Connect with us

kerala

സിപിഎം നേതാവ് എം.കെ.കണ്ണൻ പ്രസിഡന്റായ ബാങ്കിലും ഇ.ഡി; സായുധ സേനയുമായി തൃശൂരിൽ വ്യാപക റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി.സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്ക് നീളുന്നത്

Published

on

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലാണ് ഇഡിയുടെ പരിശോധന. സിപിഐഎം നേതാവ് എം കെ കണ്ണനാണ് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ പി.സതീഷ് കുമാര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റി ആരംഭിച്ച ഇ.ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്ക് നീളുന്നത്. സതീഷ് കുമാറിന്റെ ബെനാമികളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. തൃശൂരില്‍ എട്ടിടത്തും എറണാകുളത്ത് ഒരിടത്തുമാണ് റെയ്ഡ് നടക്കുന്നത്. സതീഷ് കുമാറിന്റെ പേരില്‍ ഇരുപതിലേറെ അക്കൗണ്ടുള്ളതായി കണ്ടെത്തി. ഇയാളുടെ ബിനാമികളുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.

കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് ഇ.ഡി റെയ്‌ഡെന്നാണ് വിവരം. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധ സേനാംഗങ്ങളുമുണ്ട്. കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം തൃശൂര്‍ ജില്ലയിലെ 4 സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

 

 

kerala

പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.

Published

on

കാസര്‍കോട് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ അടിയേറ്റ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം.അശോകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകരുകയായിരുന്നു. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍നീക്കിയതിനാണ് മര്‍ദനമെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.

Continue Reading

kerala

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം.

Published

on

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി ഇടപെട്ടിട്ടും കുഴികള്‍ അടച്ചില്ല

കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Published

on

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ കുഴികള്‍ സുപ്രീംകോടതി ഇടപെട്ടിട്ടും അടയ്ക്കാതെ നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ കമ്പനിയും. കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.

ഗതാഗത കുരുക്ക് കാരണം ടോള്‍പിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോള്‍ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Continue Reading

Trending