Connect with us

Video Stories

യമനിലെ കുട്ടികള്‍ മഹാവിപത്തിലെന്ന് യു.എന്‍

Published

on

സനാ: കൊടും പട്ടിണിയിലായ യമനിലെ കുരുന്നുകള്‍ മരണത്തിന്റെ മുനമ്പില്‍. പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ കുട്ടികളും കുരുന്നുകളും മഹാവിപത്തിന്റെ പിടിയിലെന്ന് യുഎന്‍ സംഘടനകള്‍. പട്ടിണിയെ തുടര്‍ന്നുള്ള രോഗങ്ങള്‍ പേറുന്ന കുട്ടികളെ ദുരന്തത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് യുഎന്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

യുഎന്നിന്റെ രണ്ട് സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് യമനിലെ കുരുന്നുകള്‍ മഹാവിപത്തിന്റെ പിടിയിലായതായി കണ്ടെത്തിയത്. രോഗങ്ങളും ദാരിദ്രവും പോഷകാഹാരകുറവുമാണ് കുട്ടികള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍. പട്ടിണിയെ തുടര്‍ന്നു കുട്ടികള്‍ രോഗങ്ങളുടെ പിടിയിലായതായി സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷകാരാഹാര കുറവാണ് കുട്ടികളെ രോഗത്തിന്റെ പിടിലാക്കിയത്.

എഫ്എഒ (ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് യുഎന്‍), യുണിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ സംഘടനകളാണ് യമനിലെ കുട്ടികള്‍ക്കിടിയില്‍ പഠനങ്ങള്‍ നടത്തിയത്. രാജ്യത്തെ ഭൂരിഭാഗം കുട്ടികളും കൊടുംപട്ടിണിയെ നേരിടുകയാണ്. കഴിഞ്ഞ മൂന്നു മാസമായി മൂന്ന് മില്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മിതമായ ഭക്ഷണം പോലും കഴിക്കാനായിട്ടില്ല. 27.4 മില്യണ്‍ ജനങ്ങളില്‍ 17.1 മില്യണ്‍ ജനങ്ങള്‍ ആഹാരത്തിനായി കേഴുന്നു. ഇതില്‍ 7.3 മില്യണ്‍ ജനങ്ങള്‍ അടിയന്തിര സഹായം ലഭിക്കേണ്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യമനില്‍ ദാരിദ്രത്താല്‍ രോഗശയ്യയിലായ ഒട്ടേറെ കുട്ടികളെ കാണാന്‍ കഴിഞ്ഞതായി യുണിസെഫ് പ്രതിനിധി മെറിറ്റ്ക്‌സല്‍ റെലാനൊ പറഞ്ഞു.

കുട്ടികള്‍ ഏറെയും ക്ഷീണിച്ച് അവശരാണ്. പലരും മരണത്തെ മുഖാമുഖം കാണുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചിന്തിക്കാന്‍ പറ്റുന്നതിലും ഏറെയാണ് യമനിലെ ദുരവസ്ഥയെന്ന് ഡബ്‌ളിയുഎഫ്പി ഡയറക്ടര്‍ സ്റ്റീഫന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. പട്ടിണി മാത്രം അനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങളെ കാണാനായി. ആഭ്യന്തര യുദ്ധമാണ് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. വിമതരുടെ പോരാട്ടങ്ങളും ഐഎസ് ആക്രമണങ്ങളുംമാണ് രാജ്യത്തെ തകര്‍ത്തു കളഞ്ഞു. പോരാട്ടങ്ങളിലും യുദ്ധത്തിലുമായി 7,400 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 40,000 പേര്‍ പരിക്കിന്റെ പിടിയിലായി. യുഎന്നിന്റെ നേതൃത്വത്തില്‍ ഒട്ടേറെ ചര്‍ച്ചകളും വെടിനിര്‍ത്തല്‍ ഉടമ്പടികളും അരങ്ങേറിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending