Connect with us

More

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

Published

on

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതയുടെ തൊട്ടരികിലാണിപ്പോള്‍ കങ്കാരുക്കള്‍. ബി ഗ്രൂപ്പിലിപ്പോള്‍ ഓസ്‌ട്രേലിയക്കും ജപ്പാനും സഊദിക്കും 16 പോയന്റ് വീതമുണ്ട്. രണ്ട് കളികളും ബാക്കി. ജപ്പാനും തായ്‌ലാന്‍ഡുമായാണ് ഓസീസ് കളികള്‍. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ലോകകപ്പ് കളിക്കാം. അല്ലാത്തപക്ഷം പ്ലേ ഓഫ് കടമ്പയിലേക്ക് പോവും. സൗദിക്കെതിരെ സമനിലയോ പരാജയമോ സംഭവിച്ചാല്‍ ലോകകപ്പ് സാധ്യത അവസാനിക്കുമെന്ന അവസ്ഥയില്‍ അന്ത്യം വരെ പൊരുതിയാണ് ഓസീസ് ജയം പിടിച്ചുവാങ്ങിയത്. മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് വരെ സഊദിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പില്‍ അവരായിരുന്നു മുന്നില്‍. ജര്‍മനിയിലെ കോച്ചിംഗ് ക്യാമ്പിന് ശേഷം പ്രത്യേക ജെറ്റ് വിമാനത്തിലാണ് സഊദി താരങ്ങള്‍ അഡലെയ്ഡില്‍ എത്തിയത്. മുപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന അങ്കത്തില്‍ യുവതാരം ടോമി ജുറിക് ഏഴാം മിനുട്ടില്‍ തന്നെ കങ്കാരുക്കളെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപത്തിമൂന്നാം മിനുട്ടില്‍ സലീം അല്‍ ദോസാരി തകര്‍പ്പന്‍ ഗോളില്‍ സഊദിയെ ഒപ്പമെത്തിച്ചതോടെ മല്‍സരത്തിന് ആവേശമായി. എന്നാല്‍ മുപ്പത്തിയാറാം മിനുട്ടില്‍ ജുറിക് തന്നെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കായി ആധിപത്യം. പതറാതെ കളിച്ച സഊദിക്കാര്‍ ഒന്നാം പകുതിയുടെ അന്ത്യ നിമിഷത്തില്‍ മുഹമ്മദ് അല്‍ സലാവിയിലൂടെ വീണ്ടും ഒപ്പമെത്തി. രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിക്കവെ ടോമി റോജിക്കിന്റെ അറുപത്തിനാലാം മിനുട്ടിലെ ഗോള്‍ ഓസ്ട്രലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. അവസാനം വരെ സഊദി പൊരുതിയെങ്കിലും ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. മല്‍സരത്തിന്റെ തുടക്കത്തില്‍ ലണ്ടന്‍ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഓസീസ് ടം ഒരു മിനുട്ട് മൗനമാചരിച്ചപ്പോള്‍ സഊദി ടീം അതിന് തയ്യാറാവാതിരുന്നത് ചെറിയ വിവാദത്തിന് കാരണമായി. ലണ്ടന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുമുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ ഫിജിയും ന്യൂകാലിഡോണിയയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു

GULF

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി

Published

on

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

Continue Reading

crime

കുഞ്ഞിനെ കൊന്നത് നാണക്കേട് ഭയന്ന്; തിരുവല്ലയിലെ നവജാതശിശുവിൻ്റെ മരണം കൊലപാതകം

20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

on

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ചു. സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിലായി. മല്ലപ്പള്ളി സ്വ​ദേശിനി നീതുവാണ് അറസ്റ്റിലായത്. 20-കാരിയായ നീതു കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നീതുവിന്റെ കാമുകന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരിയായ നീതു ഹോസ്റ്റലിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒപ്പം താമസിക്കുന്നവർ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റി. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതായാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ നീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Continue Reading

GULF

യുഎഇയില്‍ ചികിത്സയിലുള്ള ഫലസ്തീന്‍ കുട്ടികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് ശൈഖ് തിയാബ്

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്

Published

on

അബുദാബി: അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ട്ടിയേര്‍സ് ഫാമിലി അഫയേഴ്‌സ് ചെയര്‍മാന്‍ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

1,000 ഫലസ്തീന്‍ കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം യുഎഇയില്‍ എത്തിച്ചവരെയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിംങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത് ഉന്നതോദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ ശൈഖ് തിയാബ് മെഡിക്കല്‍ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ആശംസകള്‍ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending