Connect with us

india

സൈനികരുടെ മരണം ആഘോഷിക്കുന്ന അർണബ് രാജ്യസ്‌നേഹിയും കർഷകർ രാജ്യദ്രോഹികളുമാവുന്ന മോദിക്കാലത്തെ ഇന്ത്യ

ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്

Published

on

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്‌സ് ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, സ്വന്തം രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്‌നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ സമരം നടത്തുന്ന കർഷകർ രാജ്യദ്രോഹികളുമാവുന്ന പുതിയ രാജ്യമാവുകയാണ് മോദിക്കാലത്ത് ഇന്ത്യ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ രാജ്യത്തിന് കാവലിരിക്കുന്ന സൈനികരുടെ മൃതദേഹത്തിൽ ചവിട്ടി റേറ്റിംഗിൽ ഒന്നാമതെത്താൻ മത്സരിക്കുന്ന ഒരു ടിവി അവതാരകന്റെ അതിഗുരുതരമായ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടഭാവം നടിക്കാതെ കേന്ദ്ര ഭരണകൂടം പുലർത്തുന്ന നിസംഗത രാജ്യത്തിന്റെ ഫാഷിസത്തിലേക്കുള്ള യാത്രയുടെ പേടിപ്പെടുത്തുന്ന വേഗതയാണ് കാണിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ മൂന്ന് കാര്യങ്ങൾക്ക് പ്രസക്തിയേറുന്നത്. ‘രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക,’രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക, ടി.ആർപിയിൽ വഞ്ചനാപരമായ കൃത്രിമത്വം നടത്തുക’ എന്നിവയായിരുന്നു അത്.

നാൽപത് ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഹേതുവായ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഞെട്ടിക്കുന്നതാണെന്ന് പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അർണബിന്റെ നിലപാട് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വയനാട് ലക്കിടി സ്വദേശി വസന്തകുമാറിന്റെ സഹോദരൻ സജീവ് പറഞ്ഞത്. അത് ശരിയുമാണ്. കുടുംബത്തെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും വിട്ട് രാജ്യത്തിനായി പോരാടുന്നവരുടെ ചോര, രാഷ്ട്രീയ വിജയങ്ങൾക്ക് വേണ്ടി വീഴ്ത്തി ജീവനെടുക്കുന്ന ഒരു നാട്ടിൽ ജനാധിപത്യത്തെ എവിടെയാണ് ഇന്ത്യൻ ജനത ഇനി തിരയേണ്ടത്?.

പുൽവാമ അക്രമണം നടന്നയുടനെ ഇത്തവണ നമ്മൾ ജയിക്കും എന്നായിരുന്നു അർണബിന്റെ പ്രതികരണം. വാർത്ത ആദ്യം പുറത്ത് വിട്ടതിന്റെ ക്രെഡിറ്റ് അയാൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. അതേസമയം രാജ്യത്തിന് വേണ്ടി മരിച്ചു വീണ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അയാൾ സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.

ഏറ്റവുമൊടുവിൽ എല്ലാം പാക്കിസ്ഥാന്റെ തലയിൽ കെട്ടിവെക്കുന്ന പുതിയ പ്രസ്താവനയുമായി അർണബ് രംഗത്തെത്തിയിട്ടുണ്ട്. ഇതേറ്റു പിടിക്കാനും പാക്കിസ്ഥാനെയും ഇമ്രാൻ ഖാനെയും തെറി വിളിക്കാനും ഇനി ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് നിന്ന് തന്നെ ശബ്ദങ്ങളുയരും. അതിനിടക്ക് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെയും ദൽഹിയിലെ കൊടുംതണുപ്പിൽ സമരം ചെയ്യുന്ന കർഷകരുടെയും ഇടറിയ ശബ്ദം മുങ്ങിപ്പോവുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യയിപ്പോൾ.

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending