Connect with us

News

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം; ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധി

2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

Published

on

ക്രൈസ്റ്റ്ചര്‍ച്ച്: കഴിഞ്ഞ വര്‍ഷം ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തിയ കൊലയാളി ബ്രന്റന്‍ ടാറന്റിന് ക്രൈസ്റ്റ്ചര്‍ച്ച് കോടതി ശിക്ഷ വിധിച്ചു. രണ്ടു പള്ളികളില്‍ കയറി വെടിയുതിര്‍ത്ത് 51 പേരെ കൊലപ്പെടുത്തിയ കൊലയാളിക്ക് പരോള്‍ ഇല്ലാതെ ആജീവാനന്തം തടവുശിക്ഷയാണ് കോടതി നല്‍കിയത്. ആദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഈ ശിക്ഷ വിധിക്കുന്നത്.

ബുധനാഴ്ചയായിരുന്നു കേസിലെ അവസാന വാദം കേള്‍ക്കല്‍. തുടര്‍ന്ന് ഇന്ന് രാവിലെ ക്രൈസ്റ്റ്ചര്‍ച്ച് കോടതി ജഡ്ജ് കമെറോണ്‍ മന്‍ഡറാണ് വിധി പ്രസ്താവിച്ചു. വെറുപ്പ് അടിസ്ഥാനമാക്കിയാണ് കുറ്റവാളിയുടെ ചിന്തയെന്ന് നിരീക്ഷിച്ച കോടതി, ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി. കുട്ടികളെയും സ്ത്രീകളെയുമടക്കം കൊന്നുതള്ളാന്‍ ഇയാളെ പ്രേരിപ്പിച്ചത് വെറുപ്പാണ്, അതിനാല്‍ തന്നെ വലിയ ശിക്ഷാ നടപടിയാണ് കുറ്റവാളിക്കെതിരെ സ്വീകരിക്കുന്നതെന്നും ന്യൂസിലാന്‍ഡ് നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധിയാണിതെന്നും ജഡ്ജ് പറഞ്ഞു.

Victims

2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ടാരന്റിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിമിന്റെ പിതാവായ ആദന്‍ ദിരിയെ, കോടതില്‍ വികാരഭരിതനായി. ‘അടുത്ത ജന്മത്തില്‍ യഥാര്‍ത്ഥ നീതി നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് കഠിനമായ (ജയിലിനേക്കാള്‍) കഠിനമാകുമെന്നും അറിയണമെന്ന് ദിരിയെ കുറ്റവാളിയായ ടാറന്റിനോട് പറഞ്ഞു.
‘കൊല്ലപ്പെടുമ്പോള്‍ വെറും മൂന്ന് വയസ്സ് മാത്രമായിരുന്നു അവന്റെ പ്രായം. എന്തൊരു ഊര്‍ജസ്വലനും കുസൃതിയുമായിരുന്നു അവന്‍. എല്ലാവരുടെയും പൊന്നോമനയായിരുന്നു. നിങ്ങള്‍ കൊന്നുകളഞ്ഞത് ഞങ്ങളുടെ കണ്ണുകളിലെ പ്രകാശത്തെയാണ്. ന്യൂസീലന്‍ഡിലെ മുഴുവന്‍ ആളുകളെയും നിങ്ങള്‍ വെടിവച്ചു കൊല്ലുന്നതിനു തുല്യമായിരുന്നു എനിക്ക് അവന്റെ മരണം. ഇല്ല ഒരു കാലത്തും എനിക്ക് നിങ്ങളോട് പൊറുക്കാനാകില്ല. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനുള്ള നിങ്ങളുടെ നീക്കത്തെ ന്യൂസീലന്‍ഡ് ഒറ്റക്കെട്ടായി തോല്‍പ്പിച്ചു. ഇല്ല നിങ്ങളോട് ഞാന്‍ ക്ഷമിക്കില്ല. ആസന്നമായ വിധി ഏറ്റുവാങ്ങുക’ മകന്റെ കൊലയാളിയോട് വിചാരണവേളയില്‍ ഇത്രയും പറഞ്ഞോപ്പിക്കുമ്പോള്‍ ആദന്‍ ദിരിയെ വിറയ്ക്കുന്നുണ്ടായിരുന്നു.

https://youtu.be/ap3HH2NJvkc

വെടിവെപ്പില്‍ സഹോദരന്‍ മുഹമ്മദ് നഷ്ടമായ ഹസ്മിന്‍ മുഹമ്മദോസെന്‍ ടാറന്റിനെ ‘പിശാചിന്റെ മകന്‍’ എന്നാണ് വിളിച്ചത്. ‘നിങ്ങളുടെ സെല്ലിന്റെ നാല് മതിലുകള്‍ക്കിടയില്‍ നിത്യതയ്ക്കായി നരകത്തില്‍ അഴുകണമെന്നും’ ഹസ്മിന്‍ പറഞ്ഞു.

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending