Connect with us

More

മോദി-മാക്രോണ്‍ കൂടികാഴ്ച; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു

Published

on

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രംഗത്തുള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം 16 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലൂന്നിയുള്ളതാണ് കരാറുകള്‍. പ്രതിരോധം, സൈനികേതര ആണവ സഹകരണം, സൗരോര്‍ജം, റെയില്‍വെ, മെട്രോ റെയില്‍, ബഹിരാകാശം, നാവിക സഹകരണം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗ്രാമവികസനം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാക്രോണിനും ഭാര്യ മേരി ക്ലോഡിനും രാഷ്ട്രപതി ഭവനില്‍ വിരുന്നു നല്‍കി.


ഡല്‍ഹിയിലെ ഹൈദരാബാദ് ഭവനില്‍ വച്ചായിരുന്നു മോദി-മാക്രോണ്‍ കൂടികാഴ്ച. പിന്നാലെ ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംയുക്ത പ്രസ്ഥാവന നടത്തി. ലോകത്തിലെ ഏറ്റവും കരുത്തരായ രാണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളാണ് ഇന്ത്യയും ഫ്രാന്‍സുമെന്ന് മോദി പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കൂടികാഴ്ചയല്ല. മറിച്ച് സമാന ചിന്താഗതിക്കാരായ രണ്ട് സംസ്‌കാരങ്ങളാണ് ഇവിടെ സമ്മേളിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ഫ്രാന്‍സിനെ ക്ഷണിച്ചു.


തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിന് പ്രധാന്യം വന്നിരിക്കുകയാണ്. ഇന്ത്യയെ ഫ്രാന്‍സിന്റെ ഒന്നാമത്തെ നയതന്ത്ര പങ്കാളിയാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ യൂറോപ്പിലെ ആദ്യ നയതന്ത്ര പങ്കാളിയാകാനും ഫ്രാന്‍സും ആഗ്രഹിക്കുന്നുവെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണവും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥിരത ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 40തോളം വ്യവസായ പ്രമുഖരാണ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ളത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending