Connect with us

Video Stories

അവസാനം ഒബാമ ഹീറോ, ഇസ്രാഈലിന് പ്രഹരം

Published

on

കെ. മൊയ്തീന്‍ കോയ

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടിലൂടെ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ബറാക്ക് ഒബാമക്ക് ലോക മെമ്പാടുമുള്ള സമാധാന പ്രേമികളില്‍ ഹീറോ പരിവേഷം. ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ 36 വര്‍ഷത്തിനിടെ ആദ്യത്തെ പ്രമേയം രക്ഷാസമിതി അംഗീകരിക്കുന്നതിന് അമേരിക്ക മൗനാനുവാദം നല്‍കിയതില്‍ ഇസ്രാഈല്‍ രോഷാകുലരായിട്ടുണ്ടെങ്കിലും രാഷ്ട്രാന്തരീയ സമൂഹം ആഹ്ലാദപൂര്‍വമാണ് സ്വാഗതം ചെയ്യുന്നത്.

 

കിഴക്കന്‍ ജറൂസലമിലേയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റം തടയണമെന്നാവശ്യം ധാര്‍ഷ്ട്യത്തോടെ അവഗണിക്കുന്ന ജൂത രാഷ്ട്രത്തിന് യു.എന്‍ പ്രമേയം കനത്ത പ്രഹരമായി. യു.എന്നിന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച ഇസ്രാഈല്‍, ഒരു പക്ഷേ, യു.എന്‍ ബന്ധം വിഛേദിക്കാന്‍ തന്നെ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല.

യു.എന്‍ പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അവയൊന്നും രാഷ്ട്രാന്തരീയ സമൂഹം ഗൗരവത്തിലെടുക്കുന്നില്ല. ഇസ്രാഈല്‍ എപ്പോഴെങ്കിലും യു.എന്‍ പ്രമേയം അനുസരിച്ച ചരിത്രമില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രഖ്യാപനത്തിലും അത്ഭുതമില്ല.

യു.എന്‍ പ്രമേയം പാസായപ്പോള്‍, പ്രഹരമേറ്റത് ഇസ്രാഈലിന് മാത്രമല്ല, അടുത്ത മാസം 20-ന് സ്ഥാനമേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സീസിക്കും ഈ അപമാനത്തില്‍ നിന്ന് കര കയറാന്‍ അടുത്തൊന്നും കഴിയില്ല. പ്രമേയം അവതാരകര്‍ യഥാര്‍ത്ഥത്തില്‍ ഈജിപ്ത് ആയിരുന്നു. വെനിസുല, സെനഗല്‍, മലേഷ്യ, ന്യൂസിലാന്റ് എന്നീ രാഷ്ട്രങ്ങള്‍ പിന്താങ്ങി. എന്നാല്‍ ഡൊണാല്‍ഡ് ട്രംപ് ഈജിപ്ത് പ്രസിഡന്റ് അല്‍സീസിയെ ഭീഷണിപ്പെടുത്തി പിന്‍മാറ്റി.

 

അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തില്‍ ജനാധിപത്യ ഭരണ കൂടത്തെ അട്ടിമറിച്ച് അധികാരം കയ്യടക്കിയ ഈ സൈനിക മേധാവിക്ക് അമേരിക്കയുടെ ഭീഷണി അവഗണിച്ചാല്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. അല്‍സീസി പിന്‍മാറിയപ്പോള്‍ പ്രമേയത്തെ പിന്തുണച്ച രാഷ്ട്രങ്ങള്‍ അതേറ്റെടുത്തു. ഇസ്രാഈലും ഈജിപ്തും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചതല്ല. അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രമേയത്തിന്റെ കരട് രേഖ വിതരണം ചെയ്ത ഈജിപ്തിന് രക്ഷാസമിതി പ്രമേയം അംഗീകരിച്ചപ്പോള്‍ അപമാനം കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. ഒരു കാലഘട്ടത്തില്‍ അറബ് ലോകത്തിന്റെ നായകത്വം വഹിച്ചിരുന്ന ജമാല്‍ അബ്ദുല്‍ നാസറിന്റെ രാഷ്ട്രം അറബ് സമൂഹത്തില്‍പ്പെടുന്ന ഫലസ്തീനികള്‍ക്കു വേണ്ടി നടത്താന്‍ കഴിയുമായിരുന്ന ചരിത്രപരമായ ദൗത്യം കളഞ്ഞു കുളിച്ചു. ട്രംപിന്റെയും ഇസ്രാഈലിന്റെയും ഭീഷണിക്ക് മുന്നില്‍ അല്‍സീസി പഞ്ചപുച്ഛ മടക്കി കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ദയനീയം.

 
ഡോണാള്‍ഡ് ട്രംപ് അധികാരം കയ്യേല്‍ക്കും മുമ്പേ ഇറങ്ങി കളിച്ചു അപമാനിതനായി. ഈജിപ്തിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞ ട്രംപിന് പക്ഷേ, സ്വന്തം രാഷ്ട്രത്തിന്റെ യു.എന്‍ സ്ഥാനപതി സാമന്ത പവറിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. പവറിനെ വിളിച്ച് പ്രമേയത്തെ എതിര്‍ക്കാനും വീറ്റോ പ്രയോഗിക്കാനും ട്രംപ് നിര്‍ദ്ദേശിച്ചുവെങ്കിലും അവര്‍ സ്വീകരിച്ചില്ല. ‘ജനുവരി 20-ന് ശേഷം ഐക്യരാഷ്ട്ര സഭയില്‍ നിലപാട് മാറുമെന്ന് ജൂത പിന്തുണയോടെ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പാസായ പ്രമേയത്തില്‍ ഇനി ഭേദഗതി സാധ്യമല്ല. രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളില്‍ ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവ പ്രമേയത്തെ പിന്താങ്ങിയതാണ്.

 

അഞ്ചാമത്തെ സ്ഥിരാംഗമായ അമേരിക്ക വിട്ടുനിന്നു. ഈ പ്രമേയത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമായൊരു പ്രമേയം ഭാവിയില്‍ അമേരിക്ക തന്നെ അവതരിപ്പിച്ചാല്‍പോലും മറ്റ് സ്ഥിരാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ല. ട്രംപ് എന്ത് നിലപാട് മാറ്റിയാലും തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ച ജൂത സമൂഹത്തെ സഹായിക്കാന്‍ ധൃതിപിടിച്ച് കഴിയില്ല. എല്ലാ വ്യവസ്ഥകലും മറികടന്ന് ഇറങ്ങികളിച്ച ട്രംപിന് കനത്ത താക്കീതാണ് വൈറ്റ് ഹൗസ് നല്‍കിയത്: ‘അമേരിക്കക്ക് ഒരു സമയം ഒരു പ്രസിഡണ്ട് മതി’.

 
അമേരിക്കയുടെ പ്രസിഡണ്ടായി എട്ട് വര്‍ഷം മുമ്പ് സ്ഥാനം ഏല്‍ക്കുമ്പോള്‍ പശ്ചിമേഷ്യന്‍ സമാധാനം ഒബാമയുടെ സ്വപ്‌നമായിരുന്നു. സഖ്യരാഷ്ട്രങ്ങളുമായി ചേര്‍ന്ന്, പശ്ചിമേഷ്യന്‍ ദൗത്യം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ ഏല്‍പ്പിച്ചപ്പോഴും ഒബാമ ഭരണകൂടത്തിന് ഈ ലക്ഷ്യമുണ്ട്. ദ്വിരാഷ്ട്ര ഫോര്‍മുലക്ക് തടസ്സം ഇസ്രാഈലിന്റെ കുടിയേറ്റ നയം തന്നെ. അധിനിവിഷ്ട ഭൂമിയില്‍ അഞ്ച് ലക്ഷം ജൂതരെയാണ് ഇസ്രഈല്‍ ഭരണകൂടം കുടിയിരുത്തിയിട്ടുള്ളത്. 1967ല്‍ യുദ്ധത്തില്‍ ഇസ്രഈല്‍ കയ്യടക്കിയ ഭൂമി ഉള്‍പ്പെട ഫലസ്തീന്‍ ഭൂമിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു അറബ് ലീഗും പാശ്ചാത്യ നാടുകളും ലക്ഷ്യമാക്കിയത്.

 

1948 മെയ് 15ന് ആണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണം ബ്രിട്ടനും റഷ്യയും ചേര്‍ന്ന് യു.എന്നില്‍ അവതരിപ്പിച്ചത്. അവശേഷിച്ച ഫലസ്തീന്‍ ഭൂമിയില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ, യു.എന്‍ തീരുമാനത്തെ എതിര്‍ത്ത അറബ് രാഷ്ട്രങ്ങള്‍ മാറി നിന്നു. ഫലസ്തീന്‍ വിഭജനത്തിന് മുന്നില്‍ നിന്നത് ബ്രിട്ടന്‍. ഒന്നാം ലോക യുദ്ധത്തിന്റെ അവസാന നാളുകളില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശ മന്ത്രി ആര്‍തര്‍ ജയിംസ് ബാല്‍ഫോര്‍ ജൂത സമൂഹവുമായി കരാറ് ഉണ്ടാക്കി. ഇതാണ് ‘ബാല്‍ഫോര്‍ പ്രഖ്യാപനം’ എന്ന പേരില്‍ കുപ്രസിദ്ധമായത്.

 

വിഭജിക്കപ്പെടുമ്പോള്‍ ഇസ്രാഈലിന്റെ വിസ്തൃതി 5300 ചതുരശ്ര നാഴിക. ജനസംഖ്യയില്‍ അഞ്ച് ലക്ഷം ജൂതരും 5.06 ലക്ഷം അറബികളും. പിന്നീട് വിവിധ യുദ്ധങ്ങളിലൂടെ 33,500 ചതുരശ്ര നാഴികയായി കയ്യേറി. യു.എന്‍ വിഭജനത്തെ തുടര്‍ന്ന് ഫലസ്തീന്‍കാര്‍ക്ക് ലഭിച്ച ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം ആരുടേയും ഔദാര്യമല്ല. അതിനും സമ്മതിക്കില്ലെന്നാണ് ജൂത രാഷ്ട്രത്തിന്റെ ധാര്‍ഷ്ട്യം. ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍ സമൂഹം അയല്‍പക്ക അറബ് നാടുകളിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നു. അവശിഷ്ട ഫലസ്തീന്‍ ഭൂമി തുണ്ടംതുണ്ടമാക്കി വിഭജിച്ചുകൊണ്ടിരിക്കുന്നു ഇസ്രാഈല്‍. വെസ്റ്റ് ബാങ്കില്‍ വിഭജന മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. ഇവിടെ നിരവധി കുടിയേറ്റ കേന്ദ്രങ്ങള്‍ ലോകമെമ്പാടുമുള്ള ജൂതരെ മാടിവിളിക്കുകയാണ്.

 
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കുന്നതിന് ഒബാമയുടെ നീക്കത്തോട് പുറംതിരിഞ്ഞുനിന്ന ചരിത്രമാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. സമാധാന നീക്കത്തിന് തടസം സൃഷ്ടിച്ച് കുടിയേറ്റ കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചു. അനധികൃത നിര്‍മ്മാണം നിര്‍ത്തിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചക്കുള്ളൂവെന്ന നിലപാടില്‍ ഫലസ്തീന്‍ നേതൃത്വം ഉറച്ചുനിന്നു. ഒബാമ ഭരണത്തില്‍ കാര്യമായ സമാധാന നീക്കങ്ങളൊന്നും നടക്കാതെ പോയി.

 

പ്രമേയം അംഗീകരിക്കുന്നതിന് മൗനാനുവാദം നല്‍കുന്നതിന് ഒബാമയെ പ്രേരിപ്പിച്ചത് ഈ കാരണങ്ങളാണത്രെ. യു.എന്‍ പ്രമേയം പാസായത് കൊണ്ട് എല്ലാം നേരെയായെന്നാരും വിശ്വസിക്കുന്നില്ല. ട്രംപ് വന്നാല്‍ ഇസ്രാഈലിന് ധാര്‍ഷ്ട്യം കൂടും. ട്രംപ് പശ്ചിമേഷ്യന്‍ ദൗത്യം ഏല്‍പ്പിക്കുന്നത് സ്വന്തം പുത്രനെയാണ്. ജറൂസലം തലസ്ഥാനമായി ഇസ്രാഈല്‍ വരണമെന്നാഗ്രഹിക്കുന്ന നേതാവാണ് ട്രംപ്. കൂടുതല്‍ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണ് ഫലസ്തീനേയും പശ്ചിമേഷ്യയാകെയും കാത്തിരിക്കുന്നത്.

 

പുതുവര്‍ഷത്തില്‍ യു.എന്‍ പ്രമേയം ഫലസ്തീന്‍കാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പോരാട്ടത്തില്‍ വഴിത്തിരിവാകും. ഫലസ്തീന്‍ പ്രവാചന്മാരുടെ ഭൂമിയാണ്. അറബ് ലീഗിനും ഒ.ഐ.സിക്കും ഈ ഭൂമി വീണ്ടെടുക്കല്‍ കര്‍മ്മപദ്ധതിയാകണം. കുരിശു യോദ്ധാക്കളെ പരാജയപ്പെടുത്തി സ്വലാഹുദ്ദീന്‍ അയ്യൂബി മോചിപ്പിച്ച ബൈത്തുല്‍മുഖദ്ദിസ് ജൂതപ്പടയുടെ കയ്യില്‍ നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമാധാനം ആഗ്രഹിക്കുന്നവരുടെ ചിന്താഗതി. യു.എന്‍ പ്രമേയം ഇതിലേക്കുള്ള വഴി തുറക്കട്ടെ എന്ന് പ്രത്യാശിക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending