Connect with us

More

തിയറ്ററിലെ ദേശീയഗാനത്തെ വിമര്‍ശിക്കുന്ന ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍

Published

on

 

കണ്ണൂര്‍: സിനിമാ തിയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധിയെ വിമര്‍ശിക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിവാദത്തില്‍. പെല്ലറ്റ് എന്ന് നാമകരണം ചെയ്ത മാഗസിന്റെ 13, 14 പേജുകളില്‍ പ്രസിദ്ധീകരിച്ച രേഖാചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.
സ്‌ക്രീനില്‍ പതാക പാറുമ്പോള്‍ സീറ്റില്‍ രണ്ടു പേര്‍ നഗ്നരായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതാണ് ചിത്രം. സിനിമാ തിയറ്ററില്‍ കസേര വിട്ടെഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
പതിനാലാം പേജിലെ കാരിക്കേച്ചറില്‍ ഓംകാരം രേഖപ്പെടുത്തിയ പതാക കെട്ടിയ കൈയ്യില്‍ പിടിച്ച തോക്കിന്‍ കുഴലിന്റെ അഗ്രത്തിന് ലിംഗത്തിന്റെ ആകൃതിയാണ്. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ളതാണ് ബ്രണ്ണന്‍ കോളജ് യൂണിയന്‍. കെവി സുധാകരന്‍ സ്റ്റാഫ് എഡിറ്ററും അതുല്‍ രമേശന്‍ സ്റ്റുഡന്റ് എഡിറ്ററുമായ എഡിറ്റോറിയല്‍ ടീമാണ് മാഗസിന്റെ ശില്‍പികള്‍.
ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നു എന്നതാണ് മാഗസിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ദേശവിരുദ്ധമായി മാഗസിനില്‍ ഒന്നുമില്ലെന്നും തെരുവില്‍ സ്്ത്രീകള്‍ അക്രമിക്കപ്പെടുന്നത് ചിത്രീകരിക്കുകയാണ് ചെയ്തതെന്നുമാണ് കോളജ് കൗണ്‍സിലിന്റെ നിലപാട്. എന്നാല്‍ മാഗസിന്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് എസ്എഫ്‌ഐ യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം കെഎസ്‌യു, ബിജെപി, എബിവിപി എന്നീ സംഘടനകള്‍ നിയമനടപടിക്ക് മുതിര്‍ന്നതോടെ വിവാദമായ 13, 14 പേജുകള്‍ പിന്‍വലിച്ചുകൊണ്ട് മാഗസിന്‍ വിതരണം ചെയ്യാന്‍ കോളജ് കൗണ്‍സില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. കെ വത്സലന്‍ അറിയിച്ചു. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി മാഗസിന്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. പിന്നീടാണ് പേജുകള്‍ നീക്കം ചെയ്ത് വിതരണം തുടരാന്‍ തീരുമാനിച്ചത്.
അശ്ലീല ചിത്രങ്ങളും സിപിഎം അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് പെല്ലെറ്റെന്ന് എബിവിപി കുറ്റപ്പെടുത്തിയപ്പോള്‍ രാഷ്ട്രീയ വിഷയങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങള്‍ അശ്ലീലമാണെന്നും വിലകുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമാണിതെന്നും കെഎസ് യു ആരോപിച്ചു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു.
ബ്രണ്ണന്‍ കോളജ് എസ്എഫ്‌ഐയുടെ സ്വത്താക്കരുതെന്നും സ്റ്റാഫ്-സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്രണ്ണന്‍ കോളജിന്റെ 125- ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് മാഗസിന്‍ വിവാദമായിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Published

on

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.

Continue Reading

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

Trending