Connect with us

News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നായക ബഹളം

കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്‍ഭുതങ്ങള്‍. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും.

Published

on

മുംബൈ: കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്‍ഭുതങ്ങള്‍. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും. കോവിഡ് മൂര്‍ധന്യതയില്‍ വന്ന 2021 ല്‍ 48 താരങ്ങള്‍ക്കാണ് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയത്. 2022 ല്‍ ഇത് വരെ 39 താരങ്ങള്‍ക്ക് ദേശീയ സംഘത്തില്‍ ഇടം നല്‍കി. ഇക്കാലയളവില്‍ 74 രാജ്യാന്തര മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്- 54 പേര്‍ ആദ്യ ഇലവനില്‍ ഇടം നേടി.

ക്യാപ്റ്റന്മാരുടെ കാര്യത്തിലും പലകുറി മാറ്റങ്ങള്‍ വന്നു. വിരാത് കോലി എന്ന സ്ഥിരം നായകനില്‍ നിന്നും കപ്പിത്താന്‍ തൊപ്പി രോഹിത് ശര്‍മയിലെത്തി. പിറകേ കെ.എല്‍ രാഹുല്‍, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ തുടങ്ങിയവരെല്ലാം അമരക്കാരായി. കെ.എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ നായകനായത് വിരാതിന് പരുക്കേറ്റതിനാല്‍. വിരാത് തിരികെ വന്നപ്പോള്‍ നായക സ്ഥാനം. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയില്‍ രാഹുല്‍ തന്നെ നായകനായപ്പോള്‍ കോലിയുടെ തൊപ്പി തെറിച്ചു. യു.എ.ഇ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പില്‍ കോലിക്ക് അവസാന അവസരം.

അതിന് ശേഷം രോഹിത് ശര്‍മ വരുന്നു. രോഹിതിന് പരുക്കേറ്റപ്പോള്‍ നായക സ്ഥാനത്തേക്ക് റിഷാഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മല്‍സര ടി-20 പരമ്പരയിലും വിക്കറ്റ് കീപ്പര്‍ക്ക്് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് മല്‍സര ടി-20 പരമ്പരയിലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ രോഹിതിന് പരുക്കേറ്റപ്പോള്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി. വിന്‍ഡീസിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയുടെ നായകന്‍ ശിഖര്‍ ധവാനായിരുന്നു. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാല് മല്‍സരങ്ങളില്‍ രോഹിത് തിരികെ വന്നപ്പോള്‍ പരുക്കേറ്റതിനാല്‍ അവസാന മല്‍സരത്തില്‍ ഹാര്‍ദിക് നായകനായി. ഇന്ത്യക്കിനി ഏഷ്യാ കപ്പ് ദൗത്യമാണ്. അവിടെ പ്രഖ്യാപിക്കപ്പെട്ട നായകന്‍ രോഹിതാണ്. സിംബാബ്‌വെ പരമ്പര, ടി-20 ലോകകപ്പ് തുടങ്ങി വലിയ വേദികള്‍ വരുമ്പോള്‍ പുതിയ നായകന്‍ വരുമോ…?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending