Connect with us

india

ഭാരത് ജോഡോ 2.0; നീക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്‌

വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: വെറുപ്പിന്റെ ചന്തയില്‍ മുഹബ്ബത്തിന്റെ കട തുറക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താഴെ തട്ടില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചാണ് യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങള്‍, സ്വീകരണ കേന്ദ്രങ്ങള്‍, മറ്റു കാര്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്നത്. ഇതിനുള്ള കൂടിയാലോചനകളും സജീവമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ് വലിയ വിജയമായതിനു പിന്നാലെ തന്നെ, യാത്രക്ക് രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമയവും മറ്റു കാര്യങ്ങളും നിശ്ചയിച്ചിരുന്നില്ല.

ഇതിനിടെ എം.പി സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധിഅയോഗ്യനാക്കപ്പെട്ടത് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായി. സുപ്രീംകോടതി വിധിയിലൂടെ രാഹുല്‍ എം.പി സ്ഥാനത്ത് തിരിച്ചെത്തിയതോടെ യാത്രയുടെ രണ്ടാം പതിപ്പിന് ഏറ്റവും അനുകൂല സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നത്. യാത്രയുടെ തിയതി, റൂട്ട് എന്നിവ സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കശ്മീര്‍ വരെയായിരുന്നു ഭാരത് ജോഡോ യാത്രയുടെ ആദ്യ പതിപ്പ്. ഇത്തവണ പടിഞ്ഞാറ് ഗുജറാത്തിലെ കച്ച് തീരത്തുനിന്ന് തുടങ്ങി കിഴക്ക് മേഘാലയയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്രയുടെ റൂട് തയ്യാറാക്കുന്നത്. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാട്ടിലേക്ക് യാത്രയുടെ രണ്ടാം പതിപ്പിനായി രാഹുലിനെ ക്ഷണിക്കുന്നുവെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞു. യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിട്ടും ഭാരത് ജോഡോ ഒന്നിന്റെ യാത്രാമാപ്പില്‍ നിന്ന് ഗുജറാത്ത് പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തിന്റെ ഗോത്ര മേഖലയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നെങ്കിലും എ.എ.പിയുടെ രംഗപ്രവേശത്തോടെ തിരഞ്ഞെടുപ്പില്‍ ആ സ്വാധീനം മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഭാരത് ജോഡോ യാത്രയിലൂടെ സ്വാധീന മേഖലകളിലെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഒന്നാം പതിപ്പില്‍ യാത്രയുടെ പ്രാതിനിധ്യം കുറവായിരിരുന്നു. മൂന്ന് ജില്ലകളിലായി 130 കിലോമീറ്ററാണ് യു.പിയില്‍ ഭാരത് ജോഡോ സഞ്ചരിച്ചത്. രണ്ടാം പതിപ്പില്‍ യു.പിയിക്കു വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കണമെന്ന് അന്നു തന്നെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. ഇതും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. മധ്യപ്രേദശും ജാര്‍ഖണ്ഡും ബിഹാറും പശ്ചിമബംഗാളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും കടന്നാകും രണ്ടാം പതിപ്പിന്റെ പ്രയാണം.

മോദി – അദാനി സഖ്യമായിരുന്നു ഭാരത് ജോഡോ യാത്രയുടെ ഒന്നാം പതിപ്പില്‍ രാഹുല്‍ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്ന്. മണിപ്പൂര്‍ വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോള്‍ സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി എത്തുന്ന ജോഡോ യാത്രക്ക് പ്രസക്തി വീണ്ടും വര്‍ധിക്കും. ഒന്നാം പതിപ്പിന് ലഭിച്ച സ്വീകാര്യതയേക്കാള്‍ വലിയ ആവേശമായി രണ്ടാം പതിപ്പിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് താഴെ തട്ടില്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

india

നിജ്ജര്‍ വധം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ പിടിയില്‍

സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു

Published

on

ഒട്ടാവ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. കരന്‍ പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരന്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ്‌
ചെയ്തത്. സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയില്‍ പ്രവേശിച്ചതെന്നും ഇവര്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. ഇന്ത്യന്‍ ഏജന്റുകളാണ് നിജ്ജരിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉന്നയിച്ചെങ്കിലും ഇന്ത്യ അത് തള്ളിയിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

Continue Reading

india

കിഷോരിലാല്‍ ശർമ്മ മികച്ച സ്ഥാനാർത്ഥി: പ്രിയങ്കാ ഗാന്ധി

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

Published

on

അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending