Connect with us

kerala

‘മയക്കുമരുന്ന് വിറ്റുകിട്ടിയ ലാഭം കൊണ്ട് ബിനീഷിനൊപ്പം ചേര്‍ന്ന് സ്ഥാപനം തുടങ്ങി’; അനൂപിന്റെ മൊഴി പുറത്ത്

2013ല്‍ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം.ഡി.എം.എ എന്ന മയക്കുമരുന്ന് വിറ്റാണ് ലഹരിക്കച്ചവടത്തിലേക്ക് താന്‍ കടന്നതെന്നും ലഹരിമരുന്ന് കച്ചവടത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് 2015ലാണ് ഹയാത് അറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടെ സഹായത്തോടെ ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു.

Published

on

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ പിടികൂടിയ പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നു. 2013ല്‍ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എം.ഡി.എം.എ എന്ന മയക്കുമരുന്ന് വിറ്റാണ് ലഹരിക്കച്ചവടത്തിലേക്ക് താന്‍ കടന്നതെന്നും ലഹരിമരുന്ന് കച്ചവടത്തില്‍ നിന്നുള്ള ലാഭം ഉപയോഗിച്ച് 2015ലാണ് ഹയാത് അറ്റ് ആഗ്‌നസ് ആര്‍ക്കേഡ് എന്ന സ്ഥാപനം ബിനീഷ് കോടിയേരിയുടെ സഹായത്തോടെ ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു.

2018ല്‍ സ്ഥാപനം നഷ്ടത്തിലായപ്പോള്‍ കേരളത്തിലെ താല്‍ കിച്ചന്‍ ഹോട്ടല്‍ ശൃംഖല 60:40 ലാഭം പങ്കിടല്‍ വ്യവസ്ഥയില്‍ ലീസിന് നല്‍കി. പിന്നാലെ 2020 ഫെബ്രുവരിയില്‍ കല്യാണ്‍ നഗറില്‍ റോയല്‍ സ്യുട്ട് ലീസിന് വാങ്ങി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന കൊവിഡും ലോക്ക് ഡൗണും കാരണം നഷ്ടം കൂടിയതിനാല്‍ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിനിറങ്ങി.

2015 മുതല്‍ തനിക്ക് റിജേഷിനെ അറിയാം. ഇയാള്‍ക്കൊപ്പമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്. ഗോവയില്‍ വച്ചു നടന്ന ഒരു മ്യൂസിക് പാര്‍ട്ടിയില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. നഷ്ടം കാരണം പൂട്ടിപ്പോയ പഴയ റെസ്‌റ്റോറന്റിന്റെ അടുക്കള ഉപകരണങ്ങള്‍ വിറ്റാണ് എംഡിഎംഎ വാങ്ങാനുള്ള പണം സമ്പാദിച്ചത്.

കണ്ണൂര്‍ സ്വദേശിയായ ജിംറീന്‍ ആഷി വഴിയാണ് അനിഖയെ കുറിച്ചറിഞ്ഞത്. ജിംറിന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി അനിഖയെ വാട്‌സാപ്പിലൂടെ പരിചയപ്പെട്ടു. പിന്നീട് ടെലിഗ്രാം ആപ്പ് വഴി ഇടപാട് നടത്തി. 250 ലഹരി മരുന്ന് ഗുളികകള്‍ വാങ്ങാന്‍ ധാരണയായി. ഒരു ഗുളികയ്ക്ക് 500 രൂപ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചു കച്ചവടം ഉറപ്പിച്ചു. 1,37,500 രൂപ കോത്തന്നൂരിലെ കഫെയില്‍ വച്ച് അനിഖക്ക് നല്‍കി.

തുടര്‍ന്ന് ഈ ഗുളികകള്‍ റോയല്‍ സ്യുട്ടില്‍ എത്തിച്ചു നല്‍കി. ഈ ഗുളികകള്‍ പിന്നീട് 2,20,500 രൂപക്ക് വിറ്റു , ഈ പണമാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. കോവിഡ് കാരണം വലിയ നഷ്ടം വന്നപ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് എംഡിഎംഎ വില്പനയിലേക്ക് വന്നതെന്നും മുഹമ്മദ് അനൂപ് പറയുന്നു. സുഹൃത്തുക്കളുടെ ചിത്രങ്ങളും, ടെലിഗ്രാമിലൂടേയും വാട്‌സാപ്പിലൂടേയും കച്ചവടം ഉറപ്പിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending