Connect with us

Sports

തെന്നിന്ത്യന്‍ കലാശം

Published

on

 

ബെംഗളുരു: ഐ.എസ്.എല്‍ 2018-ലെ കലാശപ്പോരാട്ടമായ ദക്ഷിണേന്ത്യന്‍ ഡര്‍ബി ഇന്ന്. രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബെന്ന വിശേഷണമുള്ള ബെംഗളുരു എഫ്.സി കന്നി സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിടാനൊരുങ്ങി ഇറങ്ങുമ്പോള്‍ മറുവശത്തുള്ളത് ഒരിക്കല്‍ കപ്പടിച്ച് പരിചയമുള്ള ചെന്നൈയിന്‍ എഫ്.സി. സ്വന്തം ഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു മുന്നിലാണ് ഫൈനല്‍ കളിക്കുന്നതെന്ന ആനുകൂല്യം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കുമുണ്ടെങ്കിലും, സ്വന്തം തട്ടകത്തില്‍ ഫൈനല്‍ കളിച്ച ഒരു ടീമും ജയിച്ചിട്ടില്ല എന്ന ‘ചരിത്രം’ തിരുത്തുക എന്ന ദൗത്യം കൂടി അവര്‍ക്കുണ്ട്. അതേസമയം, ഫേവറിറ്റുകളെന്ന ബാധ്യതയില്ലാതെ കളിക്കെത്തുന്ന ചെന്നൈ രണ്ടാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന ടീമുകളായിരുന്നു ബെംഗളുരുവും ചെന്നൈയും. 18 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായുള്ള ബെംഗളുരുവിന്റെ കുതിപ്പിനു മുന്നില്‍ അതുവരെ ലീഗിലെ പുലികളായിരുന്നവരെല്ലാം എലികളായി. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ എട്ട് പോയിന്റ് പിറകിലായിരുന്നു. ഐ-ലീഗില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ കപ്പടിച്ച് ചരിത്രം കുറിച്ച ബെംഗളുരു ഐ.എസ്.എല്ലിലും അത് ആവര്‍ത്തിക്കാനുള്ള വ്യഗ്രതയിലാണെന്നതു വ്യക്തം.
മികവ് അളക്കുക കണക്കുകള്‍ വെച്ചാണെങ്കില്‍ ബെംഗളുരുവിനു തന്നെയാണ് വിജയ സാധ്യതകളത്രയും. എന്നാല്‍, മറ്റു ചില ‘കണക്കു’കളാവട്ടെ ചെന്നൈയിന് പ്രതീക്ഷ പകരുകയും ചെയ്യുന്നു. റെഗുലര്‍ സീസണില്‍ ഏറ്റവുമധികം മത്സരങ്ങള്‍ (13) ജയിച്ച ടീം, ഏറ്റവുമധികം ഗോള്‍ (38) സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ടീം, ഏറ്റവും കുറവ് ഗോളുകള്‍ (16) വഴങ്ങിയ ടീം എന്നിങ്ങനെ പോകുന്നു ബെംഗളുരു മാഹാത്മ്യം. ഈ കണക്കുകളിലൊക്കെ ചെന്നൈയിന്‍ പിന്നാലെ തന്നെയുണ്ട്. എന്നാല്‍, റെഗുലര്‍ സീസണില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആരും ഇതുവരെ കപ്പടിച്ചിട്ടില്ല എന്നതും സ്വന്തം ഗ്രൗണ്ടില്‍ ആര്‍ക്കും കിരീടത്തില്‍ മുത്തമിടാനായിട്ടില്ല എന്നതും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസത്തെ നേരിയ തോതിലെങ്കിലും ബാധിച്ചേക്കും.
അതേസമയം, ബെംഗളുരുവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഫൈനലിനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വാശിയേറിയ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ഗോള്‍ നേടിയ ജെജെ ലാല്‍പെഖ്‌ലുവ തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ ഗ്രിഗറിയുടെ കൈയില്‍ സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാനുള്ള മന്ത്രവുമുണ്ടാകും. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.
നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവര്‍ 2015-ല്‍ കിരീടം നേടിയ സംഘത്തിലുണ്ടായിരുന്നവരാണ്. മലയാളി താരം മുഹമ്മദ് റാഫി രണ്ട് ഫൈനലുകളുടെ പരിചയവുമായാണ് ചെന്നൈയിലേക്ക് ചേക്കേറിയത്.

Sports

ഐപിഎല്‍ താരലേലം ഇന്ന് അബൂദാബിയില്‍ നടക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ന്റെ മിനി താരലേലം ഇന്ന് അബൂദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടക്കും.

Published

on

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ന്റെ മിനി താരലേലം ഇന്ന് അബൂദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയില്‍ 359 പേരാണുള്ളത്. അതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ 77 താരങ്ങള്‍ക്കായി 10 ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങും. 30 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് അടിസ്ഥാന വില. മാര്‍ച്ച് 21 മുതല്‍ മേയ് 31 വരെയാണ് 19ാം സീസണ്‍ മത്സരങ്ങള്‍.

അതേസമയം ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയില്‍ 40 പേരുണുള്ളത്. അതില്‍ ബാറ്റിങ് ഓള്‍ റൗണ്ടര്‍ വെങ്കടേശ് അയ്യരും സ്പിന്നര്‍ രവി ബിഷ്‌ണോയിയും മാത്രമാണ് ഇന്ത്യക്കാര്‍. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ 113 പേര്‍ വിദേശികളാണ്.

അഫ്ഗാനിസ്താന്‍ (10), ആസ്ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയര്‍ലന്‍ഡ് (1), ന്യൂസിലന്‍ഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിന്‍ഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.

ലേല പട്ടികയില്‍ 12 മലയാളി താരങ്ങളുണ്ട്. കെ.എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇംറാന്‍, ഏദന്‍ ആപ്പിള്‍ ടോം, ചൈനാമെന്‍ വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ്, എന്നിവരാണ് താരങ്ങള്‍.

താരങ്ങളെ നിലനിര്‍ത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകള്‍ക്കും ലേലത്തില്‍ ചെലവഴിക്കാന്‍ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്.

Continue Reading

News

സൂപ്പർ ലീഗ് കേരള: ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് തൃശൂർ മാജിക് ഇന്ന് മലബാർ പോരാട്ടത്തിൽ

ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്.

Published

on

തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനൽ ബർത്ത് ഉറപ്പാക്കാൻ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി ഇന്ന് കളത്തിലിറങ്ങും. തിങ്കളാഴ്ച രാത്രി 7.30ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ കരുത്തരായ മലപ്പുറം എഫ്.സിയാണ് എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിലേക്കുള്ള ടിക്കറ്റാണ് ഇരുടീമുകളുടെയും ലക്ഷ്യം.

ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്. സീസണിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ കടുത്ത പോരാട്ടങ്ങളാണ് കണ്ടത്. ആദ്യ മത്സരത്തിൽ മലപ്പുറം ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിജയം തൃശൂരിനൊപ്പമായിരുന്നു.

ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായാണ് തൃശൂർ മാജിക് ഇന്നിറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് വെറും ഏഴ് ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്. ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധം തൃശൂരിന്റെ വലിയ കരുത്താണ്. ആൽവസിനൊപ്പം സെന്റർ ബാക്കായി തേജസ് കൃഷ്ണയും, വിങ് ബാക്കുകളായി ബിബിൻ അജയനും മുഹമ്മദ് ജിയാദും അണിനിരക്കുമ്പോൾ മലപ്പുറം മുന്നേറ്റനിരയ്ക്ക് കടുത്ത പരീക്ഷണമാകും.

കണ്ണൂർ വാരിയേഴ്സിനെതിരായ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റമില്ലാത്തതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ആന്ദ്രേ ചെർനിഷോവ് അന്ന് ടീമിനെ ഇറക്കിയത്. പൂർണ ശക്തിയോടെയാകും തൃശൂർ ഇന്ന് ഇറങ്ങുക.

അതേസമയം, 10 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചുകൂട്ടിയ മലപ്പുറം എഫ്.സി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്താണ്. എതിരാളികളുടെ ഗോൾവല കുലുക്കാൻ ശേഷിയുള്ള ശക്തമായ അറ്റാക്കിങ് നിരയുമായാണ് മലപ്പുറം എത്തുന്നത്. സീസണിൽ എട്ട് ഗോളുകളോടെ ഗോൾവേട്ടയിൽ ഒന്നാമനായ ബ്രസീലിയൻ സ്‌ട്രൈക്കർ ജോൺ കെനഡിയിലാണ് പ്രധാന പ്രതീക്ഷ. സ്റ്റാർ സ്‌ട്രൈക്കർ റോയ് കൃഷ്ണ ഫോം കണ്ടെത്തിയാൽ തൃശൂർ പ്രതിരോധം വിയർക്കുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഇഷാൻ പണ്ഡിതയുടെ സാന്നിധ്യവും മലപ്പുറത്തിന് ആത്മവിശ്വാസം നൽകുന്നു.

തൃശൂരിന്റെ കരുത്തുറ്റ പ്രതിരോധവും മലപ്പുറത്തിന്റെ മൂർച്ചയുള്ള മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ സെമിഫൈനൽ; ശക്തന്റെ തട്ടകം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും.

Continue Reading

News

ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച

രാവിലെ 10.45ന് ഡൽഹിയിൽ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുക്കും

Published

on

ഡൽഹി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി ഇന്ന് ഡൽഹിയിലെത്തും. രാവിലെ 10.45ന് ഡൽഹിയിൽ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഏകദേശം 20 മിനിറ്റ് സമയം ചെലവഴിക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും മെസി കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് പ്രധാന കൂടിക്കാഴ്ചകൾ നടക്കുക.

വൈകീട്ട് 3.30ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും മെസിയുടെ മടക്കം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷമാണ് മെസി ഡൽഹിയിലെത്തുന്നത്.

ഇന്നലെ മുംബൈയിലെ പര്യടനം വൻ ആവേശമാണ് സൃഷ്ടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടിൽ പങ്കെടുത്തും മെസി ആരാധകരെ ആവേശത്തിലാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മെസിക്കൊപ്പം വേദിയിലെത്തി.

‘പ്രൊജക്റ്റ് മഹാദേവ’ എന്ന പേരിൽ കുട്ടി ഫുട്ബോളർമാർക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടിയായിരുന്നു വാങ്കഡെയിൽ നടന്നത്. ഇതിന് പുറമെ വൈകിട്ട് മൂന്ന് മണിയോടെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തു.

ഇന്നത്തെ ഡൽഹി സന്ദർശനത്തോടെ ലിയോണൽ മെസിയുടെ ഇന്ത്യ പര്യടനം സമാപിക്കും.

Continue Reading

Trending