Connect with us

Culture

സി.പി.എമ്മുകാരുടേത് പൊതുബോധത്തിന് അപവാദമായ മാനസികാവസ്ഥ: ഷംസുദ്ദീന്‍

Published

on

 
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്‍ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്ന് സര്‍ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്‍, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്‍ അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ പ്രസംഗം തെറിയെന്നും സ്ത്രീവിരുദ്ധമെന്നും പൊതുജനം കാണുമ്പോള്‍ അത് നാട്ടുഭാഷയുടെ സൗന്ദര്യമായാണ് സി.പി.എം വിലയിരുത്തുന്നത്. മഹാരാജാസ് കോളജില്‍ കണ്ടെടുത്തത് മാരകായുധങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് വെറും പണിയാധുങ്ങളാക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിന്റെ നിഘണ്ടു വേറെ തന്നെയാണ്.
1982ല്‍ അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ദി ഡിക്ഷണറി ഓഫ് പീപ്പിള്‍സ് നെയിംസ്’ എന്നാണ് അതിന്റെ പേര്. പാര്‍ട്ടി അംഗീകരിച്ച, കുട്ടികള്‍ക്ക് ഇടാവുന്ന 3000 പേരുകളാണ് ഇതിലുള്ളത്. മറിച്ചായാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടികള്‍ക്ക് പേരിടാനുള്ള രക്ഷകര്‍ത്താക്കളുടെ അവകാശത്തെ പോലും പാര്‍ട്ടി കവര്‍ന്നെടുക്കുന്നു. കിങ് ജോണ്‍ ഉന്നിന്റെ നാട്ടില്‍, ഉത്തര കൊറിയയില്‍ പാര്‍ട്ടി അംഗീകരിച്ച 15 ഹെയര്‍ സ്റ്റൈലുകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുക്കണം. അതിനപ്പുറം ചെയ്യാന്‍ പാടില്ല. ഇതാണ് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന സൈദ്ധാന്തിക ശേഷി. ഇതേ അവസ്ഥയിലാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പരിഹസിച്ചു.
സാധാരണക്കാരന് അന്നം നിഷേധിച്ച സര്‍ക്കാരാണിത്. യു.ഡി.എഫ് കാലത്ത് നല്‍കിയതുപോലെ അരിയും ഗോതമ്പും പഞ്ചസാരയും നല്‍കാന്‍ കഴിയുമോ എന്നതിനാണ് ഭക്ഷ്യമന്ത്രി മറുപടി പറയേണ്ടത്. അത്തരത്തില്‍ എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാനുള്ള വഴിയുണ്ടാക്കണം. മുമ്പ് കിട്ടിയിരുന്ന 1.21 കോടി പേര്‍ക്ക് ഇപ്പോള്‍ ഗോതമ്പ് കിട്ടുന്നില്ല. ആട്ട വിതരണം നിര്‍ത്തലാക്കി സ്വകാര്യ കമ്പനികളെ സഹായിച്ചു. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി 12ഉം 13ഉം രൂപക്ക് റേഷന്‍കടകള്‍ വഴി നല്‍കിയിരുന്നത് ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ 45 രൂപ നല്‍കണം. വാതില്‍പ്പടി വിതരണം നടപ്പിലാക്കാന്‍ ഒരു ഗൃഹപാഠവും ചെയ്തില്ല. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുകളിലുള്ളവരെ ഡെപ്യൂട്ട് ചെയ്തതോടെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഏഴ് ജില്ലകളില്‍ നടക്കുന്ന വാതില്‍പ്പടി വിതരണം കുറ്റമറ്റതാക്കണം. വാഹനങ്ങളില്‍ ജി.പി.ആര്‍.എസ് ഘടിപ്പിച്ചിട്ടില്ല. വാതില്‍പ്പടി വിതരണം നടത്തുന്നവരാകട്ടെ നേരത്തെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തക്ക് വിറ്റതിന് കേസുകള്‍ നേരിടുന്ന ക്രിമിനലുകളാണ്.
പൊതുമരാമത്ത് വകുപ്പില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ് മന്ത്രി ജി. സുധാകരനുണ്ട്. എന്നാല്‍ ധനവകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹം ഉയര്‍ത്തിയ കിഫ്ബി വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ദേശീയപാത വികസനം മന്ദഗതിയിലാണ്. ശക്തമായ ഇടപെടല്‍ വേണം. ദേശീയപാതയിലുള്ള ബൈപ്പാസുകള്‍ക്ക് പ്രത്യേക പരിഗണന വേണം. മണ്ണാര്‍ക്കാട് ബൈപ്പാസ് പ്രവര്‍ത്തി വേഗത്തിലാക്കണം. മലയോര, തീരദേശ ഹൈവേകള്‍ നല്ല പദ്ധതികളാണ്. മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതുകാരണം പ്രവര്‍ത്തികള്‍ മുടങ്ങുന്നു. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് വകയിരുത്തണം. 1500 കിലോമീറ്റര്‍ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending