Connect with us

Video Stories

തേവര്‍മകന്‍

Published

on

തേനിത്തോട്ടത്തിലെ മുന്തിരിക്ക് നല്ല മധുരം തന്നെ. എന്നാലതിലെ പുളിപ്പ് ഇപ്പോഴാണ് പലര്‍ക്കും പിടികിട്ടിയത്. കിട്ടാത്ത മുന്തിരിക്കസേര പുളിക്കുമെന്ന് ശശികലയെക്കൊണ്ട് പറയിപ്പിച്ചേ ഇനി അടക്കമുള്ളൂ. ‘സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ വെട്ടിക്കൊല്ലും’. ഇതാണ് കൊല്ലിനും കൊലക്കും പേരു കേട്ട തേവര്‍മാരുടെ വഴക്കം. തമിഴകത്തിന്റെ മൊത്തവും തേവര്‍മാരുടെ സവിശേഷവുമായ ഈ ശൈലി അക്ഷരാര്‍ഥത്തില്‍ കാണുന്നത് പനീര്‍ശെല്‍വം എന്ന ഒട്ടക്കാരതേവര്‍ മകനിലാണ്. ‘എന്നെ കട്ടായപ്പടുത്തനാല്‍താന്‍ നാന്‍ രാജിനാമാ ചെയ്തത്.. പുരച്ചി തലൈവി അമ്മാവുടയ ഇനക്കൈ വിട്ട് നാനൊന്നും ശെയ്യമാട്ടേന്‍’. പറയുന്നത് ഒ. പനീര്‍ശെല്‍വം എന്ന തമിഴരുടെ അറുപത്താറുകാരന്‍ ഒ.പി.എസ്.

വീരചേര, പാണ്ഡ്യ, ചോളന്മാരുടെ പോരില്ലമായ ശെന്തമിഴകത്തെ പെരിയ കുളത്തുനിന്ന് ചെന്നൈയിലെ ഉന്നതമായ അധികാരക്കസേരയിലെത്തിയ പനീര്‍ശെല്‍വത്തിന്റെ മനസ്സ് പന്നീര്‍ അഥവാ റോസ് പോലെയാണെന്ന് അനുയായികള്‍ പറയും. അത്രക്ക് വിധേയത്വമാണ് ജയലളിതയമ്മാവോട് ഈ വിധേയന്. തമിഴകത്തെ വിധേയന് അവാര്‍ഡ് കൊടുക്കാമെങ്കില്‍ അത് ഈ ദ്രാവിഡ മഹിമക്ക് കിട്ടണം. നീണ്ട മുപ്പതു വര്‍ഷത്തെ വിധേയത്വമാണ് തോഴി ശശികലക്ക് ജയലളിതയോട് ഉള്ളതെങ്കില്‍ അത്രയും തന്നെ ആഭിമുഖ്യം പനീരിനുമുണ്ട്.

തമിഴ്‌നാട്ടില്‍ എം.ജി.ആറിന് മുന്നില്‍ അനുയായികളും നേതാക്കളും തൊഴുതു വഴങ്ങിയെങ്കില്‍ ജയയുടെ കാലത്ത് അത് മുട്ടിലിഴച്ചിലിലേക്ക് നീണ്ടതിന് കാരണം ഈ പനീരാണ്. ആനാല്‍ അളമുട്ടിയാല്‍ ഈ പനീര്‍ ചേരയും കടിക്കും. അമ്മയുടെ മരണത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിടുമെന്ന് പറയാന്‍ മാത്രം നീറ്റലാണ് ആ മനസ്സിനേറ്റിരിക്കുന്നത്. അതിനെ മുന്തിരിച്ചാറിലിട്ട നാക്ക് പിന്‍വലിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്ന് പറയുന്നവര്‍ പറയട്ടെ.

1951 ജനുവരി പതിനാലിന് പെരിയകുളത്ത് ഒട്ടക്കാരതേവര്‍ക്കും പഴനിയമ്മാള്‍ നാച്ചിയാര്‍ക്കും മകനായി ജനിച്ച പന്നീര്‍ശെല്‍വം എന്ന പാര്‍ട്ടിക്കാരുടെ സ്വന്തം ഒ.പി.എസിന് ഉത്തമപ്പാളയത്തെ കോളജില്‍ നിന്ന് ബിരുദത്തിന് പഠിക്കാനായെങ്കിലും ഇന്നും ഇംഗ്ലീഷ് എന്നത് കടു കട്ടി താന്‍. കൂട്ടുകാരന്‍ സലാവുദ്ദീനാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. അത് പിഴച്ചില്ലെന്ന് പന്നീരിന് ഇപ്പോഴും കട്ടായമായി പറയാന്‍ കഴിയും. രണ്ടുതവണ, 2001ല്‍ ആറു മാസവും 2014ല്‍ എട്ടു മാസവും ജയാമ്മ ജയിലില്‍ പോയപ്പോഴും തന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തിയത് തന്റെ ഈ എക്കാലത്തെയും വിശ്വസ്തനെയാണ്. അപ്പോഴെല്ലാം ജയയുടെ മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് സമീപത്ത് വേറെ കസേരയിലിരുന്നായിരുന്നു ഈ വിനീതന്റെ ഭരണം.

2006ല്‍ പ്രതിപക്ഷ നേതാവുമായി. തമ്പിദുരൈ അടക്കമുള്ളവര്‍ക്ക് അതൊന്നും ഇഷ്ടമായിരുന്നില്ലെന്ന് മനസ്സിലാക്കിയ ജയാമ്മ തന്നെ ഒരിക്കല്‍ പൊതു വേദിയില്‍ വെച്ച് താക്കീതായി പറഞ്ഞു: ഇന്‍സ്റ്റന്റ് ബ്രൂകാപ്പിയായി രാഷ്ട്രീയത്തിലിറങ്ങി വന്നയാളല്ല പനീര്‍ശെല്‍വം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് നിയമസമാജികനാകും മുമ്പ് തേനിയിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1969ല്‍ പതിനെട്ടാം വയസ്സിലാണ് അണ്ണാദുരൈയുടെ ഡി. എം.കെയിലൂടെ പൊതു രംഗത്തിറങ്ങിയത്. 1996 മുതല്‍ 2001 വരെ പെരിയകുളം നഗരസഭാ ചെയര്‍മാനായി.

1973ല്‍ കരുണാനിധിയെ വിട്ട് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതോടെ അതിലേക്ക് മാറി അണ്ണാ ഡി.എം.കെയുടെ സ്ഥാപക നേതാവായി. തന്റെ രാഷ്ട്രീയ യജമാനത്തിയും തോഴിയും മറ്റും കോടികളുടെ കോഴക്കുരുക്കില്‍ പെട്ട് തുറുങ്കലിലേക്ക് പോകുമ്പോഴെല്ലാം അഴിമതിയുടെ കറപുരളാതെ അധികാരക്കസേര കാത്ത നേതാവായി. അതുകൊണ്ടായിരിക്കണം ധനം, പൊതുമരാമത്ത് വകുപ്പുകളുടെയും അമൈച്ചറായി. പാര്‍ട്ടിയുടെ ധനപ്പെട്ടിയും നല്‍കി. ഇപ്പോഴത് ശശികല എടുത്തുമാറ്റിയപ്പോള്‍ ബാങ്കിലേക്ക് കത്തയച്ചിരിക്കുന്നു.

2017 ഫെബ്രുവരി ഏഴിന് രാത്രി നീണ്ട നാല്‍പതു മിനിറ്റോളം ജയയുടെ ശവകുടീരത്തില്‍ ചെലവിട്ടത് അവരുടെ ആത്മാവുമായി സംസാരിക്കാനായിരുന്നു. തൊട്ടടുത്ത നിമിഷമാണ് ഈ തേവര്‍ മകന്റെ വിശ്വരൂപം ജനം കണ്ടത്. മുഖ്യമന്ത്രിക്കസേര കാരണം അതുവരെ മനസ്സിലിട്ടുവെച്ച പത്തു ശതമാനം സത്യങ്ങള്‍ പറഞ്ഞു. ജയാമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞത് ഒരു ശതമാനം.

2016 ഡിസംബര്‍ അഞ്ചിന് അര്‍ധ രാത്രി മുതല്‍ രണ്ടു മാസം ഭരിച്ചപ്പോള്‍ ജനം ഈ നേതാവില്‍ പുതിയ അവതാരത്തെ കണ്ടു. സാംസ്‌കാരികമാണെങ്കിലും ജല്ലിക്കട്ട് സമരം അതിരുകടന്നപ്പോള്‍ പൊലീസിനെ വിട്ട് അടിച്ചോടിച്ചപ്പോഴാണ് പനീരിലെ ഭരണ പാടവം ജനം ശരിക്കും തിരിച്ചറിഞ്ഞത്. ശശികലയെ ചൊടിപ്പിച്ചതും ഇതാണ്. പിന്നാലെ എത്തിയത് മന്ത്രിമാരിടപെട്ട് രാജിക്കായി സമ്മര്‍ദം. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന ശുഭപ്രതീക്ഷയാണ് ആ വെള്ളക്കുറിയുള്ള കറുത്ത മുഖത്ത് മിന്നുന്നത്. എന്തായിരിക്കും അതിനടിസ്ഥാനമെന്ന് ഇനി കണ്‍പാര്‍പ്പോം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending