Connect with us

News

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം; ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധി

2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

Published

on

ക്രൈസ്റ്റ്ചര്‍ച്ച്: കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തിയ കൊലയാളി ബ്രന്റന്‍ ടാറന്റിന് ക്രൈസ്റ്റ്ചര്‍ച്ച് കോടതി ശിക്ഷ വിധിച്ചു. രണ്ടു പള്ളികളില്‍ കയറി വെടിയുതിര്‍ത്ത് 51 പേരെ കൊലപ്പെടുത്തിയ കൊലയാളിക്ക് പരോള്‍ ഇല്ലാതെ ആജീവാനന്തം തടവുശിക്ഷയാണ് കോടതി നല്‍കിയത്. ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഈ ശിക്ഷ വിധിക്കുന്നത്.

ബുധനാഴ്ചയായിരുന്നു കേസിലെ അവസാന വാദം കേള്‍ക്കല്‍. തുടര്‍ന്ന് ഇന്ന് രാവിലെ ക്രൈസ്റ്റ്ചര്‍ച്ച് കോടതി ജഡ്ജ് കമെറോണ്‍ മന്‍ഡറാണ് വിധി പ്രസ്താവിച്ചു. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്തയെന്ന് നിരീക്ഷിച്ച കോടതി, ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി. കുട്ടികളെയും സ്ത്രീകളെയുമടക്കം കൊന്നുതള്ളാന്‍ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണ്, അതിനാല്‍ തന്നെ വലിയ ശിക്ഷാ നടപടിയാണ് കുറ്റവാളിക്കെതിരെ സ്വീകരിക്കുന്നതെന്നും ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധിയാണിതെന്നും ജഡ്ജ് പറഞ്ഞു.

Victims

2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ടാരന്റിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിമിന്റെ പിതാവായ ആദന്‍ ദിരിയെ, കോടതില്‍ വികാരഭരിതനായി. ‘അടുത്ത ജന്മത്തില്‍ യഥാര്‍ത്ഥ നീതി നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് കഠിനമായ (ജയിലിനേക്കാള്‍) കഠിനമാകുമെന്നും അറിയണമെന്ന് ദിരിയെ കുറ്റവാളിയായ ടാറന്റിനോട് പറഞ്ഞു.
‘കൊല്ലപ്പെടുമ്പോള്‍ വെറും മൂന്ന് വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. എന്തൊരു ഊര്‍ജസ്വലനും കുസൃതിയുമായിരുന്നു അവന്‍. എല്ലാവരുടെയും പൊന്നോമനയായിരുന്നു. നിങ്ങള്‍ കൊന്നുകളഞ്ഞത് ഞങ്ങളുടെ കണ്ണുകളിലെ പ്രകാശത്തെയാണ്. ന്യൂസീലന്‍ഡിലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ വെടിവച്ചു കൊല്ലുന്നതിനു തുല്യമായിരുന്നു എനിക്ക് അവന്റെ മരണം. ഇല്ല ഒരു കാലത്തും എനിക്ക് നിങ്ങളോട് പൊറുക്കാനാകില്ല. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നീക്കത്തെ ന്യൂസീലന്‍ഡ് ഒറ്റക്കെട്ടായി തോല്‍പ്പിച്ചു. ഇല്ല നിങ്ങളോട് ഞാന്‍ ക്ഷമിക്കില്ല. ആസന്നമായ വിധി ഏറ്റുവാങ്ങുക’ മകന്റെ കൊലയാളിയോട് വിചാരണവേളയില്‍ ഇത്രയും പറഞ്ഞോപ്പിക്കുമ്പോള്‍ ആദന്‍ ദിരിയെ വിറയ്ക്കുന്നുണ്ടായിരുന്നു.

https://youtu.be/ap3HH2NJvkc

വെടിവെപ്പില്‍ സഹോദരന്‍ മുഹമ്മദ് നഷ്ടമായ ഹസ്മിന്‍ മുഹമ്മദോസെന്‍ ടാറന്റിനെ ‘പിശാചിന്റെ മകന്‍’ എന്നാണ് വിളിച്ചത്. ‘നിങ്ങളുടെ സെല്ലിന്റെ നാല് മതിലുകള്‍ക്കിടയില്‍ നിത്യതയ്ക്കായി നരകത്തില്‍ അഴുകണമെന്നും’ ഹസ്മിന്‍ പറഞ്ഞു.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending