Culture
കൊറിയന്‍ മേഖല പുകയുന്നു; യു.എസ് പ്രതിരോധ കവചവും സ്ഥാപിച്ചുതുടങ്ങി
സോള്‍: വിമാനവാഹിനിയും ആണവ അന്തര്‍വാഹിനിയും വിന്യസിച്ച് ഉത്തരകൊറിയക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി നേരിടാനാണ് താഡ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെന്ന് യു.എസ് പറയുന്നു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക പ്രതിരോധ കവചം സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ കവചത്തിനുള്ള ഉപകരണങ്ങളുമായി വാഹനങ്ങള്‍ പ്രദേശത്തെത്തി.
ആണവമുക്ത കൊറിയന്‍ മേഖലയെന്ന സ്വപ്നത്തിന് വിരുദ്ധമാണ് താഡ് വിന്യാസമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി ചൈന ആശങ്ക അറിയിച്ചിരുന്നു. താഡ് വിന്യാസം പരിഹരിക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയക്കെതിരെ എന്ന പേരിലാണ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെങ്കിലും തങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചേക്കുമെന്ന് ചൈന ഭയക്കുന്നുണ്ട്. കുതിച്ചുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി ആകാശമധ്യേ നശിപ്പിക്കാന്‍ താഡിന് ശേഷിയുണ്ട്. ശത്രുമിസൈലിന്റെ സ്ഥാനവും അത് പതിക്കുന്ന ഇടവും കണ്ടെത്താന്‍ താഡ് സംവിധാനത്തിലെ റഡാറിന് സാധിക്കും. ചൈന പുതിയ വിമാന വാഹിനി രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്ക താഡ് വിന്യാസം ആരംഭിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ പ്രതിരോധ ഉപകരണങ്ങളുമായെത്തിയ സൈനിക ട്രൈലറുകളുടെ വീഡിയോ ദൃശ്യം കൊറിയന്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടു. യു.എസ് പ്രതിരോധ കവചത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രതിരോധ ഉപകരണങ്ങളുമായി പോകുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ എറിഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ റോഡിന് ഇരുവശവും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ കവചം വരുന്നതോടെ ശത്രുരാജ്യങ്ങള്‍ ആദ്യം ലക്ഷ്യംവെക്കുക തങ്ങളുടെ പ്രദേശമായിരിക്കുമെന്ന് ആളുകള്‍ ഭയക്കുന്നു. താഡ് വിന്യാസത്തില്‍നിന്ന് അധികാരികള്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അമേരിക്കയുടെ പടനീക്കങ്ങള്‍ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുടെ യുഎസ്എസ് മിഷിഗണ്‍ അന്തര്‍വാഹിനിയും വിമാനിവാഹിനി യുഎസ്എസ് കാള്‍ വിന്‍സണും കൊറിയന്‍ തീരത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഉത്തരകൊറിയയില്‍ കടന്നാക്രമണം നടത്താനുള്ള മുന്നൊരുക്കമാണോ ഇതെന്നും ലോകം സംശയിക്കുന്നു. മിസൈല്‍, ആണവ പരീക്ഷണം നടത്തിയ പ്രകോപനത്തിനു ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുനല്‍കി.
യു.എസ് വിമാന വാഹിനി യു.എസ്.എസ് കാള്‍ വിന്‍സണെ കടലില്‍ മുക്കുമെന്നായിരുന്നു ഇതിന് ഉത്തരകൊറിയയുടെ മറുപടി.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
news
വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.
നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.
അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
kerala8 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്

