Connect with us

More

അര്‍ജന്റീന രക്ഷപ്പെട്ടു

Published

on

 
കമാല്‍ വരദൂര്‍

മെല്‍ബണ്‍: സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ലിയോ മെസി നയിച്ച അര്‍ജന്റീന പരമ്പരാഗത പ്രതിയോഗികളായ പൗളോ ഡി കുട്ടിനോയുടെ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തി. ആദ്യ പകുതിയുടെ അവസാനത്തില്‍ ഗബ്രിയേല്‍ മെര്‍ഗാദോയാണ് വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനം നടത്തിയത് ബ്രസീലാണെങ്കിലും നിര്‍ഭാഗ്യം അവരെ വിടാതെ പിന്തുടര്‍ന്നു. നെയ്മറെ പോലെ ഒരു നായകന്‍ മുന്നില്‍ നിന്ന് നയിക്കാനില്ലാത്തും ടീമിന് തിരിച്ചടിയായി. പുതിയ കോച്ച് ജോര്‍ജ് സാംപോളിക്കും ലോകകപ്പില്‍ തപ്പിതടയുന്ന അര്‍ജന്റീനക്കും പുതുശ്വാസമാണ് ഈ മെല്‍ബണ്‍ വിജയം. മെസിയും പുതിയ മെസിയെന്ന വിശേഷണമുളള പൗളോ ഡി ബാലെയും ഒരുമിക്കുമ്പോള്‍ അര്‍ജന്റീന കുതിക്കുമെന്ന് കരുതിയെങ്കിലും ഈ കോമ്പിനേഷന്‍ ക്ലിക് ചെയ്തില്ല. രണ്ടാം പകുതിയില്‍ ഡി ബാലെയെ കോച്ച് പിന്‍വലിച്ചു. മെസിയാവട്ടെ പഴയ ഫോമിന്റെ നിഴലാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസസിലുടെ ഉറച്ച ഗോള്‍ നേട്ടത്തിനരികില്‍ അത് തടഞ്ഞ ഡിഫന്‍ഡര്‍ ഓട്ടോമാന്‍ഡിയോട് അര്‍ജന്റീന കട്ടപ്പെട്ടിരിക്കുന്നു.
ബ്രസീലിന്റെ കുതിപ്പിലാണ് മല്‍സരം ആരംഭിച്ചത്. പതിനാറാം മിനുട്ടില്‍ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി.
നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ ആഞ്ചലോ ഡി മരിയ നല്‍കിയ ക്രോസില്‍ ഡി ബാലെയുടെ ഒന്നാന്തരം ഹാഫ് വോളി ബ്രസീല്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്ത്. അടുത്ത മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികമാരുമറിയാത്ത മെര്‍ഗാദോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഡി മരിയോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കാത്തിരുന്ന മെര്‍ഗാദോ പന്തടിച്ച് വലയില്‍ കയറ്റുകയായിരുന്നു.
ആദ്യ പകുതിയില്‍ ലീഡുമായി പോയ അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ബ്രസീല്‍ നടത്തിയത്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ മൂന്ന് അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള പൗളോ കുട്ടിനോയുടെ ശ്രമം അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജി റോമിറോ തടഞ്ഞു. അടുത്ത മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ നിന്നും ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് വില്ലിയാന് ഉപയോഗപ്പെടുത്താനായില്ല. പിറകെ ബ്രസീലിന്റെ നിര്‍ഭാഗ്യം പ്രകടമായി. ഗോള്‍ക്കീപ്പറെയും പരാജയപ്പെടുത്തിയ ഗബ്രിയേല്‍ ജീസസിന് മുന്നില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഒട്ടിമാന്‍ഡോ വിലങ്ങായി. ഇരുവരും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരുമിച്ച് കളിക്കുന്നവരാണ്. റീ ബൗണ്ട് ചെയ്ത പന്ത് ജീസസ് അടിച്ചപ്പോഴാവട്ടെ ബാറില്‍ തട്ടി തെറിച്ചു. അവസാന സമയങ്ങളില്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മടക്കാന്‍ അവര്‍ക്കായില്ല. 95,000 പേരാണ് മല്‍സരം ആസ്വദിക്കാനെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending