Culture
ടെലിവിഷന്‍ ചര്‍ച്ചക്കിടെ ബി.ജെ.പി വനിതാ പ്രതിനിധികള്‍ തമ്മില്‍ പരസ്യമായ വാക്കേറ്റം
മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി വനിതാ പ്രതിനിധികള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്‍വീനറുമായ സഞ്ജു വര്‍മ, സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി പ്രചാരണങ്ങള്‍ നടത്തുന്ന സോനം മഹാജന്‍ എന്നിവരാണ് ന്യൂസ് 18 ഇന്ത്യ ഹിന്ദി ചാനലില്‍ പരസ്യമായി ഉടക്കിയത്. വിലക്കയറ്റം കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കും എന്ന് സോനം മഹാജന്‍ അഭിപ്രായപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. പരസ്പരം സംസാരിക്കാന്‍ അനുവദിക്കാതെ ഇരുവരും ഒച്ചവെച്ചതിനെ തുടര്‍ന്ന് അവതാരകന് ശബ്ദം ‘മ്യൂട്ട്’ ചെയ്യേണ്ടി വന്നു.
“Shut up”
“You are a troll”
Watch BJP supporters, Sonam Mahajan and Sanju Verma fight it out on national television pic.twitter.com/PrFEugPP10— SamSays (@samjawed65) September 7, 2018
സാമ്പത്തിക വിദഗ്ധയായ സഞ്ജു വര്‍മ ബി.ജെ.പിക്കു വേണ്ടി സ്ഥിരമായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുകയും ചെയ്യാറുള്ളയാളാണ്. സോനം മഹാജനാകട്ടെ ‘രാഷ്ട്രീയ ബോധമുള്ള ഡോഗ്ര ഹിന്ദു, പശു കാവല്‍ക്കാരി’ എന്നാണ് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. മുസ്‌ലിം – ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരെ വളരെ മോശമായ ഭാഷയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കാറുള്ള സോനം, സംഘ് പരിവാറിന്റെ സൈബര്‍ പോരാളികളില്‍ മുന്നിലുള്ളയാളാണ്.
Well atleast sonam mahajan has started feeling the pinch of price rise and is speaking against it. Something sanju verma clearly cant.
— oxymoron (@oxymarooned) September 7, 2018
ന്യൂസ് 18 ഹിന്ദി ചാനല്‍ രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ സോനം മഹാജന്‍ രാഷ്ട്രീയ നിരീക്ഷക എന്ന നിലയിലും സഞ്ജു വര്‍മ ബി.ജെ.പി വക്താവ് എന്ന നിലയിലുമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്, സി.പി.എം, സമാജ്‌വാദി പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും ചര്‍ച്ചയിലുണ്ടായിരുന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കുന്നതാണെന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതാണ് യു.പി.എ സര്‍ക്കാറിന്റെ പതനത്തിന് വഴിവെച്ചതെന്നും സോനം മഹാജന്‍ പറഞ്ഞു. നയു.പി.എ ഭരണകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ പേരില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നുവെന്നും മോദി അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെ എക്‌സൈസ് തീരുവ നൂറു ശതമാനത്തിലേറെ ആയെന്നും സോനം പറഞ്ഞു. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രചരണം നടത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Madam it is Sonam Mahajan who has been relentlessly standing with the party you are a spokesperson of. She has fought like a true nationalist defending our PM for all the right things.What u r doing is a self goal just bcos she has a different opinion on a subject @AsYouNotWish
— Pankhuda (@pankhuda) September 6, 2018
ഇന്ത്യയിലെ എണ്ണവില നിര്‍ണയിക്കുന്നതില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്‌ക്കൊപ്പം ഡോളറിന്റെ കരുത്തിനും പങ്കുണ്ടെന്നും ഡോളര്‍ കരുത്താര്‍ജിച്ചതിനാലാണ് എണ്ണവില കുറക്കാന്‍ സര്‍ക്കാറിന് കഴിയാത്തതെന്നും സഞ്ജു വര്‍മ പറഞ്ഞു. ഈ ന്യായം മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്തും ബാധമായിരുന്നില്ലേ എന്ന് സോനം ചോദിച്ചപ്പോള്‍ ‘ഈ സ്ത്രീയോട് മിണ്ടാതിരിക്കാന്‍ പറയൂ’ എന്നാണ് സഞ്ജു അവതാരകനോട് ആവശ്യപ്പെട്ടത്.
Sonam Mahajan and Sanju Verma are gutter mouths – no manners at all !! BJP will be better off without their presence in TV . They shd stick to tweets and newspaper articles https://t.co/xpnHE4cC06
— sheetal (@sheetal_here) September 7, 2018
പിന്നീട് സോനം മഹാജന്‍ സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തിയത്. തന്റെ സംസാരത്തിനിടയില്‍ സംസാരിച്ച സഞ്ജുവിനോട് സോനം ‘ഷട്ട് അപ്പ്’ എന്നു പറയുകയും സഞ്ജു തിരിച്ച്: ‘നീയൊരു ട്രോളാണ്’ എന്നു പറയുകയും ചെയ്യുകയായിരുന്നു. വാഗ്വാദം ചൂടേറിയതോടെ അവതാരകന്‍ ഇരുവരുടെയും ശബ്ദങ്ങള്‍ മ്യൂട്ട് ചെയ്യുകയായിരുന്നു.
In fact Sonam Mahajan is not getting any position in bjp . This frustration is quite visible .
— Maneesh (@maneesh3939) September 7, 2018
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

