Connect with us

kerala

കേരള ജെഡിഎസില്‍ തര്‍ക്കം രൂക്ഷം; ദേശീയ ഘടകത്തോട് ബന്ധം വിടുന്നതില്‍ അന്തിമ തീരുമാനമായില്ല

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിര്‍ക്കുകയാണ്.

Published

on

എന്‍.ഡി.എയുടെ ഭാഗമായ ദേശീയ ഘടകത്തോടുള്ള ബന്ധം വിടുന്നതില്‍ അന്തിമ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്ന് പറയുമ്പോഴും ജെ.ഡി.എസായി തുടരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേയും മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും എതിര്‍ക്കുകയാണ്.

എന്‍.ഡി.എയുടെ ഭാഗമായ പാര്‍ട്ടി കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നത് പ്രതിപക്ഷം ആയുധമാക്കിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം ജെ.ഡി.എസിനോട് കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്നാണ് സി.പി.എമ്മിന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം നല്‍കിയ മറുപടി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തില്ല.

2006 ല്‍ ദേവഗൗഡ ബി.ജെ.പിക്കൊപ്പം ചേര്‍ന്നപ്പോള്‍ അന്ന് ജെ.ഡി.എസ് എല്‍.ഡി.എഫില്‍ തുടര്‍ന്നിരുന്നു. ആ നിലപാട് തന്നെ സ്വീകരിക്കാമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പറയുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യരാകുമെന്ന ആശങ്കയിലാണ് മാത്യു ടി.തോമസും കെ കൃഷ്ണന്‍ കുട്ടിയും.

എന്നാല്‍, 2006 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് മുതിര്‍ന്ന നേതാവ് സി.കെ.നാണു അടക്കമുള്ളവരുടെ നിലപാട്. ബിജെപി രാജ്യത്ത് ഇത്രയും ശക്തമാകുകയും അതിനെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യമുന്നണി രൂപീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനനേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം.

 

kerala

സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സർക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി മലപ്പുറത്തെ മോശമായി ചിത്രീകരിച്ചത് ജനം മറക്കില്ല.
ജനങ്ങളുടെ മനസ്സിൽ ഉള്ളത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ദേശീയ പാത വീണ്ടും തകർന്ന സംഭവത്തിലും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതെന്നും പൊട്ടി വീണില്ലെന്നെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒട്ടാകെ വിള്ളൽ ഉണ്ടെന്നും അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട്. കൂരിയാട് പാലം വേണ്ടി വരും. എന്ത് വേണം എന്ന് പറയേണ്ടത് അവർ ആണ്. മഴ തുടങ്ങിയിട്ടേ ഉള്ളൂ. ദേശീയപാത കണ്ട് കഴിഞ്ഞാൽ മൊത്തം അന്വേഷണം വേണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ചർച്ച നല്ലതാണ്. ഫലം സ്വീകാര്യമല്ലെങ്കിൽ പ്രക്ഷോഭം ഉണ്ടാവും’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

വൈദ്യ പരിശോധനക്കിടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം പുളിക്കലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

Published

on

കോഴിക്കോട് വൈദ്യ പരിശോധനയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മുഖദാര്‍ സ്വദേശി ബിലാലിനെയാണ് ഇന്നലെ മലപ്പുറം പുളിക്കലില്‍ നിന്നാണ് പിടികൂടിയത്.

കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാള്‍ ഇന്നലെ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ചെമ്മാട് പോലീസ് പ്രതിയെ കസ്റ്റടിയിലെടുത്തത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതര്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി

വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി അനുമതി. അഡ്മിഷന്‍ നേടുന്നതിനായി വിദ്യാര്‍ത്ഥികളെ ഒരുദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സുപ്രണ്ടിന് നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയായിരിക്കും സമയം.

വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹരജി നല്‍കിയത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Continue Reading

Trending