Connect with us

Culture

ബിഗ് ബാഴ്‌സ; സോറി റയല്‍

Published

on

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയലിന്റെ പ്രയാണത്തിന് തടയിട്ട് ബാഴ്‌സലോണ. സ്‌പോര്‍ട്ടിങ് ഗിയോണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടതിനു പിന്നാലെ ദുര്‍ബലരായ ലാസ് പാല്‍മസിനെതിരെ റയല്‍ സമനില വഴങ്ങിയതും ബാഴ്‌സയുടെ മുന്നേറ്റത്തിന് തുണയായി. നിലവില്‍ 25 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. ഒരു മത്സരം കുറച്ച് കളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാമതുമാണ്. സെവിയ്യയാണ് 52 പോയിന്റുമായി മൂന്നാമത്. സാന്റിയാഗോ ബര്‍ണബ്യൂവില്‍ 3-3 എന്ന സ്‌കോറിനാണ് റയല്‍ ലാസ് പാല്‍മസിനോട് സമനില വഴങ്ങിയത്. മുന്നേറ്റ നിരയില്‍ കരീം ബെന്‍സീമയ്ക്കു പകരം മൊറാട്ടയെ ഇറക്കിയാണ് സിനഡിന്‍ സിദാന്‍ ടീമിനെ ഇറക്കിയത്. എട്ടാം മിനിറ്റില്‍ ഇസ്‌കോ റയലിനെ മുന്നിലെത്തിച്ചുവെങ്കിലും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. പത്താം മിനിറ്റില്‍ ഡേവിഡ് സിമോണിന്റെ പാസില്‍ നിന്നും താന ലാസ് പാല്‍മസിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയില്‍ റയലിനെ 1-1ന് പിടിച്ചു കെട്ടിയ ലാസ് പാല്‍മസ് രണ്ടാം പകുതിയുടെ 47-ാം മിനിറ്റില്‍ ഗാരത് ബെയ്ല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ വര്‍ധിത വീര്യം പുറത്തെടുത്തു. 56-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്നും സര്‍ജിയോ റാമോസ് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കിക്കൊണ്ട് ജൊനാഥന്‍ വിയേര ലാസ് പാല്‍മസിനെ മുന്നിലെത്തിച്ചു. മൂന്നു മിനിറ്റിന് ശേഷം കെവിന്‍ പ്രിന്‍സ് ബോട്ടങ്ങിലൂടെ ലീഡ് രണ്ടാക്കാനും ലാസ് പാല്‍മസിനായി. രണ്ട് ഗോള്‍ പിന്നിലായതോടെ സര്‍വ ശക്തിയും സംഭരിച്ച് ആക്രമിച്ച് കളിച്ച റയലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി രക്ഷകനായി. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ട് ക്രിസ്റ്റ്യാനോ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ടീമിന് സമനില ഗോളും ഒപ്പം നാണക്കേടും ഒഴിവാക്കി. എം.എസ്.എന്‍ ത്രയങ്ങള്‍ നിറഞ്ഞാടിയ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിയോണിനെ 6-1ന് ആയിരുന്നു ബാഴ്‌സ തകര്‍ത്തു വിട്ടത്. മെസ്സിയും നെയ്മറും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ സുവാരസ് രണ്ടു ഗോളുകള്‍ നേടി. റാകിടിച്ചും അല്‍ക്കാസറുമായിരുന്നു ശേഷിക്കുന്ന ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഒമ്പതാം മിനിറ്റില്‍ ഹെഡ്ഡര്‍ ഗോളിലൂടെ സ്‌കോറിംഗ് തുടങ്ങിവെച്ചത് സൂപ്പര്‍താരം മെസിയായിരുന്നു. രണ്ട് മിനിറ്റിനു ശേഷം ലൂയിസ് സുവാരസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ ബാഴ്‌സയെ അമ്പരപ്പിച്ചു കൊണ്ട് 21-ാം മിനിറ്റില്‍ കാര്‍ലോസ് കാസ്‌ട്രോ സ്‌പോര്‍ട്ടിങ് ഗിയോണിനു വേണ്ടി ഒരു ഗോള്‍ മടക്കി. എന്നാല്‍ ആറു മിനിറ്റിനു ശേഷം സുവാരസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ ബാഴ്‌സയുടെ ഏകപക്ഷീയമായ ആധിപത്യത്തിനാണ് നൗകാമ്പ് സാക്ഷ്യം വഹിച്ചത്. 49-ാം മിനിറ്റില്‍ പാകോ അല്‍കാസറും 65-ാം മിനിറ്റില്‍ നെയ്മറും ബാഴ്‌സക്കായി വല ചലിപ്പിച്ചപ്പോള്‍ കഴി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെയായിരുന്നു റാക്കിടിച്ചിന്റെ ഗോള്‍.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending