Connect with us

kerala

ബ്രാഞ്ച് സമ്മേളനങ്ങള്‍ ഏശുന്നില്ല; ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി

അരൂക്കുറ്റി വടുതല ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 47 അംഗങ്ങളും ഹരിപ്പാട് കുമാരപുരം തെക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 36 പേരുമാണു പാര്‍ട്ടി വിട്ടത്.

Published

on

സിപിഎമ്മിനെ വീണ്ടും മുള്‍ മുനയില്‍ നിര്‍ത്തുകയാണ് ആലപ്പുഴ. ജില്ലയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങി മൂന്ന്‌ ദിവസത്തിനകം എണ്‍പതിലേറെപ്പേരാണ് രാജിവെച്ചത്. മുതിര്‍ന്ന നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല.
അരൂക്കുറ്റി വടുതല ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 47 അംഗങ്ങളും ഹരിപ്പാട് കുമാരപുരം തെക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ 36 പേരുമാണു പാര്‍ട്ടി വിട്ടത്.

വടുതല ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ആദ്യം 4 അംഗങ്ങളും പിന്നാലെ 12 ബ്രാഞ്ചുകളില്‍ നിന്നായി 47 അംഗങ്ങളുമാണു പാര്‍ട്ടി വിട്ടത്. സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ കായംകുളം പുള്ളിക്കണക്കില്‍ 12 പേര്‍ രാജിവച്ചിരുന്നു. രണ്ടിടത്തും കൂടുതല്‍പേര്‍ രാജിക്കൊരുങ്ങി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

പല സമ്മേളനങ്ങളിലും സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത്. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുന്നുവെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.

ആലപ്പുഴയില്‍ കഴിഞ്ഞ സമ്മേളന കാലത്ത് ആളിക്കത്തിയ വിഭാഗീയത അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി സഖാക്കള്‍ ഇവയൊന്നും തന്നെ വകവച്ചുകാണുന്നില്ല. അത് തന്നെയാണ് ഇപ്പോള്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചത് മുതല്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. കുമാരപുരത്ത് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍.നാസറും ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചെങ്കിലും പ്രതിഷേധക്കാര്‍ പങ്കെടുത്തില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല; ജിയോളജിക്കല്‍ വിഭാഗം

റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം. ഭൂമിക്കടിയില്‍ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാം. വിഷയത്തില്‍ വിശദ പരിശോധനക്ക് ശുപാര്‍ശ ചെയ്യുമെന്നും പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി.

നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റിയാടിയിലെ 4, 5 വാര്‍ഡുകളിലായി എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

കോഴ കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

Published

on

കോഴ കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. തുടര്‍നടപടി സ്വീകരിക്കുന്നത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ കൊച്ചി സോണല്‍ ഓഫീസിനോട് ഇഡി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. രണ്ടാം പ്രതി വില്‍സണിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കേസില്‍ പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഇഡിയുടെ ഫെമ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത്തായിരുന്നു.

Continue Reading

Trending