Connect with us

Culture

ദേശീയ തലത്തില്‍ നിലപാട് വ്യക്തമാക്കാനാവാതെ സി.പി.എം വിയര്‍ക്കുന്നു

Published

on

പി.കെ.എ ലത്തീഫ്
തിരൂര്‍: സ്ഥാനാര്‍ഥികളെ നേരത്തെ നിശ്ചയിച്ചെങ്കിലും പ്രചാരണ രംഗത്ത് ദേശീയ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാകാതെ സിപിഎം വിയര്‍ക്കുന്നു. ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലൊന്നും തെരഞ്ഞെടുപ്പിന്റെ ദേശീയ രാഷ്ട്രീയം കടന്നു വരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗ് വിരുദ്ധത മാത്രമായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ കാതല്‍.
ദേശീയ തലത്തില്‍ സിപിഎം ഏറ്റവും ദുര്‍ബ്ബലമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുമ്പൊക്കെ പേരിനെങ്കിലും മൂന്നാം മുന്നണി എന്ന പ്രചാരണം സിപിഎമ്മിന് നടത്താനായിരുന്നു. ഇത്തവണ അതുമില്ല. ദേശീയ തലത്തില്‍ സിപിഎം അപ്രസക്തമായി മാറിക്കഴിഞ്ഞു. ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് മുന്നണി എന്നത് രാഷ്ട്രീയ യാഥാര്‍ഥ്യമായിരിക്കെ പ്രചാരണ രംഗത്ത് വെള്ളംകുടിക്കുകയാണ് സിപിഎം നേതാക്കളും സ്ഥാനാര്‍ഥികളും. പലയിടത്തും പ്രാദേശിക വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഇടതു സ്ഥനാര്‍ഥികള്‍ പ്രചാരണ രംഗത്തുള്ളത്. എന്നാല്‍ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. പതിവ് പോലെ കുപ്രചാരണങ്ങളുമായി സിപിഎം ഇറങ്ങും.
ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കോണ്‍ഗ്രസിന് ഈ സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയം എത്രമാത്രം ചര്‍ച്ചചെയ്യുന്നുവോ അത് തിരിച്ചടിയായി മാറുമെന്ന് സിപിഎമ്മിനറിയാം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചാരണത്തിന് ആയുധമാക്കിയാലും തിരിച്ചടി ഭയക്കുന്നുണ്ട് പാര്‍ട്ടി. അക്രമ രാഷ്ട്രീയം സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ ഉണര്‍വ്വ് സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ യുഡിഎഫിന് കൂടുതല്‍ അനുകൂലമാക്കി മാറ്റിയെന്ന യാഥാര്‍ഥ്യമാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നും ബദല്‍ ഇടതു മുന്നണിയെന്നും മൂന്നാം മുന്നണിയെന്നും പറഞ്ഞിരുന്നവര്‍ക്ക് കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവോടെ അടിതെറ്റിയിരിക്കുകയാണ്. സംസ്ഥാത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു ഈ രാഷ്ട്രീയം തന്നെയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending