Connect with us

Video Stories

എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയെന്ന് എസ്.എഫ്.ഐ

Published

on

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പോര് അവസാനിക്കുന്നില്ല. ലോ അക്കാദമി സമരത്തിന്റെ പേരില്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ കഴിഞ്ഞ ദിവസം രംഗത്തുവന്നു.

എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായി മാറുകയാണെന്നും എ.ഐ.എസ്എഫുമായി ഇനിയും സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നും കുറ്റപ്പെടുത്തുന്ന പ്രമേയം എസ്.എഫ്.ഐ തിരുവനന്തപുരം ചാല ഏരിയാ സമ്മേളനത്തില്‍ പാസാക്കി. സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ ഭാരവാഹികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കാനം രാജേന്ദ്രനെയും എ.ഐ.എസ്.എഫിനെയും നിശിതമായി വിമര്‍ശിക്കുന്ന പ്രമേയം പാസാക്കിയത്.

സംഘപരിവാര്‍ സംഘടനകളിലേക്ക് ഒരു വിദ്യാര്‍ഥി സംഘടന കൂടിയെന്ന തലക്കെട്ടിലാണ് പ്രമേയം ആരംഭിക്കുന്നത്. ചുവപ്പിനും നീലയ്ക്കും ഇത്രവേഗം കാവിയാവാന്‍ കഴിയുമെന്ന കാര്യം തങ്ങള്‍ ഗൗരവമായി കാണുന്നു. ഇരുകൈകളിലും പറ്റിയാല്‍ കടിച്ചുപിടിച്ചിരിക്കുന്ന രീതിയിലും ആളിന്റെ എണ്ണത്തിന്റെ മൂന്നിരട്ടി കൊടികളുമായി തങ്ങളുടെ പ്രകടനത്തിന്റെ അരികുപറ്റി വിദ്യാര്‍ഥി ഐക്യം വിളിച്ച് ചാനലുകാരെ നോക്കി കണ്ണിറുക്കിക്കാണിച്ച് മുമ്പിലേക്ക് കുതിക്കുന്ന സ്ഥിരം ഏര്‍പ്പാടിന് ഇനി എസ്.എഫ്.ഐ ഉണ്ടാകില്ല.

കാനത്തിന്റെ രാക്കൂട്ടിന് തിരിതെളിയിച്ച് കൊടുക്കലല്ല, ആശയവും പ്രതികരണശേഷിയുള്ള ഒരു വിദ്യാര്‍ഥി സംഘടന ചെയ്യേണ്ടത്. തിരുവനന്തപുരം ജില്ലയിലെ ഒരുകൈവിരലുകളുടെ പകുതി എണ്ണംപോലുമില്ലാത്ത കലാലയങ്ങള്‍ക്ക് അകത്തിരുന്ന് കണ്ണുകാട്ടി കോക്രികാട്ടി ചിരിച്ച് കേരള യൂണിവേഴ്‌സിറ്റി സെനറ്ററാവാന്‍ വെമ്പല്‍കൊള്ളുന്ന പതിവ് എ.ഐ.എസ്.എഫ് മറന്നുകൊള്ളണമെന്നും പ്രമേയം പരിഹസിക്കുന്നു. ചുവപ്പും നീലയും കൂട്ടിചേര്‍ന്നാല്‍ കാവിയായി മാറുമെന്ന് കിനാവ് കാണുന്ന എ.ഐ.എസ്.എഫ്, ഇടതുപക്ഷമെന്ന വാക്ക് ഒഴിവാക്കി, മോഡിപക്ഷത്തേക്ക് പോകണം.

ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥമെന്തെന്ന് സ്വയം തിരിച്ചറിയാന്‍ കേരളത്തിലെ എ.ഐ.എസ്.എഫ് തയ്യാറാവണമെന്ന ഉപദേശത്തോടെയാണ് പ്രമേയം അവസാനിക്കുന്നത്. ലോ അക്കാദമി പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി, കെ.എസ്.യു, എം.എസ്.എഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകളുമായി യോജിച്ച് എ.ഐ.എസ്.എഫ് സമരംചെയ്ത പശ്ചാത്തലമാണ് എസ്.എഫ്.ഐയെ ഇത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. പൂജപ്പുര ലോക്കല്‍ കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്.

പ്രതിനിധ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റമേല്‍ മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടന്നു. ലോ അക്കാദമി സമരത്തില്‍ നിന്ന് പാതിവഴിയില്‍ എസ്.എഫ്.ഐ പിന്‍വാങ്ങിയപ്പോള്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളോടൊപ്പം എ.ഐ.എസ്.എഫ് അവസാനംവരെ സമരരംഗത്ത് തുടര്‍ന്നതാണ്് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending