ല. പകരം ആര്.എസ്.എസിന്റെ ഭരണഘടനയാകും ഉണ്ടാവുക. അതിനാല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്താതിരിക്കാനുള്ള വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. മറ്റേത് സംസ്ഥാനത്തേക്കാളും ബുദ്ധിയുള്ള, പ്രബുദ്ധതയുള്ള ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആരെ തെരഞ്ഞെടുക്കണമെന്നത് വെറും നിസാരമായി കാണരുത്. കൈപ്പിഴ പറ്റിയാല്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഉണ്ടാവില്ല. ബഹുസ്വരതയും സാമൂഹിക നീതിയും ഉണ്ടാവില്ല. കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ സങ്കുചിതമായി ചിന്തിക്കേണ്ട തെരഞ്ഞെടുപ്പ് അല്ല ഇത്. എന്ത് വിട്ടുവീഴ്ച ചെയ്തും ആര്.എസ്.എസ് നിയന്ത്രിക്കുന്ന സര്‍ക്കാരിനെ തുരത്തണം. മതേതര ഇന്ത്യയെ വീണ്ടെടുക്കണം. അച്ചാ ദിന് സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് മോദിയും കൂട്ടരും. എന്നിട്ട് അച്ചാ ദിന് എവിടെ?. ഇത്രമേല്‍ ദാരിദ്ര്യവും പട്ടിണിയും അടുത്തകാലത്തൊന്നും രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചിട്ടില്ല. അസമത്വത്തിന്റെ രാജ്യമായി ഇന്ത്യ മാറി. ജന്മി-മുതലാളി-നാടുവാഴികളുടെ ഭരണകാലത്തേക്കാള്‍ അസമത്വമാണ് ഇന്ന്. സമൂഹത്തിലെ എല്ലാവര്ക്കും ദുരിതം. വിരലില്‍ എണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം മോദി ഭരണത്തില്‍ നേട്ടമുണ്ടായി. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷിക രംഗത്തെയും തകര്‍ത്തു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കച്ചവടം,കൈത്തൊഴില്‍ മേഖല നാശോന്മുഖമായി. അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാമായിരുന്നു. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. കര്‍ഷക ആത്മഹത്യയില്‍ സര്‍വകാല റെക്കോര്‍ഡ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. തൊഴില്‍ മേഖല ഗുരുതര പ്രശ്നം നേരിടുന്നു. സാമുദായിക ധ്രുവീകരണമാണ് മറ്റൊരു ആപത്കരമായ കാര്യം. ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് അവസാനിപ്പിച്ചേ തീരൂ. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ട് പ്രയോജനമില്ല. ദേശീയതലത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയില്ല. സാഹചര്യം അതായിരിക്കെ, എല്‍.ഡി.എഫിന് വോട്ടുകൊടുത്താല്‍ മോദി വീണ്ടും അധികാരത്തിലെത്തും. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒന്നാമത്തെ കക്ഷിയായി മാറുന്നത് അപകടരമാണ്. കോണ്‍ഗ്രസാണ് ഒന്നാമത്തെ കക്ഷിയായി മാറേണ്ടത്. ഇതിന് വേണ്ടി രാഷ്ട്രീയം മറന്ന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രീ-പോള്‍ സഖ്യമായിരിക്കണം അധികാരത്തില്‍ എത്തേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇരുപതില്‍ ഇരുപത് സീറ്റും നല്കി വിജയിപ്പിക്കണം-അദ്ദേഹം പറഞ്ഞു.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

