Connect with us

Culture

ന്യൂനപക്ഷ വകുപ്പ് ഡയറക്ടറേറ്റില്‍ അഞ്ച് പേരെ സ്ഥിരപ്പെടുത്താന്‍ നീക്കം

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. വകുപ്പിന്റെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റിലെ ജീവനക്കാരെയാണ് അനധികൃതമായി സ്ഥിരപ്പെടുത്തുന്നത്. വകുപ്പുമന്ത്രി കെ.ടി ജലീലിന്റന്റെ നാട്ടുകാരനും സി. പി. എം നേതാവിന്റെ ഭാര്യയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ഇവരെ സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച ഫയല്‍ അംഗീകാരത്തിനായി പൊതുഭരണ വകുപ്പിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച അഞ്ച് ജീവനക്കാരുടെയും വിശദവിവരങ്ങള്‍ ഉള്‍പെടുത്തി, കഴിഞ്ഞ ദിവസമാണ് ഫയല്‍ തയാറാക്കിയത്. ഡയറക്ടറേറ്റില്‍ ജോലി ചെയ്യുന്ന എല്‍.ഡി ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് ഉള്‍പെടെയുള്ള അഞ്ച് പേരെയാണ് സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നത്.
ഇവരെക്കാള്‍ മുന്‍പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ഡയറക്ടറേറ്റിലുണ്ട്. മന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇഷ്ടക്കാരായ ഒരു വിഭാഗത്തെ മാത്രം സ്ഥിരപ്പെടുത്തുന്നതില്‍ മറ്റ് ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഇന്റര്‍വ്യൂ നടത്താതെയും റാങ്ക് ലിസ്റ്റ് തയ്യാറാക്കാതെയും നിയമിച്ച ആളുകളെ മുമ്പും സ്ഥിരപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ധന വകുപ്പിന്റെ ശക്തമായ എതിര്‍പ്പ് കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടാണ് ‘പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന’ അഞ്ച് പേരെ സ്ഥിരപ്പെടുത്താന്‍ നോക്കുന്നത്. ന്യൂനപക്ഷ വകുപ്പ് ഡയറക്ടര്‍ ഇതിനെ എതിര്‍ത്തെങ്കിലും മന്ത്രി ഓഫീസിന്റെ സമ്മര്‍ദ്ദം മൂലം ഫയല്‍ സെക്രട്ടേറിയറ്റിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് മന്ത്രിയുടെ ഓഫീസാണെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇന്റര്‍വ്യൂ നടക്കുന്നതിന് മുമ്പുതന്നെ നിയമിക്കേണ്ടവരുടെ പേരുകള്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഡയറക്ടറേറ്റിലേക്ക് നല്‍കിയ സംഭവം നേരത്തെ ‘ചന്ദ്രിക’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടും താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു.
നിയമനങ്ങളെല്ലാം മന്ത്രിയുടെയും സി.പി.എം നേതൃത്വത്തിന്റെയും താല്‍പര്യപ്രകാരം മാത്രമായിരുന്നു. മന്ത്രിയുടെ ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേന്‍ ജനറല്‍ മാനേജരായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ഈ നിയമനം സര്‍ക്കാര്‍ റദ്ദാക്കി.
ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി അനധികൃത നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരെ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥിരപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണ്ടും വിവാദക്കുരുക്കിലാകാനാണ് സാധ്യത.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending