Video Stories
കോച്ചിന് കപ്പുമായി യാത്രയയപ്പ് നല്കാന് ബാര്‍സ
മാഡ്രിഡ്: വിസന്‍ഡെ കാല്ഡ്രോണ്-കാല്‍പ്പന്ത് പ്രേമികളുടെ പ്രിയപ്പെട്ട മൈതാനം. കൃത്യമായി പറഞ്ഞാല്‍ അത്ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഇത് വരെയുള്ള ആസ്ഥാനം. ഇന്ന് ഈ കളിമുറ്റത്ത് അവസാന പോരാട്ടമാണ്. ചെറിയ മല്‍സരമല്ല-വലുത് തന്നെ. സ്പാനിഷ് കപ്പില്‍ കലാശപ്പോരാട്ടം. ശക്തരായ ബാര്‍സിലോണയും അലാവസും തമ്മില്‍. സീസണില്‍ കപ്പ് ദാരിദ്ര്യത്തില്‍ തലയും താഴ്ത്തി നടപ്പാണ് ബാര്‍സിലോണ. ലാലീഗയില്‍ രണ്ടാം സ്ഥാനവും ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ സ്ഥാനവുമായി ലിയോ മെസിയും നെയ്മറും ലൂയിസ് സുവാരസുമെല്ലാമടങ്ങുന്ന ടീം നാണകേടിന്റെ മുറ്റത്താണ്. കൂടാതെ ക്ലബ് വിടുന്ന ലൂയിസ് എന്‍ട്രികെ എന്ന പരിശീലകന് വിജയകരമായ യാത്രയയപ്പും നല്‍കാനുണ്ട്. ഒരു കപ്പെങ്കിലും സ്വന്തമാക്കി എന്ട്രിക്കെക്ക് വിട നല്‍കാനാണ് ടീം ആലോചിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ഫൈനല്‍ ബാര്‍സക്ക് വിലപ്പെട്ടതാണ്.
വര്‍ഷങ്ങളായി അത്ലറ്റികോ മാഡ്രിഡിന്റെ സ്വന്തം തട്ടകമായി സ്പാനിഷ് ലാലീഗയില്‍ ഉള്‍പ്പെടെ ഉഗ്ര പോരാട്ടങ്ങള്‍ക്ക് വേദിയായ മൈതാനം ഇന്നത്തെ മല്‍സരത്തിന് ശേഷം പൊളിക്കാന്‍ പോവുകയാണ്. അത്ലറ്റികോ മാഡ്രിഡ് മ്യൂസിയമായി പിന്നിട് ഈ മൈതാനം മാറും. അതിനാല്‍ തന്നെ അര ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള ഈ മൈതാനത്തിന് ഇന്നത്തെ ഫൈനല്‍ വികാരപരമാണ്.
ഇതേ മൈതാനത്ത് വെച്ചാണ് സിസണിന്റെ തുടക്കത്തില്‍ ബാര്‍സ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. സീസണില്‍ ഇത് വരെയുള്ള ക്ലബിന്റെ വലിയ നേട്ടവും ഇത് തന്നെ.
ഒരു കപ്പ് കൂടി സ്വന്തമാക്കി മുഖം രക്ഷിക്കാന്‍ ഒരേ വേദി ലഭിക്കുമ്പോള്‍ അതുപയോഗപ്പെടുത്താന്‍ തന്റെ ടീമിന് കഴിയുമെന്നാണ് എന്‍ട്രികെ കരുതുന്നത്. രണ്ട് മാസം മുമ്പാണ് അതി നാടകീയമായി താന്‍ ബാര്‍സയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതിന് ശേഷം പുതിയ പരിശീലകനായുളള ബാര്‍സയുടെ ശ്രമങ്ങള്‍ ഇത് വരെ വിജയം കണ്ടിട്ടില്ല.
എന്‍ട്രികെ തന്റെ അവസാന മല്‍സരം ബാര്‍സക്കായി ഇറങ്ങുമ്പോള്‍ ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ പോലും അദ്ദേഹത്തിന് പൂര്‍ണ സംതൃപ്തി വരില്ല. എന്‍ട്രികെ നോട്ടമിട്ടത് ലാലീഗ കിരീടമായിരുന്നു. അതാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ ജയിക്കാന്‍ കഴിഞ്ഞത് മാത്രമാണ് അദ്ദേഹത്തിന്റെ കാര്യമായ നേട്ടം. അതിന് ശേഷമാണ് ലാലീഗ നഷ്ടമായതും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്തസിന് മുന്നില്‍ തകര്‍ന്നതും.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
-
india2 days agoജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

