Connect with us

More

വ്യത്യസ്തനായൊരു ന്യായാധിപന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Published

on

 

എണ്‍പതുകാരനായ ന്യായാധിപന്‍ സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന് പിന്തുണയുമായെത്തുന്നു. ദശലക്ഷണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ലോലഹൃദയനായ ന്യായാധിപന്റെ വിധിന്യായം കണ്ടുകൊണ്ടിരിക്കുന്നു.

കുട്ടികളെ വിധിന്യായ പീഠത്തിലേക്ക് വിളിച്ചും, ആശ്വാസ വാക്കുകള്‍ പറഞ്ഞും, കറുത്ത വകഗ്ഗക്കാര്‍ക്കും പീഢിതര്‍ക്കും ധൈര്യം പകര്‍ന്നും ന്യായാധിപന്മാര്‍ക്കിടയില്‍ തികച്ചും വിത്യസ്തനാവുകയാണ് ഫ്രാങ്ക് കാപ്രിയോ.

എന്നാല്‍ ചിലപ്പോഴൊക്കെ ഈ ന്യായാധിപന്‍ അസ്വസ്ഥനാകാറുണ്ട്. സ്വാധീനിക്കാനും വശീകരിക്കാനുമൊക്കെ ചിലര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ കാണുമ്പോള്‍. ആളുകള്‍ക്ക് ഗവര്‍ണമെന്റിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് തന്റെ വീഡിയോകള്‍ വൈറലാകുന്നതെന്നാണ് കാപ്രിയോ വിശ്വസിക്കുന്നത്.

‘എന്റെ കോട്ടിനടിയില്‍ ഞാന്‍ മറ്റൊരു ബാഡ്ജ് ധരിക്കുന്നില്ല. അതിനടിയിലുള്ളതൊരു ഹൃദയമാണ്’

തന്റെ മകനെ കൊന്ന കേസില്‍ വിചാരണക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ അധി വൈകാരികമായ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘യുവര്‍ ഹോണര്‍, അതീവ സങ്കീര്‍ണമായ ഒരു സാഹചര്യത്തിലൂടെയാണ് ഞാന്‍ കടുന്ന പോയിക്കൊണ്ടിരിക്കുന്നത’്. കണ്ണീരോടെ ആ സ്ത്രീ ജഡ്ജിയോട് പറഞ്ഞു.
കാപ്രിയോ വളരെ ശ്രദ്ധയോടെ അത് കേള്‍ക്കുകയും ചെയ്തു.

‘ലോകത്ത് ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടാകരുതെന്ന് ഞാന്‍ ശക്തമായി ആഗ്രഹിക്കുന്നു’.
‘ലോകത്തെ ഏറ്റവും നീചമായൊരുനുഭവമാണിത്. ശൂന്യതയും നഷ്ടബോധവുമാണിപ്പോള്‍ എന്നെ വേട്ടയാടുന്നത്’.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കാപ്രിയോ ജഡ്ജിന് പിന്തുണയുമായി അഭിപ്രായങ്ങള്‍ പറയുന്നത്.

അമേരിക്കയുടെ വിധിന്യായ വ്യവസ്ഥയിലേക്ക് ചില അദ്ധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ അന്തസ്സുള്ള സമാധാനപ്രിയരായ ജനതയാണെന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇക്കാലമത്രയും അങ്ങനെയല്ല നമ്മളെ ചിത്രീകരിച്ചത്.

കാപ്രിയോ ഒരു ഹൈസ്‌കൂളില്‍ ചരിത്രാദ്ധ്യപകനായിരുന്നു. സഫോള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ രാത്രി ക്ലാസുകളില്‍ പങ്കെടുത്താണ് വിധിന്യാം പഠിച്ചത്. 1985 ലാണ് പാര്‍ട്ട് ടൈം ജഡ്ജിയായി മിന്‍സിപ്പല്‍ കോടതിയില്‍ ചാര്‍ജ്ജെടുക്കുന്നത്. കുറച്ചു വര്‍ങ്ങള്‍ക്ക്‌ന ശേഷം കാപ്രിയോയുടെ വിധി ന്യായ പ്രക്രിയയുടെ വിഡീയോകള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ‘ജോ’ പകര്‍ത്തുകയും കോട്ട് ഇന്‍ പ്രൊവിഡന്‍സ് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു പോന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോ ആ വിഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ കാണുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കാപ്രിയോയുടെ വിധിന്യായ വീഡിയോകള്‍ വൈറലായത്.

<iframe width=”640″ height=”360″ src=”https://www.youtube.com/embed/oLmEZ4Ip-iM” frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

kerala

വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ശ്രമം

Published

on

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം ശ്രമിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

Trending