Connect with us

Video Stories

നഷ്ടമായത് കരുത്തനായ സംഘാടകനെ

Published

on

 

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് മോന്‍ ഹാജി. ആദ്യകാലങ്ങളില്‍ മണ്ഡലം കമ്മിറ്റി സംവിധാനമായിരുന്നില്ല പാര്‍ട്ടി പിന്തുടര്‍ന്നത്. താലൂക്ക് കമ്മിറ്റികളായിരുന്നു. ആ കാലഘട്ടത്തില്‍ കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി മുഹമ്മദ് മോന്‍ ഹാജിയും സെക്രട്ടറിയായി ഞാനും ഏറെകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ ഇന്ന് വിവരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഗതാതഗത സംവിധാനങ്ങളോ മറ്റു അടിസ്ഥാന വികസനങ്ങളോ നഗരങ്ങളില്‍ പോലും ഇല്ലാത്ത കാലം. നാട്ടിന്‍പുറങ്ങളിലെ കാര്യമാണെങ്കില്‍ ദയനീയം. കാല്‍നടയായും ആരുടെയെങ്കിലും മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറിയും ഗ്രാമങ്ങളിലെത്തി രാഷ്ട്രീയം നടത്തുന്ന കാലം. പലപ്പോഴും കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളിലേക്ക് ജീപ്പിലായിരുന്നു സഞ്ചരിക്കാറ്. ദുരിതപര്‍വം താണ്ടിയുള്ള യാത്രകളായതിനാല്‍ യോഗം കഴിഞ്ഞ് അന്നവിടെ താമസിച്ച് അടുത്തദിവസം യാത്ര തിരിക്കുന്നതായിരുന്നു രീതി. കോഴിക്കോട് താലൂക്കിലും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ശരിയായ വിധത്തില്‍ അസ്ഥിവാരമിടുന്നതില്‍ മുഹമ്മദ് മോന്‍ ഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറഞ്ഞാല്‍ ആലങ്കാരികമാവില്ല. കര്‍മ്മ രംഗങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ച് വളര്‍ന്നൊരാളെന്ന നിലക്ക് ഞാനതിന് സാക്ഷിയാണ്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി വലിയൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മറ്റും മുക്കം യതീംഖാനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ നമുക്കത് മനസ്സിലാക്കിയെടുക്കാം. അതു മാത്രമല്ല എല്ലാ തലങ്ങളിലും അതു പ്രകടമായിരുന്നു.
ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരു സംഭവം മനസ്സിലേക്ക് കടന്നുവരുന്നത് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യുമായി ബന്ധപ്പെട്ടാണ്. ചാലിയാര്‍ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ സമരങ്ങള്‍ക്ക് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കുന്ന കാലം. ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട ഒരു ജോലിയില്‍ നിന്ന് എസ്.ടി.യുവിനെ നിഷ്‌കാസനം ചെയ്യാന്‍ മാനേജ്‌മെന്റ് മുന്നോട്ട്‌വന്നു. ഇതില്‍ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഞാനും മുഹമ്മദ് മോന്‍ ഹാജിയും രംഗത്തിറങ്ങി. ഒട്ടനവധി വഞ്ചിയിലായിരുന്നു സമരക്കാര്‍ പോയത്. പ്രക്ഷോഭത്തില്‍ ഞാനും മോയിമോന്‍ ഹാജിയും ഒരേ വഞ്ചിയിലാണ് സമര മുഖത്തേക്ക് പോയത്. എന്തു നീക്കങ്ങളും നേരിടാനും തയ്യാറായിരിക്കുന്ന പൊലീസ് കമ്പനിയുടെ സംരക്ഷണത്തിനായി ചാലിയാറിന്റെ തീരത്ത് വേലികെട്ടി നിലയുറപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ മതില്‍ കെട്ട് പോലെ ഉറച്ചു നിന്നു.
ജനിച്ച കാലം തൊട്ട് പുഴയുടെ എല്ലാം സ്പന്ദ നങ്ങളും മനസ്സിലാക്കി വളര്‍ന്ന സംഘത്തെ നേരിടാന്‍ പൊലീസിനും ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഞങ്ങളൊരു വലിയ സന്നാഹമായി ചാലിയാറിന്റെ ഓളപ്പരപ്പില്‍ നിറഞ്ഞുനിന്നു. അങ്ങേ കരയില്‍ വെടിവെക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന പൊലീസ് സേനയും. സാധാരണയില്‍ വെടിവെക്കുന്നതിനു മുമ്പ് പൊലീസിന്റെ മുന്നറിയിപ്പുണ്ടാകും. ആരും പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെയ്ക്കുന്നമെന്ന ഒരു ബാനര്‍ പൊലീസ് പൊക്കി. എന്നാല്‍ ചാലിയാറിന്റെ അങ്ങേ തലക്കല്‍ കമ്പനിക്കു വേണ്ടി പൊലീസ് അങ്ങനെയൊരു ബാനര്‍ ഉയര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഒരു തരിമ്പും ചോര്‍ന്നില്ല. അവര്‍ തോക്കുകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു. എന്നോടൊപ്പം വഞ്ചിയില്‍ മുഹമ്മദ് മോന്‍ ഹാജിയും നിന്നു എന്നത് ജീവിതത്തിന്റൈ പല ഘട്ടങ്ങളിലും ആവേശത്തോടെ ഓര്‍ക്കാറുണ്ട്.
മുഹമ്മദ് മോന്‍ ഹാജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും മറ്റു സാഹചര്യങ്ങളും നോക്കുമ്പോള്‍ ഒരിക്കലും അദ്ദേഹത്തിന് തൊഴിലാളി സമരങ്ങളെ പിന്തുണക്കേണ്ട നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹമൊരു തൊഴിലുടമയായിരുന്നെങ്കിലും കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിവന്ന വിവിധ തൊഴിലാളി സമരങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കി സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
മതപരമായ അദ്ദേഹത്തിന്റെ പരിജ്ഞാനവും പ്രസംഗങ്ങളില്‍ നിഴലിക്കാറുണ്ട്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചക ഉദ്ധരണികളും കൊണ്ട് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം. ആവേശകരമായ അവസ്ഥ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നര്‍മ്മങ്ങളും ചരിത്ര സംഭവങ്ങളും ആ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കും. ഹജ്ജ് കമ്മറ്റിയിലാണ് ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച മറ്റൊരു രംഗം. ഹജ്ജ് കമ്മിറ്റി മെമ്പര്‍ എന്ന നിലക്ക് വെറുതെയിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്തു പ്രശ്നങ്ങള്‍ വന്നാലും അദ്ദേഹത്തിന് കൃത്യമായൊരു കാഴ്ചപ്പാടും പരിഹരിക്കാനുള്ള നിര്‍ദ്ദേശ മാര്‍ഗങ്ങളുമുണ്ടായിരുന്നു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കുന്ന കാലമായിരുന്നു അത്. ഹജ്ജ് ക്യാമ്പ് തുടങ്ങിയാല്‍ അദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നില്ല. പോയാല്‍ തന്നെ സുബഹി നമസ്‌കാരത്തിന് ക്യാമ്പില്‍ തിരിച്ചെത്തുന്നതായിരുന്നു രീതി. ഹാജിമാര്‍ക്ക് സേവനമനുഷ്ഠിച്ചും അവരുടെ ജീവിത സാഹചര്യങ്ങളോട് കൂടുതല്‍ ഇടപഴകിയും കഴിയാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മുപ്പത്തഞ്ചു വര്‍ഷത്തെ ഞങ്ങളുടെ സ്നേഹ ബന്ധത്തിനിടയില്‍ നടന്ന അനേകം കാര്യങ്ങള്‍ അനുസ്മരിക്കാനുണ്ട്.
ജില്ലാ കൗണ്‍സില്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മുക്കത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. മുക്കത്തെ രാഷ്ട്രീയം എല്ലാ കാലത്തും സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു. അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുക്കം യതീംഖാനയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും പങ്കാളികളായിരുന്നെങ്കിലും മുഹമ്മദ് മോന്‍ ഹാജി യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചൊരാളായിരുന്നു. അനാഥാലയങ്ങള്‍ക്ക് സഊദി സര്‍ക്കാറിന്റെ സഹായങ്ങള്‍ ലഭിക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായാല്‍ അത് നീക്കാമായിരുന്നു. അതിനു വേണ്ടി അദ്ദേഹം ഡല്‍ഹിയില്‍ വന്നു. ഈ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയ ശേഷമേ പോരൂ എന്ന ഉറച്ച നിലപാടായിരുന്നു മുഹമ്മദ് മോന്‍ ഹാജിയുടെത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തത്. അദ്ദേഹവുമായുള്ള ദീര്‍ഘ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിച്ചു. സര്‍ക്കാര്‍ ഇറക്കേണ്ടിയിരുന്ന ഒരു ഉത്തരവ് വേഗം തന്നെ ഇറങ്ങി. അങ്ങനെ നിരവധി പേരുടെ ജീവിത വഴികളിലെ തടസ്സങ്ങള്‍ നീക്കാനും അവര്‍ക്കെല്ലാം വെളിച്ചമാകാനും അദ്ദേഹത്തിന് സാധിച്ചു. ആ കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ മാത്രം മതിയാവും നാഥന്റെ മുന്നിലേക്കുള്ള ഏറ്റവും നല്ല പാഥേയമായി എന്ന് ഞാനദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. ആ കര്‍മ്മങ്ങളൊക്കെ സ്വീകരിക്കപ്പെടാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തിരിച്ചു പറയും. ഇന്ത്യയിലെ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട പല സെമിനാറുകളിലും അദ്ദഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങളൊരുമിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദിയിലും ഉര്‍ദുവിലും സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അത് പരിചയത്തിന്റെ ആനുകൂല്യത്തില്‍ മനസ്സിലാക്കിയെടുക്കുന്ന ഉര്‍ദു ആയിരുന്നില്ല, നല്ല ക്ലാസിക് ഉര്‍ദുവിലാണ് അദ്ദേഹം സംസാരിക്കാറ്. ഒരു പക്ഷേ മലയാളത്തിലുള്ളതിനേക്കാള്‍ ഒഴുക്കില്‍ അദ്ദേഹം വാചാലനാവും ഉര്‍ദുവില്‍. തമിഴ് ഭാഷയിലും അദ്ദേഹത്തിനൊരു പ്രാവീണ്യമുണ്ടായിരുന്നു. ഒരിക്കല്‍ കാമരാജ് കേരളത്തില്‍ വന്നപ്പോള്‍ ശ്രോതാക്കള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ വെച്ച തര്‍ജ്ജമക്കാരനും മുഹമ്മദ് മോന്‍ ഹാജിയായിരുന്നു. പിന്നെ കേരളത്തിലെ എല്ലാ വേദികളിലും തര്‍ജ്ജമക്കായി മുഹമ്മദ് മോന്‍ ഹാജി തന്നെ വേണമെന്ന നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയുണ്ടായി കാമരാജിന്. എല്ലാവരോടും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കുട്ടികളോടും പ്രായമായവരോടും യുവാക്കളോടും അദ്ദേഹത്തിന് വേഗത്തില്‍ ഇണങ്ങാന്‍ സാധിച്ചു. ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചു. അവസാന സമയങ്ങളില്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ പ്രയാസം കണക്കിലെടുത്ത് ഫോണ്‍ കൊടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞെങ്കിലും നിര്‍ബന്ധംപിടിച്ച് മകളില്‍ നിന്ന് ഫോണ്‍ വാങ്ങി സുഖം പ്രാപിച്ചുവരുന്നതായി സംസാരിച്ചു. വിധിയെ ആര്‍ക്കും തടുക്കാനാകില്ല. എല്ലാ നിലക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ചെയ്ത ആ ജീവിതത്തിന്റെ വേര്‍പാടിലുള്ള വലിയ ദുഃഖം ഇവിടെ പങ്കു വെക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending