Connect with us

kerala

കെ.ടി ജലീലിനെ മുഖ്യമന്ത്രിയും കൈവിടുന്നു; രാജി ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്

Published

on

തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ഇടപാടുകള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ന്യായീകരിച്ച് കുഴങ്ങുന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. നേരത്തെ ബന്ധുനിയമന വിവാദത്തിലും അവിഹിതമായി മോഡറേഷന്‍ നല്‍കിയതിലും പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി ജലീല്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ചാനലുകളില്‍ പോയി ചാവേറാവാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടിലാണ് സിപിഎം യുവനേതാക്കള്‍.

കോവിഡ് മഹാമാരിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ വീരകഥകള്‍ വാഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ വന്നു വീണ ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ ഇടത് മുന്നണിക്ക് ഇരുട്ടടിയാവുകയായിരുന്നു. കോണ്‍സുലേറ്റ് ഇടപാടുകള്‍ വിവാദമായതോടെ രക്ഷപ്പെടാന്‍ ഖുര്‍ആനെ കൂട്ടുപിടിച്ചതിലും മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതത്തേയും മതഗ്രന്ഥത്തേയും കൂട്ടുപിടിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.

എല്ലായിപ്പോഴും ജലീലിന്റെ സംരക്ഷകനായിട്ടുള്ള മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയമായതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു ജലീലിന് യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം. ബന്ധുനിയമനം, വിവാദ മോഡറേഷന്‍ തുടങ്ങി നിരന്തരമായ വിവാദങ്ങളിലൂടെ സ്വയം കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകര്‍ന്നതോടെ ജലീലിന് ഇനി അധികം ചുമക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending