Connect with us

More

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

Published

on

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതയുടെ തൊട്ടരികിലാണിപ്പോള്‍ കങ്കാരുക്കള്‍. ബി ഗ്രൂപ്പിലിപ്പോള്‍ ഓസ്‌ട്രേലിയക്കും ജപ്പാനും സഊദിക്കും 16 പോയന്റ് വീതമുണ്ട്. രണ്ട് കളികളും ബാക്കി. ജപ്പാനും തായ്‌ലാന്‍ഡുമായാണ് ഓസീസ് കളികള്‍. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ലോകകപ്പ് കളിക്കാം. അല്ലാത്തപക്ഷം പ്ലേ ഓഫ് കടമ്പയിലേക്ക് പോവും. സൗദിക്കെതിരെ സമനിലയോ പരാജയമോ സംഭവിച്ചാല്‍ ലോകകപ്പ് സാധ്യത അവസാനിക്കുമെന്ന അവസ്ഥയില്‍ അന്ത്യം വരെ പൊരുതിയാണ് ഓസീസ് ജയം പിടിച്ചുവാങ്ങിയത്. മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് വരെ സഊദിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പില്‍ അവരായിരുന്നു മുന്നില്‍. ജര്‍മനിയിലെ കോച്ചിംഗ് ക്യാമ്പിന് ശേഷം പ്രത്യേക ജെറ്റ് വിമാനത്തിലാണ് സഊദി താരങ്ങള്‍ അഡലെയ്ഡില്‍ എത്തിയത്. മുപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന അങ്കത്തില്‍ യുവതാരം ടോമി ജുറിക് ഏഴാം മിനുട്ടില്‍ തന്നെ കങ്കാരുക്കളെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപത്തിമൂന്നാം മിനുട്ടില്‍ സലീം അല്‍ ദോസാരി തകര്‍പ്പന്‍ ഗോളില്‍ സഊദിയെ ഒപ്പമെത്തിച്ചതോടെ മല്‍സരത്തിന് ആവേശമായി. എന്നാല്‍ മുപ്പത്തിയാറാം മിനുട്ടില്‍ ജുറിക് തന്നെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കായി ആധിപത്യം. പതറാതെ കളിച്ച സഊദിക്കാര്‍ ഒന്നാം പകുതിയുടെ അന്ത്യ നിമിഷത്തില്‍ മുഹമ്മദ് അല്‍ സലാവിയിലൂടെ വീണ്ടും ഒപ്പമെത്തി. രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിക്കവെ ടോമി റോജിക്കിന്റെ അറുപത്തിനാലാം മിനുട്ടിലെ ഗോള്‍ ഓസ്ട്രലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. അവസാനം വരെ സഊദി പൊരുതിയെങ്കിലും ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. മല്‍സരത്തിന്റെ തുടക്കത്തില്‍ ലണ്ടന്‍ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഓസീസ് ടം ഒരു മിനുട്ട് മൗനമാചരിച്ചപ്പോള്‍ സഊദി ടീം അതിന് തയ്യാറാവാതിരുന്നത് ചെറിയ വിവാദത്തിന് കാരണമായി. ലണ്ടന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുമുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ ഫിജിയും ന്യൂകാലിഡോണിയയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

india

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്‌ജി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്

Published

on

ന്യൂഡൽ‌ഹി: പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.

2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരള ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും ചീഫ് ജസ്റ്റിസ് സജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം കണക്കിലെടുത്തു.

‘11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രന്‍, വിവിധ നിയമ മേഖലകളില്‍ ഗണ്യമായ അനുഭവമുള്ളയാളാണ്,’ കൊളീജിയം പുറത്തിറക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

Trending