Connect with us

india

നിയമസഭാ,ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍; പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്

മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്.

Published

on

ഹൈദരാബാദ്: മധ്യപ്രദേശും തെലങ്കാനയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പടയൊരുക്കത്തിന് വേഗംകൂട്ടി കോണ്‍ഗ്രസ്. ഹൈദരാബാദില്‍ നടന്ന രണ്ടു ദിവസത്തെ പ്രവര്‍ത്തക സമിതി യോഗം സംഘടനാ തലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നേറാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് രൂപം നല്‍കി. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഹൈദരാബാദില്‍ നടന്നത്. അധികാരത്തിലെത്തിയാല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന ആത്മവിശ്വാസവുമായാണ് പ്രവര്‍ത്തക സമിതിക്ക് കൊടിയിറങ്ങിയത്. ഇതിന്റെ ആദ്യ പ്രഖ്യാപനം തെലങ്കാനയില്‍തന്നെ നടത്തി. വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചു നടന്ന വിജയഭേരി റാലിയിലാണ് കര്‍ണാടക മോഡലില്‍ വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി അടക്കം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.

രാജ്യം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക വിധിയെഴുത്തുണ്ടാകും. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. ക്രമസമാധാനം, സ്വാതന്ത്ര്യം, സാമൂഹിക – സാമ്പത്തിക നീതി, സമത്വം, സുസ്ഥിരത എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രമേയം പറയുന്നു. നിലപാടുകളില്‍ വ്യക്തത വേണമെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. ആശയപരമായ പോരാട്ടമാണ് നയിക്കേണ്ടത്. ബി.ജെ.പി ഒരുക്കുന്ന കെണികളില്‍ വീണുപോകരുതെന്നും രാഹുല്‍ നേതാക്കളെ ഓര്‍മ്മിപ്പിച്ചു. സാധാരണ ജനങ്ങളെ ഒരു നിലയിലും ബാധിക്കാത്ത വിഷയങ്ങള്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കും. അത് അവര്‍ ഒരുക്കുന്ന കെണിയാണ്. സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും അഴിമതിയും മൂടിവെക്കാനാണത്. അതില്‍ വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണെന്നും രാഹുല്‍ വര്‍ക്കിങ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നിയമ ഭേദഗതി നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. തിടുക്കപ്പെട്ട് നടത്തുന്ന നിയമ ഭേദഗതി നീക്കം ഗൂഢ ലക്ഷ്യങ്ങളോടെ ഉള്ളതാണ്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ചയില്ലാതെ നിയമം പാസാക്കാനുള്ള ശ്രമം അപലനീയമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കപ്പെട്ടിരിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഭേദഗതിയോടെ ഇല്ലാതാകും. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ശേഷിയെ അട്ടിമറിക്കാനാണ് ശ്രമമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

ഇന്ത്യ സഖ്യവുമായി പൂര്‍ണമായും സഹകരിച്ചു മുന്നോട്ടു പോകണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിന്റെ ആദ്യ ദിനം സോണിയാഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ചില ആശങ്കകള്‍ പങ്കുവെച്ചു. സീറ്റു വിഭജനവുമായി ബന്ധപ്പെട്ടായിരുന്നു ഇതില്‍ ഏറെയും. സംസ്ഥാന ഘടകങ്ങളുമായി കൂടിയാലോചിച്ചു മാത്രമേ സീറ്റു വിഭജനം സംബന്ധിച്ച തീരുമാനത്തില്‍ എത്തൂവെന്ന് ഖാര്‍ഗെ യോഗത്തില്‍ ഉറപ്പു നല്‍കി. പ്രവര്‍ത്തക സമിതി സ്ഥിരാംഗങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാക്കളും പി.സി.സി അധ്യക്ഷന്മാരും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളും ഉള്‍പ്പെടെ 140ലധികം പ്രതിനിധികളാണ് ഇന്നലെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.

പ്രവര്‍ത്തക സമിതിക്കു സമാപനം കുറിച്ച് നടന്ന കോണ്‍ഗ്രസിന്റെ വിജയഭേരി റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചെറിയ ഇടവേളക്കു ശേഷം തെലുങ്കാനാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നത് കൂടിയായിരുന്നു മെഗാറാലി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending