Video Stories
യമനിലെ കുട്ടികള്‍ മഹാവിപത്തിലെന്ന് യു.എന്‍
സനാ: കൊടും പട്ടിണിയിലായ യമനിലെ കുരുന്നുകള്‍ മരണത്തിന്റെ മുനമ്പില്‍. പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ കുട്ടികളും കുരുന്നുകളും മഹാവിപത്തിന്റെ പിടിയിലെന്ന് യുഎന്‍ സംഘടനകള്‍. പട്ടിണിയെ തുടര്‍ന്നുള്ള രോഗങ്ങള്‍ പേറുന്ന കുട്ടികളെ ദുരന്തത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് യുഎന്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
യുഎന്നിന്റെ രണ്ട് സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് യമനിലെ കുരുന്നുകള്‍ മഹാവിപത്തിന്റെ പിടിയിലായതായി കണ്ടെത്തിയത്. രോഗങ്ങളും ദാരിദ്രവും പോഷകാഹാരകുറവുമാണ് കുട്ടികള്‍ നേരിടുന്ന പ്രാഥമിക പ്രശ്നങ്ങള്‍. പട്ടിണിയെ തുടര്‍ന്നു കുട്ടികള്‍ രോഗങ്ങളുടെ പിടിയിലായതായി സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാരാഹാര കുറവാണ് കുട്ടികളെ രോഗത്തിന്റെ പിടിലാക്കിയത്.
എഫ്എഒ (ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് ഓഫ് യുഎന്‍), യുണിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ സംഘടനകളാണ് യമനിലെ കുട്ടികള്‍ക്കിടിയില്‍ പഠനങ്ങള്‍ നടത്തിയത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളും കൊടുംപട്ടിണിയെ നേരിടുകയാണ്. കഴിഞ്ഞ മൂന്നു മാസമായി മൂന്ന് മില്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മിതമായ ഭക്ഷണം പോലും കഴിക്കാനായിട്ടില്ല. 27.4 മില്യണ്‍ ജനങ്ങളില്‍ 17.1 മില്യണ്‍ ജനങ്ങള്‍ ആഹാരത്തിനായി കേഴുന്നു. ഇതില്‍ 7.3 മില്യണ്‍ ജനങ്ങള്‍ അടിയന്തിര സഹായം ലഭിക്കേണ്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യമനില്‍ ദാരിദ്രത്താല്‍ രോഗശയ്യയിലായ ഒട്ടേറെ കുട്ടികളെ കാണാന്‍ കഴിഞ്ഞതായി യുണിസെഫ് പ്രതിനിധി മെറിറ്റ്ക്സല് റെലാനൊ പറഞ്ഞു.
കുട്ടികള്‍ ഏറെയും ക്ഷീണിച്ച് അവശരാണ്. പലരും മരണത്തെ മുഖാമുഖം കാണുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചിന്തിക്കാന്‍ പറ്റുന്നതിലും ഏറെയാണ് യമനിലെ ദുരവസ്ഥയെന്ന് ഡബ്ളിയുഎഫ്പി ഡയറക്ടര്‍ സ്റ്റീഫന്‍ ആന്ഡേഴ്സണ് വ്യക്തമാക്കി. പട്ടിണി മാത്രം അനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങളെ കാണാനായി. ആഭ്യന്തര യുദ്ധമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. വിമതരുടെ പോരാട്ടങ്ങളും ഐഎസ് ആക്രമണങ്ങളുംമാണ് രാജ്യത്തെ തകര്‍ത്തു കളഞ്ഞു. പോരാട്ടങ്ങളിലും യുദ്ധത്തിലുമായി 7,400 പേര് കൊല്ലപ്പെട്ടു കഴിഞ്ഞു. 40,000 പേര് പരിക്കിന്റെ പിടിയിലായി. യുഎന്നിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ചര്‍ച്ചകളും വെടിനിര്‍ത്തല്‍ ഉടമ്പടികളും അരങ്ങേറിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world8 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

