Connect with us

kerala

അന്തര്‍ സംസ്ഥാന പാതയില്‍ വഴിയറിയാന്‍ യാത്രക്കാര്‍ക്ക് ഇനി ഇതേ മാര്‍ഗമുള്ളൂ

സൂചനാ ബോഡുകള്‍ തകര്‍ന്നിട്ടും പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല

Published

on

മൈസൂരു മാനന്തവാടി അന്തര്‍ സംസ്ഥാന പാതയില്‍ വഴിയറിയാന്‍ സ്ഥാപിച്ച ദിശാ ബോഡുകള്‍ തകര്‍ന്ന് മാസങ്ങളായിട്ടും പുനസ്ഥാപിക്കാന്‍ നടപടിയെടുക്കാതെ കേരള വനംവകുപ്പ്. സംസ്ഥാന പാതയില്‍ വനത്തിനുള്ളില്‍ സ്ഥാപിച്ച വഴിയടയാളപ്പെടുത്തുന്ന ബോര്‍ഡുകളും, മുന്നറിയിപ്പുകള്‍ നല്‍കുന്ന ബോര്‍ഡുകളും പൊളിഞ്ഞുവീഴുകയും, ചില ബോര്‍ഡുകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ട് മാസങ്ങളായി. കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മുതല്‍ തോല്‍പ്പെട്ടി വരെയും കാട്ടിക്കുളം മുതല്‍ ബാവലി വരെയുമുള്ള ഒട്ടുമിക്ക സൂചന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ട നിലയിലാണ്. അന്തര്‍ സംസ്ഥാന പാതയില്‍ വഴിയറിയാന്‍ യാത്രക്കാര്‍ക്ക് ഇനി വാഹനം നിര്‍ത്തി വീണ് കിടക്കുന്ന സൈന്‍ബോഡുകള്‍ നോക്കി മനസ്സിലാക്കുക മാത്രമേ മാര്‍ഗമുള്ളൂ.
സ്ഥലനാമങ്ങളും ദിശാ ബോഡുകളും ആനത്താരയും, മറ്റ് വന്യമൃഗങ്ങളുടെ സഞ്ചാര പാതയും സൂചിപ്പിക്കുന്ന ബോര്‍ഡുകളും, വനമേഖലയിലെ റോഡില്‍ കൂടി പോകുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും പാലിക്കേണ്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന സുചനാ ഫലകങ്ങളും, വന്യമൃഗങ്ങളുടെ സഞ്ചാര പാത, വാഹനങ്ങള്‍ പതുക്കെ പോവുക തുടങ്ങിയ സൂചന ബോര്‍ഡുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്താലും, കാലപ്പഴക്കത്താലും പൂര്‍ണ്ണമായും നശിച്ചുപോയത്. സൂചനാ ബോഡുകളില്ലാതായതോടെ വിനോദസഞ്ചാരികളും, വാഹനയാത്രക്കാരും ഒന്നില്‍ കൂടുതല്‍ റോഡുകളുള്ള സ്ഥലങ്ങളില്‍ ദിശയറിയാതെ വനത്തില്‍ കുടുങ്ങുന്നത് പതിവാകുകയാണ്. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് കീഴിലും, ബേഗൂര്‍ റെയിഞ്ചിന് കീഴിലും വനമേഖലയിലൂടെയുള്ള കാട്ടിക്കുളം, ബാവലി റൂട്ടിലേയും, കാട്ടിക്കുളം തോല്‍പ്പെട്ടി, തിരുനെല്ലി റൂട്ടിലേയും തകര്‍ന്ന സൂചന ബോര്‍ഡുകള്‍ പുനസ്ഥാപിക്കുന്നതില്‍ വനം വകുപ്പ് അധികൃര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപണം ശക്തമായിക്കഴിഞ്ഞു. വനത്തിലൂടെയുള്ള കിലോമീറ്ററുകള്‍ നീണ്ട, വന്യജീവികളുടെ സാന്നിധ്യം പതിവായ, രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയില്‍ സൂചനാ ബോര്‍ഡുകള്‍ പുനസ്ഥാപിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എല്‍ഡിഎഫില്‍ ഭിന്നത; കൊച്ചിയില്‍ മുന്നണി പരിപാടി വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.

Published

on

കൊച്ചിയില്‍ എല്‍ഡിഎഫില്‍ ഭിന്നത. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തില്‍ വെവ്വേറെ നടത്തി സിപിഐയും സിപഎമ്മും.

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം. സിപിഎം എല്‍ഡിഎഫ് ബാനറില്‍ തോപ്പുംപടി പ്യാരി ജങ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്.

Continue Reading

india

മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

Published

on

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന്‍ ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.

Continue Reading

kerala

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി

ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.

Published

on

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മകന്‍ തുടര്‍ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന്‍ ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Continue Reading

Trending