Connect with us

kerala

കെ.ടി ജലീലിനെ മുഖ്യമന്ത്രിയും കൈവിടുന്നു; രാജി ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്

Published

on

തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഐ നേതാക്കള്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ഇടപാടുകള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ന്യായീകരിച്ച് കുഴങ്ങുന്ന അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. നേരത്തെ ബന്ധുനിയമന വിവാദത്തിലും അവിഹിതമായി മോഡറേഷന്‍ നല്‍കിയതിലും പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി ജലീല്‍ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ചാനലുകളില്‍ പോയി ചാവേറാവാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടിലാണ് സിപിഎം യുവനേതാക്കള്‍.

കോവിഡ് മഹാമാരിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ വീരകഥകള്‍ വാഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ വന്നു വീണ ജലീലിന്റെ കോണ്‍സുലേറ്റ് ഇടപാടുകള്‍ ഇടത് മുന്നണിക്ക് ഇരുട്ടടിയാവുകയായിരുന്നു. കോണ്‍സുലേറ്റ് ഇടപാടുകള്‍ വിവാദമായതോടെ രക്ഷപ്പെടാന്‍ ഖുര്‍ആനെ കൂട്ടുപിടിച്ചതിലും മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി മതത്തേയും മതഗ്രന്ഥത്തേയും കൂട്ടുപിടിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന ഭയവും സിപിഎം നേതൃത്വത്തിനുണ്ട്.

എല്ലായിപ്പോഴും ജലീലിന്റെ സംരക്ഷകനായിട്ടുള്ള മുഖ്യമന്ത്രിയും ജലീലിനെ കൈവിട്ടതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയമായതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു ജലീലിന് യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം. ബന്ധുനിയമനം, വിവാദ മോഡറേഷന്‍ തുടങ്ങി നിരന്തരമായ വിവാദങ്ങളിലൂടെ സ്വയം കെട്ടിപ്പൊക്കിയ വ്യാജ പ്രതിച്ഛായ തകര്‍ന്നതോടെ ജലീലിന് ഇനി അധികം ചുമക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്‍

സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്‍ബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരന്‍ വ്യക്തമാക്കി.

സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Continue Reading

Trending