Connect with us

Culture

സഹകരണ ബാങ്കുകളില്‍ പണമെത്താന്‍ വൈകും: ജനജീവിതം പ്രതിസന്ധിയിലേക്ക്

Published

on

രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സാധാരണ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദേശസാല്‍കൃത ബാങ്കുകളിലും, പോസ്റ്റ് ഓഫീസുകളിലും മണിക്കുറുകളോളം കാത്തുനിന്നാണ് പലരും രണ്ടായിരം രൂപ കൈപ്പറ്റുന്നത്. ഇതിന് പിന്നീട് ചില്ലറ വാങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലും, ജില്ലാ സഹകരണ ബാങ്കുകളിലും ആവശ്യമായ നോട്ടുകള്‍ എത്താന്‍ വൈകുന്നത് ജന ജീവിതത്തെ സാരമായി ബാധിക്കുന്നു. 8ന് രാത്രിയിലാണ് നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടിയന്തരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയുണ്ടായ ഈ നടപടിയാണ് സാധാരണ ജിവിതത്തെ താറുമാറാക്കിയത്. ഒന്‍പതിന് ബാങ്കുകള്‍ക്ക് അവധി നല്‍കി ആവശ്യമായ നോട്ടുകള്‍ എത്തിക്കാനായിരുന്നു ശ്രമം.

എന്നാല്‍ സംസ്ഥാനത്ത് ആവശ്യമുള്ള ഏറ്റവും വലിയ സാമ്പത്തിക മേഖലയായ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനോ, പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനോ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നുമില്ല. ഇത് വന്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും മറ്റ് സഹകാരികളുടെയും ഇടപെടലിനെ തുടര്‍ന്ന് 10ന് ഉച്ചയോടെയാണ് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കിനും, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. റിസര്‍വ്വ് ബാങ്കിന്റെ പരിധിയില്‍ വരാത്തതിനാല്‍ എക്‌സ്‌ചേഞ്ച് സംവധാനത്തിന് അനുമതി നല്‍കിയിട്ടുമില്ല.

ഇടപാടുകാര്‍ക്ക് നിശ്ചിത സംഖ്യ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന് പുതിയ നോട്ടുകള്‍ അനുവദിക്കാനും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഓരോ സഹകരണ ബാങ്കുകളും തങ്ങളുടെ കൈവശമുള്ള അഞ്ച് രൂപ മുതല്‍ 100 രൂപ വരെയുള്ള ചില്ലറകള്‍ മാത്രം ഉപയോഗിച്ച് പരമാവധി 1000 രൂപ വരെ നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ ബാങ്കിന്റെ ബ്രാഞ്ചുകള്‍ ഉള്‍പ്പടെ പല സ്ഥാപനങ്ങളിലും ഇന്നലെ ഉച്ചയോടെ തന്നെ ഈ പണവും തീര്‍ന്നിരിക്കുകയാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ ഫിനാന്‍സിംഗ് ബാങ്കായ ജില്ലാ സഹകരണ ബാങ്കിനെ സമീപിക്കുമ്പോള്‍ ആവശ്യമായ തുക ലഭ്യമായിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.

ബാങ്കുകളില്‍ നിന്നും വിവിധ തരത്തില്‍ വായ്പയായി വാങ്ങി ഉപയോഗിക്കാനാവാതെ കിടന്ന ലക്ഷക്കണക്കായ രൂപ ബാങ്കുകളില്‍ തിരിച്ചടക്കുന്നതിന് നേരിടുന്ന പ്രയാസങ്ങളും ചില്ലറയല്ല. അക്കൗണ്ട് വഴിയല്ലാതെ ഇത്തരം തുക വായ്പ അക്കൗണ്ടിലേക്ക് വരവ് വെക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് അക്കൗണ്ടുകളില്‍ അടവാക്കിയ തുക മാത്രമാണ് വായ്പ അക്കൗണ്ടുകളിലേക്ക് വരവ് വെക്കാന്‍ സാധിക്കുക. ഇത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നുണ്ട് സാധാരണക്കാരുടെ ഏക ആശ്രയമായ സഹകരണ ബാങ്കുകളില്‍ പണം എത്താന്‍ വൈകുന്നത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുക. ബാങ്കുകളില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും, ആധാരങ്ങളും പ്രമാണങ്ങളുമെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിവാഹം നിശ്ചയിച്ചവര്‍ ആസ്പത്രികളില്‍ പ്രസവവും മറ്റ് ഓപ്പറേഷനുകള്‍ക്കും വിധിക്കപ്പെട്ടവര്‍, വീട് നിര്‍മിക്കുന്നവര്‍, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നവര്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവക്കെല്ലാം ഉള്‍പ്പെടെ പണത്തിന്റെ ലഭ്യത വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യം നീണ്ട് പോയാല്‍ വലിയ പ്രയാസങ്ങളിലേക്ക് ജനങ്ങള്‍ അകപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ സഹകരണ ബാങ്കുകളില്‍ ഇന്ന് നിലവിലുള്ള ആര്‍.ടി.ജി.എസ്/ എന്‍.ഇ.എഫ്.ടി. തുടങ്ങിയ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ഫണ്ട് കൈമാറ്റം നടത്തി പ്രയാസങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാണ് സഹകരണ ബാങ്കുകള്‍ ശ്രമിക്കുന്നത്. അത് വഴിയാണ് ആസ്പത്രികളിലും, മറ്റും നേരിടുന്ന വലിയ പ്രയാസം നേരിടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നത്. എങ്കിലും ചില്ലറ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാറും സംസ്ഥാന സഹകരണ ബാങ്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending