Connect with us

Culture

സി.പി.എമ്മുകാരുടേത് പൊതുബോധത്തിന് അപവാദമായ മാനസികാവസ്ഥ: ഷംസുദ്ദീന്‍

Published

on

 
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്‍ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്ന് സര്‍ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്‍, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്‍ അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ പ്രസംഗം തെറിയെന്നും സ്ത്രീവിരുദ്ധമെന്നും പൊതുജനം കാണുമ്പോള്‍ അത് നാട്ടുഭാഷയുടെ സൗന്ദര്യമായാണ് സി.പി.എം വിലയിരുത്തുന്നത്. മഹാരാജാസ് കോളജില്‍ കണ്ടെടുത്തത് മാരകായുധങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് വെറും പണിയാധുങ്ങളാക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിന്റെ നിഘണ്ടു വേറെ തന്നെയാണ്.
1982ല്‍ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ദി ഡിക്ഷണറി ഓഫ് പീപ്പിള്‍സ് നെയിംസ്’ എന്നാണ് അതിന്റെ പേര്. പാര്‍ട്ടി അംഗീകരിച്ച, കുട്ടികള്‍ക്ക് ഇടാവുന്ന 3000 പേരുകളാണ് ഇതിലുള്ളത്. മറിച്ചായാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടികള്‍ക്ക് പേരിടാനുള്ള രക്ഷകര്‍ത്താക്കളുടെ അവകാശത്തെ പോലും പാര്‍ട്ടി കവര്‍ന്നെടുക്കുന്നു. കിങ് ജോണ്‍ ഉന്നിന്റെ നാട്ടില്‍, ഉത്തര കൊറിയയില്‍ പാര്‍ട്ടി അംഗീകരിച്ച 15 ഹെയര്‍ സ്റ്റൈലുകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുക്കണം. അതിനപ്പുറം ചെയ്യാന്‍ പാടില്ല. ഇതാണ് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന സൈദ്ധാന്തിക ശേഷി. ഇതേ അവസ്ഥയിലാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാരന് അന്നം നിഷേധിച്ച സര്‍ക്കാരാണിത്. യു.ഡി.എഫ് കാലത്ത് നല്‍കിയതുപോലെ അരിയും ഗോതമ്പും പഞ്ചസാരയും നല്‍കാന്‍ കഴിയുമോ എന്നതിനാണ് ഭക്ഷ്യമന്ത്രി മറുപടി പറയേണ്ടത്. അത്തരത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള വഴിയുണ്ടാക്കണം. മുമ്പ് കിട്ടിയിരുന്ന 1.21 കോടി പേര്‍ക്ക് ഇപ്പോള്‍ ഗോതമ്പ് കിട്ടുന്നില്ല. ആട്ട വിതരണം നിര്‍ത്തലാക്കി സ്വകാര്യ കമ്പനികളെ സഹായിച്ചു. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി 12ഉം 13ഉം രൂപക്ക് റേഷന്‍കടകള്‍ വഴി നല്‍കിയിരുന്നത് ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ 45 രൂപ നല്‍കണം. വാതില്‍പ്പടി വിതരണം നടപ്പിലാക്കാന്‍ ഒരു ഗൃഹപാഠവും ചെയ്തില്ല. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുകളിലുള്ളവരെ ഡെപ്യൂട്ട് ചെയ്തതോടെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഏഴ് ജില്ലകളില്‍ നടക്കുന്ന വാതില്‍പ്പടി വിതരണം കുറ്റമറ്റതാക്കണം. വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിച്ചിട്ടില്ല. വാതില്‍പ്പടി വിതരണം നടത്തുന്നവരാകട്ടെ നേരത്തെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്ക് വിറ്റതിന് കേസുകള്‍ നേരിടുന്ന ക്രിമിനലുകളാണ്.
പൊതുമരാമത്ത് വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ് മന്ത്രി ജി. സുധാകരനുണ്ട്. എന്നാല്‍ ധനവകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹം ഉയര്‍ത്തിയ കിഫ്ബി വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ദേശീയപാത വികസനം മന്ദഗതിയിലാണ്. ശക്തമായ ഇടപെടല്‍ വേണം. ദേശീയപാതയിലുള്ള ബൈപ്പാസുകള്‍ക്ക് പ്രത്യേക പരിഗണന വേണം. മണ്ണാര്‍ക്കാട് ബൈപ്പാസ് പ്രവര്‍ത്തി വേഗത്തിലാക്കണം. മലയോര, തീരദേശ ഹൈവേകള്‍ നല്ല പദ്ധതികളാണ്. മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതുകാരണം പ്രവര്‍ത്തികള്‍ മുടങ്ങുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് വകയിരുത്തണം. 1500 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending