Connect with us

Sports

ആവേശ ഫൈനല്‍; ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടമേറി ബയേണ്‍

അദ്യ പകുതിയില്‍ പിഎസിജിയുടെ അവസരങ്ങളായിരുന്നു. പതിനെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാബെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് നെയ്മര്‍ ഓട്ടത്തിനിടെ പോസ്റ്റിലേക്ക് ഇടത് കാല്‍കൊണ്ട് തട്ടിവിട്ടെങ്കിലും ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്തു. വീണ്ടും നെയ്മര്‍ ആ പന്ത് പോസ്റ്റിലെക്ക് തൊടുത്തെങ്കിലും വീണിടത്ത് നിന്നുയര്‍ന്ന ന്യുവര്‍ അതും തടഞ്ഞു. ബയേണ് കിരീടം ഉറപ്പിച്ച ന്യുവറിന്റെ തകര്‍പ്പന്‍ സേവിങായിരുന്നത്.

Published

on

ലിസ്ബൺ: ആവേശംകൊണ്ടും വേഗതകൊണ്ടും ഞെട്ടിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പിഎസിജിക്ക് വില്ലനായി പാരീസുകാരന്‍ കിംഗ്സ്ലി കോമന്‍ വലകുലുക്കിയപ്പോള്‍ ബയേണ്‍ മ്യൂണിച്ച് ആറാം തവണയും കിരീട ജേതാക്കളായി. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെയ്ന്റ് ഷാർമാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.

ഇരുടീമുകളും പോരാടികളിച്ച ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ലെങ്കിലും വാശിയേറിയ മത്സരംപിറന്നു. എന്നാല്‍ രണ്ടാം പകുതിയുടെ 59 മിനുട്ടില്‍ ഫ്രഞ്ച് താരം ബയേണിനെ മുന്നിലെത്തിക്കുകയായിരുന്നു. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നും കിമ്മിച്ച് ഇടതു പോസ്റ്റിലേക്ക് ഫ്‌ലിക്ക് ചെയ്ത പന്ത് ബയേണിന്റെ പാരീസ് താരം കോമാന്‍ പൊസ്റ്റിന് വലതുമൂലയിലേക്ക് തലവെച്ചു കുത്തികയറ്റുകയായിരുന്നു. പിഎസ്ജി ഗോളി കെയ്ലര്‍ നവാസ് നിവര്‍ന്ന് ചാടിയെങ്കിലും പന്ത് തൊടുക്കാനായില്ല.

തുടര്‍ന്ന്, നെയ്മറും എംബാബെയും ഡി മരിയയും പി.എസ്ജിക്കായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും 59 മിനുറ്റില്‍ ബയേണ്‍ നേടിയ ലീഡിനൊപ്പെത്താന്‍ പിന്നീട് പിഎസ്ജിക്കായില്ല.

അദ്യ പകുതിയില്‍ പിഎസിജിയുടെ അവസരങ്ങളായിരുന്നു. പതിനെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാബെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് നെയ്മര്‍ ഓട്ടത്തിനിടെ പോസ്റ്റിലേക്ക് ഇടത് കാല്‍കൊണ്ട് തട്ടിവിട്ടെങ്കിലും ഗോളി മാനുല്‍ ന്യുവറിന്റെ കാലില്‍ തട്ടി പന്ത് റീബൗണ്ട് ചെയ്തു. വീണ്ടും നെയ്മര്‍ ആ പന്ത് പോസ്റ്റിലെക്ക് തൊടുത്തെങ്കിലും വീണിടത്ത് നിന്നുയര്‍ന്ന ന്യുവര്‍ അതും തടഞ്ഞു. ബയേണ് കിരീടം ഉറപ്പിച്ച ന്യുവറിന്റെ തകര്‍പ്പന്‍ സേവിങായിരുന്നത്.

ഒരു ഭാഗത്ത് ബയേണിനായി കോമാനും ഡേവീസും ലെവന്‍ഡോസ്‌കിയും കിമിചും നാബ്രിയും തിളങ്ങിയപ്പോള്‍ മറുഭാഗത്ത്
ഫുട്‌ബോളിന്റെ വേഗം താളവും നിറഞ്ഞ നെയ്മറും എംബാബെയും ഡി മരിയയും പി എസ് ജിക്കായി അവസാന വിസില്‍ വരെ അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ, 2013-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടർച്ചയായ നാല് സെമി ഫൈനലുകളിൽ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ഇത്തവണ തീർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending