Connect with us

kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്;സി.പി.എം മുന്നില്‍; വ്യക്തികളില്‍ കെ. സുരേന്ദ്രന്‍

മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലുമായി 40 ലക്ഷം രൂപയാണ് സുരേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി പൊടിച്ചത്.

Published

on

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സി.പി.എമ്മിനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത് 58 കോടി രൂപയാണ്. 39 കോടിയാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിയുടെ ഫണ്ടിലേക്ക് എട്ടുകോടി രൂപയും സംഭാവനയായെത്തി. പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണമൊഴുക്കിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ സുരേന്ദ്രനാണ്. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലുമായി 40 ലക്ഷം രൂപയാണ് സുരേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി പൊടിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ക്കായി സി.പി.എം 4.21 കോടി മുടക്കിയപ്പോള്‍ കോണ്‍ഗ്രസ് 11.56 കോടിയും ബി.ജെ.പി 9.18 കോടിയും ചെലവഴിച്ചു. പരസ്യ പ്രചാരണത്തിനായി 17 കോടി ചെലവഴിച്ച് സി.പി.എം മുന്നിലെത്തിയപ്പോള്‍ 16 കോടിയുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. എന്നാല്‍ ബി.ജെ.പി 8.65 കോടിയാണ് പരസ്യത്തിനായി ചെലവഴിച്ചത്. താരപ്രചാരണത്തിനായി കോണ്‍ഗ്രസാണ് കൂടുതല്‍ പണം ചെലവഴിച്ചത്.

മൂന്നുറാലികളില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 43 ലക്ഷം രൂപയാണ് ബി.ജെ.പിക്ക് ചെലവായത്. എന്നാല്‍ സി.പി.എം താരപ്രചാരകര്‍ക്കായി ഏഴ് ലക്ഷം രൂപയാണ് ചെലവഴിച്ചത്. അതേസമയം മൊത്തം പ്രചാരണത്തിനായി വിമാന യാത്രക്കും ഹെലികോപ്റ്റര്‍ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാല്‍ കോടി രൂപ ബി.ജെ.പി ചെലവഴിച്ചു. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുവന്നത് 25 ലക്ഷം രൂപ ചെലവാക്കിയാണ്. തിരഞ്ഞെടുപ്പ് കാലയളവില്‍ സി.പി.എമ്മിന്റെ ഫണ്ടിലേക്ക് എത്തിയത് 58,86,38,762 രൂപയാണ്. ഇതില്‍ പരസ്യത്തിന് വേണ്ടിയാണ് സി.പി.എം 17 കോടിയും ചെലവഴിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയത് 4.21 കോടി.

ബേപ്പൂരില്‍ മുഹമ്മദ് റിയാസിന് വേണ്ടി 22 ലക്ഷമാണ് ചെലവിനായി പാര്‍ട്ടി നല്‍കിയത്. ആര്‍. ബിന്ദുവിന് 20 ലക്ഷവും വീണാ ജോര്‍ജിന് 19 ലക്ഷവും ജെയ്ക്ക് സി തോമസിന് 16 ലക്ഷവും ചെലവഴിച്ചു. കോണ്‍ഗ്രസ് പ്രചാരണത്തിനായി 23 കോടിയും 11 കോടി സ്ഥാനാര്‍ത്ഥികള്‍ക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ തുക പാര്‍ട്ടി നല്‍കിയത് ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനാണ്. 23 ലക്ഷമാണ് പ്രചാരണത്തിനായി പാലക്കാട്ട് കോണ്‍ഗ്രസ് നല്‍കിയത്

തൃത്താലയില്‍ പരാജയപ്പെട്ട വി.ടി ബല്‍റാമിന് 18.5 ലക്ഷവും ചെലവഴിച്ചു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്ക് ഹരിപ്പാട് മണ്ഡലത്തിലേക്ക് പാര്‍ട്ടി വിഹിതമായി അഞ്ച് ലക്ഷംരൂപ മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. കൈയിലുണ്ടായിരുന്ന നേമം നഷ്ടപ്പെട്ടെങ്കിലും എ ക്ലാസ് മണ്ഡലങ്ങളില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ തുക ഇറക്കിയിരുന്നു. 15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ബി.ജെ.പി നല്‍കിയത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടി നല്‍കിയത് 40 ലക്ഷമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ ബി.ജെ.പി 9.18 കോടി ചെലവഴിച്ചു. നിലവില്‍ സി പി എം കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ടില്‍് എട്ട് കോടിയാണുള്ളത് എന്നാല്‍, കേരള ഘടകത്തിന്റെ ബാലന്‍സ് 58 കോടിയാണ്. ബി ജെ പിയുടെ കേരള ഘടകത്തിന്റെ ക്ലോസിംഗ് ബാലന്‍സ് 7.94 കോടി കാണിക്കുമ്പോള്‍ ദേശീയ ഘടകത്തിന്റെ മെയ് മാസത്തെ ക്ലോസിംഗ് ബാലന്‍സ് 2579 കോടി രൂപയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending