Connect with us

Video Stories

പശ്ചിമേഷ്യ സംഘര്‍ഷഭരിതം ട്രംപിന് യുദ്ധക്കൊതി

Published

on


അമേരിക്കയുടെ യുദ്ധവെറി അവസാനിക്കുന്നില്ല. ഇറാന് എതിരെ ‘മനഃശാസ്ത്ര യുദ്ധ’ത്തിലാണ്. ചൈനക്ക് എതിരാകട്ടെ കച്ചവട യുദ്ധത്തിലും! അമേരിക്ക അല്ലാത്ത എന്തിനും എതിരാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം വെള്ള വംശീയതയുടെ അജണ്ട. പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കാനാണ് ട്രംപിന്റെ സൈനിക സന്നാഹം. ചൈനീസ് വാണിജ്യ മേഖലയെ കെട്ടിവരിഞ്ഞ് ഇറക്കുമതി തീരുവ ഇരട്ടിയാക്കി. അതേസമയം തന്നെ പോലെ അര കിറുക്കനായ ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിംജോംഗ് ഉന്നിനോട് മൃദുസമീപനം! വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉന്നിനോട് സൗഹൃദത്തിന്റെ പാലം നിര്‍മ്മിക്കാനാണ് ട്രംപിന്റെ ആഗ്രഹം.
‘എബ്രഹാം ലിങ്കണ്‍’ ഉള്‍പ്പെടെ യുദ്ധ കപ്പലുകള്‍ ചെങ്കടല്‍ പ്രദേശത്തേക്ക് അയച്ചു. ഖത്തര്‍ താവളത്തില്‍ സൈനിക വിന്യാസം. ഇറാന്റെ അയല്‍ രാജ്യമായ ഇറാഖില്‍ അധിനിവേശത്തിന്റെ ഭാഗമായ 5200 അമേരിക്കന്‍ സൈനികര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു പെന്റഗണ്‍. ഇത്രയൊക്കെ യുദ്ധപ്രതീതി സൃഷ്ടിച്ചിട്ടും ഇറാന് കുലുക്കമില്ല. കപ്പല്‍പടയെ തകര്‍ക്കാന്‍ ഒരു മിസൈല്‍ മതിയെന്നാണ് ഇറാന്‍ ഭാഷ്യം.
2015-ല്‍ ബറാക് ഒബാമ ഉള്‍പ്പെടെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും ചേര്‍ന്ന് ഇറാനുമായി ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയത് അമേരിക്ക. യു.എന്‍ ആണവ ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് ലോക രാജ്യങ്ങള്‍ അംഗീകരിക്കുന്നു. കരാറില്‍നിന്ന് പിന്മാറിയശേഷം ഇറാന്‍ എണ്ണക്ക് എതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയും ചൈനയും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സാവകാശം നല്‍കിയത് മെയ് രണ്ടിന് കഴിഞ്ഞു. വന്‍തോതില്‍ ഇറാന്‍ എണ്ണ സ്വീകരിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ ക്ഷാമം പരിഹരിക്കാന്‍ നടപടിയൊന്നുമില്ല. പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ എണ്ണ വില കുതിച്ചുയരുമെന്നതില്‍ സംശയമില്ല. ഏകപക്ഷീയമായി കരാറില്‍നിന്ന് പിന്മാറി. ഉപരോധം ഏര്‍പ്പെടുന്നതില്‍ എന്ത് നീതി? അമേരിക്കന്‍ ഭരണകൂടത്തിന് എന്ത് അധികാരമാണ്? കരാറില്‍ ഒപ്പ് വെച്ച ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ജര്‍മ്മനി എന്നിവര്‍ ഉറച്ച്‌നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ നിസ്സഹായകര്‍. ഇറാന്റെ എണ്ണ-ബാങ്കിങ് മേഖലയെ അമേരിക്കയുടെ ഉപരോധത്തില്‍നിന്ന് സംരക്ഷിക്കേണ്ട ബാധ്യത ഈ ശക്തികള്‍ക്കുണ്ട്. ഇത്രയും കാലം കാത്തിരുന്നിട്ടും കരാറിലെ ഇതര രാജ്യങ്ങള്‍ അമേരിക്കക്ക് എതിരെ രംഗത്ത് വരാത്തത് അപമാനകരം. ലോക സമൂഹത്തെ വെല്ലുവിളിച്ച് ഒരു രാജ്യം താന്തോന്നിത്തം നടത്തുമ്പോള്‍ പ്രതിഷേധിക്കേണ്ടതും ന്യായ ഭാഗത്ത് നിലകൊള്ളേണ്ടതും സാമാന്യ നീതിയല്ലേ? ഇതാണോ, ലോക നീതി. സഹിക്കാവുന്നതിലും കൂടുതലായപ്പോള്‍ ഇറാന്‍ ശബ്ദം ഉയര്‍ത്തി. ‘യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും’. ആണവ കരാറില്‍നിന്ന് ഭാഗികമായി പിന്മാറും- ഇറാന്‍ പ്രഖ്യാപനം യൂറോപ്യന്‍ യൂണിയന്റെ മൗനം തകര്‍ത്തു. കരാര്‍ സംബന്ധിച്ച നിലപാട് രണ്ട് മാസത്തിനകം വ്യക്തമാക്കണമെന്ന് ഇറാന്‍ ആവശ്യം യൂറോപ്പില്‍ ചലനം സൃഷ്ടിച്ചു. അതേസമയം, റഷ്യയും ചൈനയും ഇതേവരെ പ്രതികരിച്ചില്ല. വന്‍ ശക്തി രാഷ്ട്രങ്ങള്‍ കൂട്ടായി ഒപ്പ്‌വെച്ച കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയശേഷം ഇറാന് എതിരെ നടത്തുന്ന നീക്കം തടയാന്‍ എന്തുകൊണ്ട് മറ്റ് രാജ്യങ്ങള്‍ക്ക് നീക്കമില്ല? അത്ഭുതപ്പെടുത്തുന്ന സാഹചര്യം തന്നെയാണിത്.
ഇറാന്‍ കരാര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഒരുങ്ങുംമുമ്പേ ചൈന വന്‍ കുരുക്കില്‍ പെട്ടു. ഇറക്കുമതി തീരുവ വന്‍തോതില്‍ ഉയര്‍ത്തിക്കൊണ്ട് ചൈനയെ ശ്വാസംമുട്ടിക്കുകയാണ് ട്രംപ് ഭരണകൂടം. 20,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്ക് ഇരട്ടിയാണ് തീരുവ. ലോക രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്ന് വഴുതിമാറി സ്വന്തം വാണിജ്യ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവരികയാണ് ചൈന. ചൈനക്കെതിരെ ‘ട്രേഡ് വാര്‍’ കനത്ത പ്രഹരമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ചൈന നേരിടുക. അടുത്ത ഇര ഇന്ത്യയാണത്രെ. അര കിറുക്കനായ ഭരണാധികാരി എന്നറിയപ്പെടുന്ന ട്രംപില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കാം. ‘അമേരിക്ക ഫസ്റ്റ്’ എന്നാണ് സെമി ഫാസിസ്റ്റ് ആയ ട്രംപിന്റെ മുദ്രാവാക്യം. അമേരിക്കന്‍ വെള്ള വംശീയത ആളികത്തിക്കാന്‍ ട്രംപിന്റെ ഇത്തരം ‘പൊടിക്കൈ’ ധാരാളം. അമേരിക്കയുടെ എണ്ണ ഉപരോധം ലോക രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ക്ഷാമവും വില വര്‍ധനവും ഉറപ്പ്. തെരഞ്ഞെടുപ്പായതിനാല്‍ ഇന്ത്യയില്‍ നിലവാരം ഉയരാതെ പിടിച്ച്‌നിര്‍ത്തുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ഒപെക് രാജ്യങ്ങള്‍ രംഗത്ത്‌വരുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും സാധ്യത വിദൂരമാണ്.
ഇറാനുമായി സംഘര്‍ഷം രൂക്ഷമായാല്‍ പശ്ചിമേഷ്യയെ മൊത്തം ബാധിക്കുമെന്നതില്‍ സംശയമില്ല. ഇറാനെ അനുകൂലിക്കുന്ന പ്രമുഖ ഘടകങ്ങള്‍ ഇറാഖ്, യമന്‍, ലബനാന്‍, സിറിയ എന്നിവിടങ്ങളിലൊക്കെയുണ്ട്. ഇറാന്‍ ജനത ഇപ്പോള്‍ തന്നെ തെരുവുകളിലാണ്. ഇസ്രാഈലിന്റെ താല്‍പര്യമാണ് അമേരിക്കയുടെ നീക്കത്തിന് പിന്നില്‍. പോരാട്ട വീര്യമുള്ള ഇറാന്‍ ജനതയോടുള്ള ഏറ്റുമുട്ടലിന്റെ പ്രത്യാഘാതം ലോകം എമ്പാടും പ്രതിധ്വനിക്കും. അമേരിക്ക ഇടപെട്ട ഒരു രാജ്യത്തും പൂര്‍ണ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. 2001-ല്‍ അഫ്ഗാനിസ്താനില്‍ നടന്ന അധിനിവേശത്തില്‍ തലയൂരാനുള്ള ശ്രമം നടക്കുന്നു. താലിബാനുമായി ചര്‍ച്ച നടത്തുകയാണ്. ഇറാഖില്‍ ഇറാന്‍ അനുകൂല ഭരണകൂടമാണ് ഫലത്തില്‍ നിലനില്‍ക്കുന്നത്. സിറിയയില്‍ ബശാറുല്‍ അസദിന്റെ ഭരണകൂടം ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്.
പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നത് അറബ് താല്‍പര്യങ്ങള്‍ക്ക് തന്നെ ഹാനികരം. ഇറാഖി അധിനിവേശത്തില്‍നിന്ന് ഇനിയും പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. ഇറാഖ് അധിനിവേശമാണ് ഭീകരര്‍ക്ക് ആഗോള ശൃംഖല സൃഷ്ടിക്കാന്‍ അവസരം നല്‍കിയത്. അബദ്ധ സമീപനം ആവര്‍ത്തിക്കുന്ന ട്രംപ് ബോള്‍ട്ടണും ആയുധ കച്ചവടത്തിലൂടെ ലാഭം കൊതിക്കുകയാണെങ്കിലും അമേരിക്കയുടെ സര്‍വ നാശത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക എന്നതില്‍ സംശയമില്ല.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending