News
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ എം. എ യൂസുഫലിയുമായി കൂടിക്കാഴ്ച നടത്തി
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.

ലണ്ടന്‍: ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ്മാന് പങ്കെടുത്തു. മുന്‍ കാലങ്ങളെ അപേക്ഷിച് ധാരാളം മലയാളികള്‍ തൊഴിലിനായും ഉപരിപഠനത്തിന് ബ്രിട്ടനില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന് കെ. എം. സി. സി നടത്തുന്ന പ്രവര്‍ത്തനങ്ങളും അതോടൊപ്പം പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക അടക്കമുള്ള എല്ലാ സംവിധാനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റ് ആവശ്യകതയും ചര്‍ച്ചയായി.
വിവിധ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും താന്‍ ആദരവോടെയാണു നോക്കിക്കാണുന്നതെന്നും ഏത് വേദിയിലും അത് പറയാറുണ്ടെന്നും എം. എ യൂസുഫലി പറഞ്ഞു. ബ്രിട്ടന് കെ.എം.സി.സി യുടെ പരിഗണനയിലുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ബ്രിട്ടന് കെ.എം.സി.സി പ്രസിഡണ്ട് അസ്സൈനാര്‍ കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി സഫീര്‍ പേരാംബ്ര, ചെയര്മാന് കരീം മാസ്റ്റര്‍ മേമുണ്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി അര്‍ഷാദ് കണ്ണൂര്‍, സെക്രട്ടറി സുബൈര്‍ കോട്ടക്കല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
kerala
നാലു വയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴി പുറത്ത്. കുട്ടിയുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്കി. ഭര്‍ത്താവിന്റെ സഹോദരന് കുട്ടിയെ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കുട്ടികളും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും യുവതി മൊഴി നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ മൊഴി നല്കി.
അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.
സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
മെയ് 19 തിങ്കളാഴ്ച അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതായി. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്കിയ മൊഴി.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു.
News
വിദേശ വിദ്യാര്‍ത്ഥികളുടെ പദവി കൂട്ടത്തോടെ റദ്ദാക്കാനുള്ള ട്രംപിന്റെ പദ്ധതികള്‍ ഫെഡറല്‍ ജഡ്ജി തടഞ്ഞു

അമേരിക്കയില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നിയമപരമായ പദവി റദ്ദാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞു. വ്യാഴാഴ്ച, ഓക്ക്ലാന്‍ഡിലെ യുഎസ് ജില്ലാ ജഡ്ജി ജെഫ്രി വൈറ്റ് രാജ്യവ്യാപകമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചു, ഇത് വ്യക്തിഗത അവലോകനമില്ലാതെയും ഫെഡറല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പദവി റദ്ദാക്കുന്നതില്‍ നിന്ന് ഭരണകൂടത്തെ തടയുന്നു.
ഈ വര്‍ഷമാദ്യം, ക്രിമിനല്‍ രേഖകളുള്ള വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നത് ചൂണ്ടിക്കാട്ടി, സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (SEVIS) ഡാറ്റാബേസില്‍ നിന്ന് ഭരണകൂടം ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ നീക്കം ചെയ്തു. ഈ നീക്കം ചെയ്യല്‍ അര്‍ത്ഥമാക്കുന്നത്, ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുകയും, അവരെ അറസ്റ്റ്, തടങ്കല്‍ അല്ലെങ്കില്‍ നാടുകടത്തല്‍ എന്നിവയ്ക്ക് വിധേയരാക്കുകയും ചെയ്യുന്നു.
സ്കൂളിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്ട്ടിഫിക്കേഷന് റദ്ദാക്കുന്നതായി ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയെ അറിയിച്ചു, ഇത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതില്‍ നിന്ന് സര്‍വകലാശാലയെ തടയും. എന്നിരുന്നാലും, ജഡ്ജി വൈറ്റിന്റെ ഉത്തരവ് വ്യക്തിഗത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമാകൂ, സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
നിയമപരമായ വെല്ലുവിളികള്‍ക്ക് ശേഷം കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പദവി പുനഃസ്ഥാപിച്ചു. വ്യക്തിഗത കേസുകളിലെ സമീപനം വേഗത്തില്‍ മാറ്റി കോടതി സൂക്ഷ്മപരിശോധന ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ജഡ്ജി വൈറ്റ് ആശങ്ക പ്രകടിപ്പിച്ചു.
കൂട്ട റദ്ദാക്കല്‍ നിയമവിരുദ്ധമാണെന്നും ചില വിദ്യാര്‍ത്ഥികളെ തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേസ് നല്കിയ വിദ്യാര്‍ത്ഥികള്‍ വാദിച്ചു.
india
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
വെടിവയ്പ്പും സൈനിക നടപടിയും അവസാനിപ്പിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് ചര്‍ച്ച ചെയ്ത കാര്യമാണെന്നും പാകിസ്ഥാനി വെടിവയ്പ്പ് നിര്‍ത്തണമെങ്കില്‍, അവര്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ക്ക് അവരില്‍ നിന്ന് അത് കേള്‍ക്കണം, അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് ഇത് പറയണം, അതാണ് സംഭവിച്ചതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
സൈനിക ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇരു സൈന്യങ്ങളും നിലവിലുള്ള ഹോട്ട്ലൈന്‍ ഉപയോഗിച്ചതായി ജയശങ്കര്‍ സ്ഥിരീകരിച്ചു. മെയ് 10 ന്, പാകിസ്ഥാന് സൈന്യം വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന സന്ദേശം അയച്ചെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും ഇരുപക്ഷത്തോടും സംസാരിക്കുകയും ചെയ്തപ്പോള്‍, ശത്രുത അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി