Connect with us

More

ബെയ്‌റൂത്ത് സ്‌ഫോടനം; ദുരന്തത്തിന്റെ ഭയാനക കാഴ്ചയുമായി മുറിവേറ്റവര്‍

സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

Published

on

ബെയ്‌റൂട്ട്: അപ്രതീക്ഷിതമായി സംഭവിച്ച അണുബോംബ് സ്‌ഫോടനം പോലെ ഭീതിപ്പെടുത്തുന്നതായിരുന്നു ബെയ്‌റൂത്തില്‍ ഇരട്ട സ്‌ഫോടനങ്ങള്‍. ലബനോനിലെ ബെയ്‌റൂത്ത് തുറമുഖ നഗരകത്തില്‍ സുരക്ഷിതരായി കഴിഞ്ഞിരുന്നവര്‍ക്ക് മുകളില്‍ ഭീകര താണ്ഡവമാണ് സ്‌ഫോടനം തീര്‍ത്തത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന 3,000 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തറിച്ചതോടെ ഒരു നഗരമാകെ കത്തിചാമ്പലാവുകയായിരുന്നു. ഏറെ ദൂരെയുള്ള ബഹുനില കെട്ടിടങ്ങള്‍ വരെ സ്‌ഫോടനത്തില്‍ തകര്‍ന്നുവീണു. 180 പേര്‍ കൊല്ലപ്പെടുകയും 6000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപുറമെ പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കനത്ത നാശമാണ് ഉഗ്രസ്‌ഫോടനം വിതച്ചത്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും 30 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

വീടുകളിലും ഓഫീസുകളിലും കഫ്റ്റീരിയകളിലുമായി കഴിഞ്ഞ നിരവധി പേരാണ് മരണത്തിന്റെ തൊട്ടുമുമ്പില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയുംമടക്കം ആളുകളുടെ ശരീരത്തില്‍ സ്‌ഫോടനം വലിയ മുറിവുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ആഗസ്ത് 4 നുണ്ടായ സ്‌ഫോടനം വിതച്ച കനത്ത പാടുകള്‍ തേടി ഇറങ്ങിയ അസോസിയേറ്റ് പ്രസിന്റെ ഫോട്ടേഗ്രാഫറായ ഹസ്സന്‍ അമര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തത്തിന്റെ ഭീകരത തുറന്നുകാട്ടുകയാണ്.

നെറ്റ്വര്‍ക്ക് എഞ്ചിനീയറായ സാദിക്ക് റിസാഖ് സ്‌ഫോടനം നടക്കുമ്പോള്‍ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. തുറമുഖത്തുണ്ടായ സ്‌ഫോടനം ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം സംഭവിക്കുന്നത്. ‘എന്റെ ദൈവമേ’ എന്ന് അലറി വിളിക്കുന്ന സഹപ്രവര്‍ത്തകരുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ‘സ്‌ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില്‍ കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ ശരീരത്തിലെ മുറിവുകള്‍ എന്റെ കഥ പറയും, സാദിക്ക് കൂട്ടിച്ചേര്‍ത്തു.

മനശാസ്ത്രജ്ഞയും ആരോഗ്യ പരിശീലകയുമായ ക്ലാര ചമ്മസ് അപകടം നടക്കുമ്പോള്‍ അവളുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു.

കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായ ഹസ്സന്‍ നബ (27)

മാതാപിതാക്കളൊടൊപ്പം വീട്ടിലിരിക്കെ പരിക്കേറ്റ നാലുവയസ്സുകാരി യാര സെയ്ദ്

ബിസിനസുകാരനായ റെയ്നര്‍ ജ്രൈസതി (63) വീട്ടിലിരിക്കെയാണ് പരിക്കേറ്റത്

ജോലിയില്ലാതായതോടെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരിക്കെയാണ് 63 കാരനായ ടോണി ഹെലോ പരിക്കേറ്റത്.

മോഡലായ ആഞ്ചലിക് സബൗഞ്ജിയന്റെ വലതു കണ്ണിന് മുകളിലായി പരിക്കേറ്റത്. അവരുടെ കണ്ണിനു മുകളിലായി തുന്നില്‍ പാടുകള്‍ കാണാം. ഉഗ്ര സ്‌ഫോടനത്തിനു പിന്നിലെ രഹസ്യം മറനീക്കണമെന്ന് ആഞ്ചലിക് ആവശ്യപ്പെട്ടതായി ഏപി റിപ്പോര്‍ട്ടുചെയ്തു. ഇതിനായി അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ‘സാധാരണ ഗതിയിലുള്ള ഒരു സംഭവമല്ലെന്നും അണുബോംബ് സ്‌ഫോടനം പോലെയായിരുന്നു അതെന്നും’ ആഞ്ചലിക് പറഞ്ഞു.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണെന്നും മുറിവുണങ്ങണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ കഴിയുമെന്നാണ് അസോസിയേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ വീടും ജോലിയും നഷ്ടപെട്ട ആളുകള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ദുരിതമനുഭവിക്കുന്ന കാഴ്ചയാണുള്ളത്. നഗരവും വ്യാപാര സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായ നിലയാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. കൊറോണ വൈറസിനെ അതിജീവിക്കാന്‍ പാടുപെടുന്നിടെയാണ് ലെബനനുമേല്‍ ബെയ്‌റൂത്ത് ദുരന്തം വന്നുവീഴുന്നത്. ബെയ്‌റൂട്ടിന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ വിധേയമായി കസ്റ്റംസ് തലവനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന തുറമുഖത്തില്‍ എന്തിനാണ് അത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചതെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ബെയ്‌റൂത്തില്‍ കണക്കാക്കിയിരിക്കുന്നത്. സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് പ്രതിപക്ഷമടക്കം ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending