Connect with us

kerala

ജമാഅത്തെ ഇസ്ലാമി ബന്ധം: സിപിഎം കാപട്യം പുറത്ത്

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published

on

കെ.പി ജലീല്‍

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ വിമര്‍ശനത്തിലെ കാപട്യം പുറത്താവുന്നു. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ആദ്യമായി മലപ്പുറത്തെത്തിയ എം.എം ഹസന്‍ നടത്തിയ കൂടിക്കാഴ്ചയാണ് സിപിഎം വിവാദത്തിന് അവസരമാക്കി എടുത്തിരിക്കുന്നത്. യുഡിഎഫ് ജമാഅത്തെ ഇസ് ലാമിയുമായി യോജിക്കുകയാണെന്നും അത് സംസ്ഥാനത്ത് വര്‍ഗീയത വളരാന്‍ ഇടയാക്കുമെന്നാണ് ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രതികരണം. എന്നാല്‍ മുമ്പ് എത്രയോ തവണ സിപിഎം നേതാക്കളും ഇടതു നേതാക്കളും ജമാഅത്തെ ഇസ് ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വോട്ട് പങ്കിടുകയും ചെയ്തകാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് സിപിഎം നേതാക്കള്‍.

2009 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ജമാഅത്തെ ഇസ് ലാമി അമീറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതും തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതും ജമാഅത്ത് നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനത്തുവരെ മുമ്പ് ജമാഅത്തെ ഇസ് ലാമി നേതാക്കളുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയതിന് തെളിവുകളുണ്ട്. അന്നെല്ലാം ജമാഅത്തിനെ മികച്ച മതേതര സംഘടനയായാണ് സിപിഎം നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ സിപിഎം ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിച്ചിട്ടുണ്ട്. ധാരണ എന്നപേരിലായിരുന്നു ഇത്. സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ്‌ക്യുആര്‍ ഇല്യാസ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എ സിദ്ദീഖ് ഹസന്‍ എന്നിവരുമായി സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തിയിരുന്നു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ബിജെപി തോല്‍പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നും അല്ലാതെ അവര്‍ ഇപ്പോള്‍ പറയുന്ന വര്‍ഗീയതയുമായി അതിന് ബന്ധമില്ലെന്നും ജമാഅത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം

അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Published

on

പത്തനംതിട്ട അടൂരില്‍ പിതാവിനെ മകനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അടൂര്‍ സ്വദേശി തങ്കപ്പനെയാണ് ഇളയ മകന്‍ സിജുവും, ഭാര്യ സൗമ്യയും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഇരുവരും പിതാവിനെ വീട് കയറി അക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മകന്‍ പൈപ്പ് കൊണ്ടും മകന്റ ഭാര്യ വടികൊണ്ടും തങ്കപ്പനെ അടിച്ചുവീഴ്ത്തുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പോലീസ് എത്തി സ്വമേധയാണ് കേസെടുക്കുകയായിരുന്നു.

Continue Reading

kerala

വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

Published

on

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നല്‍കിയത്.

രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന്‍ അടക്കമുള്ളവരെ കുറിച്ചും വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.

അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത് നഗരത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിന് സാധ്യതയുണ്ടെന്നും ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും പരാതിയില്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം സംസ്‌കരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ രംഗത്തെത്തിയത്. എന്റെ അച്ഛനും ചത്തു, വി.എസും ചത്തു എന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കൂടാതെ, ഗാന്ധിയും നെഹ്‌റുവും ഇന്ദിരയും രാജീവും കരുണാകരനും ചത്തുവെന്ന് പോസ്റ്റിട്ട വിനായകന്‍, ഹൈബിയുടെ തന്ത ജോര്‍ജ് ഈഡന്‍ ചത്തുവെന്നും നിന്റെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തുവെന്നും എഫ്.ബി പോസ്റ്റില്‍ കുറിച്ചു.

Continue Reading

kerala

മലപ്പുറത്ത് ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം; തടഞ്ഞ് നാട്ടുകാര്‍

ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

മലപ്പുറം പുളിക്കല്‍ അരൂരില്‍ ഹൈകോടതി ഉത്തരവ് മറികടന്ന് ക്വാറി പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. ജൂണ്‍ 30ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്വാറി പ്രവര്‍ത്തനെത്തെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് വിള്ളലുകളുണ്ടായി.

പ്രദേശത്ത് കഴിഞ്ഞ 13 വര്‍ഷമായി ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്തുള്ള ഏതാണ്ട് 50തോളം കുടുംബങ്ങള്‍ ക്വാറിയുടെ പ്രവര്‍ത്തനം കൊണ്ട് ദുരിതത്തിലാണ്. വര്‍ഷങ്ങളായി നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നുണ്ട്.

ക്വാറിയില്‍ നിന്നും കിലോമീറ്ററുകളോളം അപ്പുറത്തുള്ള വീടുകള്‍ക്ക് വരെ വലിയ വിള്ളലുകളുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രവര്‍ത്തനം തടഞ്ഞു രംഗത്ത് എത്തിയത്.

Continue Reading

Trending