Connect with us

Culture

ബിഗ് ബാഴ്‌സ; സോറി റയല്‍

Published

on

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ പ്രയാണത്തിന് തടയിട്ട് ബാഴ്‌സലോണ. സ്‌പോര്‍ട്ടിങ് ഗിയോണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടതിനു പിന്നാലെ ദുര്‍ബലരായ ലാസ് പാല്‍മസിനെതിരെ റയല്‍ സമനില വഴങ്ങിയതും ബാഴ്‌സയുടെ മുന്നേറ്റത്തിന് തുണയായി. നിലവില്‍ 25 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാമതുമാണ്. സെവിയ്യയാണ് 52 പോയിന്റുമായി മൂന്നാമത്. സാന്റിയാഗോ ബര്‍ണബ്യൂവില്‍ 3-3 എന്ന സ്‌കോറിനാണ് റയല്‍ ലാസ് പാല്‍മസിനോട് സമനില വഴങ്ങിയത്. മുന്നേറ്റ നിരയില്‍ കരീം ബെന്‍സീമയ്ക്കു പകരം മൊറാട്ടയെ ഇറക്കിയാണ് സിനഡിന്‍ സിദാന്‍ ടീമിനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ ഇസ്‌കോ റയലിനെ മുന്നിലെത്തിച്ചുവെങ്കിലും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. പത്താം മിനിറ്റില്‍ ഡേവിഡ് സിമോണിന്റെ പാസില്‍ നിന്നും താന ലാസ് പാല്‍മസിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ റയലിനെ 1-1ന് പിടിച്ചു കെട്ടിയ ലാസ് പാല്‍മസ് രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ വര്‍ധിത വീര്യം പുറത്തെടുത്തു. 56-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്നും സര്‍ജിയോ റാമോസ് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിക്കൊണ്ട് ജൊനാഥന്‍ വിയേര ലാസ് പാല്‍മസിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിന് ശേഷം കെവിന്‍ പ്രിന്‍സ് ബോട്ടങ്ങിലൂടെ ലീഡ് രണ്ടാക്കാനും ലാസ് പാല്‍മസിനായി. രണ്ട് ഗോള്‍ പിന്നിലായതോടെ സര്‍വ ശക്തിയും സംഭരിച്ച് ആക്രമിച്ച് കളിച്ച റയലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി രക്ഷകനായി. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട് ക്രിസ്റ്റ്യാനോ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ടീമിന് സമനില ഗോളും ഒപ്പം നാണക്കേടും ഒഴിവാക്കി. എം.എസ്.എന്‍ ത്രയങ്ങള്‍ നിറഞ്ഞാടിയ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിയോണിനെ 6-1ന് ആയിരുന്നു ബാഴ്‌സ തകര്‍ത്തു വിട്ടത്. മെസ്സിയും നെയ്മറും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ സുവാരസ് രണ്ടു ഗോളുകള്‍ നേടി. റാകിടിച്ചും അല്‍ക്കാസറുമായിരുന്നു ശേഷിക്കുന്ന ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഒമ്പതാം മിനിറ്റില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. രണ്ട് മിനിറ്റിനു ശേഷം ലൂയിസ് സുവാരസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ബാഴ്‌സയെ അമ്പരപ്പിച്ചു കൊണ്ട് 21-ാം മിനിറ്റില്‍ കാര്‍ലോസ് കാസ്‌ട്രോ സ്‌പോര്‍ട്ടിങ് ഗിയോണിനു വേണ്ടി ഒരു ഗോള്‍ മടക്കി. എന്നാല്‍ ആറു മിനിറ്റിനു ശേഷം സുവാരസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ ഏകപക്ഷീയമായ ആധിപത്യത്തിനാണ് നൗകാമ്പ് സാക്ഷ്യം വഹിച്ചത്. 49-ാം മിനിറ്റില്‍ പാകോ അല്‍കാസറും 65-ാം മിനിറ്റില്‍ നെയ്മറും ബാഴ്‌സക്കായി വല ചലിപ്പിച്ചപ്പോള്‍ കഴി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു റാക്കിടിച്ചിന്റെ ഗോള്‍.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending