Connect with us

Sports

ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലില്‍

Published

on

 

കൊളംബോ: വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് വീഴ്ത്തി ബംഗ്ലാദേശ് നിദഹാസ് ട്വന്റി 20 ടൂര്‍ണമെന്റ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ലങ്ക നേടിയ 159 റണ്‍സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. സമ്മര്‍ദം അതിജീവിച്ചുള്ള മഹ്മൂദുല്ലയുടെ (43 നോട്ടൗട്ട്) അവസരോചിത ഇന്നിങ്‌സിന്റെ കരുത്തിലാണ് ഒരു പന്ത് മാത്രം ശേഷിക്കെ ബംഗ്ലാദേശ് ഇന്ത്യയുമായുള്ള കലാശപ്പോരിന് യോഗ്യത നേടിയത്. നാളെയാണ് ഫൈനല്‍.
നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീഴുമ്പോഴും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ച കുസാല്‍ പെരേരയും (61) തിസാര പെരേരയും (58) ആണ് ശ്രീലങ്കക്ക് പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങില്‍ ഓപണര്‍ തമീം ഇഖ്ബാലിന്റെ (50) അര്‍ധ സെഞ്ച്വറിയും മഹ്മൂദുല്ലയുടെയും (43 നോട്ടൗട്ട്) ഇന്നിങ്‌സുകള്‍ ബംഗ്ലാദേശിന് നിര്‍ണായകമായി. നാടകീയ രംഗങ്ങള്‍ നിറഞ്ഞ അവസാന ഓവറിന്റെ അഞ്ചാം പന്ത് സിക്‌സറിനു പറത്തിയാണ് മഹ്്മൂദുല്ല ടീമിനെ വിജയത്തിലെത്തിച്ചത്.
ശ്രീലങ്ക 20-ാം ഓവര്‍ എറിയാനൊരുങ്ങുമ്പോള്‍ ബംഗ്ലാദേശിന് മൂന്നു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. ആദ്യ പന്ത് ഷോര്‍ട്ട് ആയി എറിഞ്ഞ ഉദാന ക്രീസിലുണ്ടായിരുന്ന മുസ്തഫിസുര്‍റിനെ ബീറ്റ് ചെയ്തു. ബൗണ്‍സറായെത്തിയ രണ്ടാം പന്തില്‍ മുസ്തഫിസുര്‍ റണ്‍ ഔട്ടായി. രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞിട്ടും നോബോള്‍ വിളിക്കാതിരുന്ന അംപയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ക്യാപ്ടന്‍ ഷാകിബ് അല്‍ ഹസന്‍ കളിക്കാരെ തിരിച്ചുവിളിച്ചു. എന്നാല്‍, ബൗണ്ടറിക്കരിയില്‍ വെച്ച് കോച്ച് ഖാലിദ് മഹ്മൂദ് ബാറ്റ്‌സ്മാന്മാരെ ക്രീസിലേക്കു തന്നെ മടക്കിയച്ചു.
നാല് പന്തില്‍ 12 റണ്‍സ് ആവശ്യമായ ഘട്ടത്തില്‍ മഹ്മൂദുല്ല ബൗണ്ടറി നേടി. നാലാം പന്തില്‍ ശ്രീലങ്കന്‍ ഫീല്‍ഡിങിന്റെ അലസത മുതലെടുത്ത് മഹ്മൂദുല്ല രണ്ട് റണ്‍സ് കൂടി സമ്പാദിച്ചു. രണ്ട് പന്തില്‍ ആറ് റണ്‍സ് ആവശ്യമായ ഘട്ടത്തില്‍ സ്‌ക്വെയര്‍ ലെക്ഷിനു മുകളിലൂടെ സിക്‌സര്‍ നേടി മഹ്മൂദുല്ല ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Sports

ഫിഫ അണ്ടര്‍17 ലോകകപ്പ്: ബ്രസീല്‍ പുറത്തായി; പെനാല്‍റ്റിയില്‍ ജയം നേടി പോര്‍ച്ചുഗല്‍ ഫൈനലിലേക്ക്

തിരസ്‌ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 – 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.

Published

on

ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അഞ്ചുതവണ കിരീടം നേടിയ ബ്രസീല്‍ പുറത്തായി. തിരസ്‌ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 – 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

തുടര്‍ന്ന് മത്സരഫലം തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്. ആദ്യ അഞ്ചു ഷോട്ടുകളും ഇരു ടീമുകളും കൃത്യമായി നേടി മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി.

Continue Reading

Sports

മുഹമ്മദ് ഇനാന്റെ സെഞ്ചുറി മിന്നി; ഇന്ത്യ എയ്ക്ക് കനത്ത ജയം

എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു.

Published

on

ബംഗളൂരു: മലയാളി ഓൾറൗണ്ടർ മുഹമ്മദ് ഇനാൻ കാട്ടിയ അത്ഭുത പ്രകടനം ഇന്ത്യ എ ടീമിനെ അണ്ടർ-19 ക്രിക്കറ്റ് ടൂര്ണമെന്റിൽ നിർണായക ജയത്തിലേക്ക് നയിച്ചു. എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിന് എത്തിയ ഇനാൻ 74 പന്തിൽ പുറത്താകാതെ 105 റൺസുകൾ വെന്തെടുത്തുവെങ്കിലും ഇന്ത്യ എയ്ക്ക് 26 റൺസിന്റെ വിജയം സമ്മാനിച്ചു. മത്സരത്തിലെ താരത്തിൻറെ ബഹുമതിയും ഇനാനെ തേടിയെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണ് നേടിയിരിക്കുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബി 47.2 ഓവറിൽ 243 റൺസിന് മടങ്ങി. 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ തളർന്ന ഇന്ത്യ എയെ മാന്യമായ സ്കോറിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഇനാന്റെ ഏകയുദ്ധമായിരുന്നു.

સ્પിൻ ബൗളിംഗ് ഓൾറൗണ്ടറായ ഇനാൻ ക്രീസിലെത്തിയപ്പോൾ മുൻനിരയിൽ വിഹാൻ മൽഹോത്ര (42) ഒഴികെ ആരും പൊരുതാനായില്ല. എന്നാൽ ഇനാന്റെ മിന്നും ബാറ്റിങ് ഇന്ത്യൻ എയുടെ പ്രതീക്ഷകൾ ഉയർത്തി. 74 പന്തിലൂടെ ആറ് സിക്‌സും 12 ബൗണ്ടറിയും അടങ്ങിയ ശതകം അദ്ദേഹം പൂർത്തിയാക്കി. അൻമോൽജീത് സിങ്ങിനൊപ്പം 135 റൺസിന്റെ നിർണായക പങ്കാളിത്തവും ഇനാൻ പാളിയില്ല.

തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ ഇനാൻ കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ അണ്ടർ-19 പര്യടനത്തിൽ സ്പിൻ ബൗളിങ്ങിലൂടെ നേടിയ ശ്രദ്ധയുടെ തുടർച്ചയായി ഇപ്പോഴും കനത്ത പ്രകടനം കാഴ്ചവെക്കുന്നു.

അഫ്ഗാനിസ്ഥാനെയും ഉൾപ്പെടുത്തി ബംഗളൂരുവിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് മത്സരവും തോറ്റ ഇന്ത്യ ബി അവസാന സ്ഥാനത്താണ്. രണ്ടിൽ രണ്ട് വിജയങ്ങളോടെ അഫ്ഗാനിസ്ഥാൻ മുന്നിൽ. മൂന്ന് മത്സരത്തിൽ രണ്ടും ജയിച്ച ഇന്ത്യ എ രണ്ടാമതാണ്. ഇനാന്റെ ഇന്നിങ്സോടെ ഇന്ത്യ എ ഫൈനലിലേക്ക് പ്രവേശനം ഏകദേശം ഉറപ്പിച്ചു. ഫൈനൽ ഞായറാഴ്ചയാണ്.

Continue Reading

Sports

വീണ്ടും ക്രിസ്റ്റ്യാനോ മാജിക്; അത്ഭുത ബൈസിക്കിള്‍ ഗോളോടെ അല്‍ നസ്‌റിന് 4-0 വിജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

Published

on

​റിയാദ്: പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പുറകേ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ഇറങ്ങിയ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഞായറാഴ്ച അല്‍ ഖലീജിനെതിരെ നേടിയ അത്ഭുത ഗോളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.

4-0 ന് അല്‍ നസ്‌റ് വിജയിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ മായാജാല ഗോള്‍ പിറന്നത്. വിങില്‍ നിന്നുള്ള നവാഫ് ബൗഷലിന്റെ ലോംഗ് ക്രോസിനു പിന്നാലെ നിലംതൊടുന്നതിന് മുന്‍പ് തന്നെ, അതിവിശിഷ്ടമായ ആംഗിളില്‍ അക്രോബാറ്റിക് മികവോടെ CR7 പുറപ്പെടുവിച്ച ബൈസിക്കിള്‍ കിക്ക് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ ആന്റണി മോറിസ് പ്രതികരിക്കാനും മുമ്പ് പന്ത് നെറ്റില്‍. ഗാലറി കരഞ്ഞുയര്‍ന്നത് അത്ഭുത നിമിഷത്തിന്റെ ആഘോഷത്തില്‍.

ക്രിസ്റ്റ്യാനോയുടെ അക്രോബാറ്റിക് ഗോളുകള്‍ പുതിയതല്ല. 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് ജഴ്സിയില്‍ റയല്‍ മഡ്രിഡിനെതിരെ നേടിയ പ്രശസ്ത ബൈസിക്കിള്‍ ഗോളിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന തരത്തിലായിരുന്നു ഞായറാഴ്ചത്തെ ഗോള്‍.

മത്സരത്തില്‍ ജോ ഫെലിക്സ്, വെസ്ലി, സാദിയോ മാനെ എന്നിവരും ഗോള്‍ നേടി. നാലു ഗോളുകളുടെ ഭംഗിയോടെ അല്‍ നസ്‌റ് 4-0 ന് ജയം സ്വന്തമാക്കി.

നിലവില്‍ 27 പോയിന്റുമായി അല്‍ നസ്‌റ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

 

Continue Reading

Trending