Connect with us

Culture

കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമോ: കെ.എന്‍.എ ഖാദര്‍

Published

on

തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരത്തില്‍ സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസവും വര്‍ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്‍ക്കാറിന്റേത്. കറന്‍സിരഹിത ഡിജിറ്റല്‍ ഇടപാടുകളിലൂടെ കുത്തകകള്‍ തടിച്ചുകൊഴുക്കുകയാണ്. 17 ലക്ഷം കോടിയുടെ കറന്‍സിയാണ് ഇന്ത്യന്‍ വിപണിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ദിവസം ഒരു ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാട് നടക്കുമ്പോള്‍ പതിനായിരം കോടി രൂപ കുത്തകകളുടെ കൈയിലേക്ക് പോവുകയാണ്. ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റല്‍ ഇടപാടുകളും ഉപേക്ഷിച്ച് കറന്‍സി കൈമാറ്റം നടന്നാലേ ഇവര്‍ പഠിക്കൂ. സാമ്പത്തിക രംഗത്തെ തീവ്രവലതുപക്ഷ വ്യതിയാനത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. അടിസ്ഥാന സൗകര്യവികസനത്തിന് ഭാവനാ സമ്പന്നമായ പരിപാടികള്‍ ആവിഷ്‌കരിക്കണം. എന്നാല്‍ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് അതിന്റെതായ പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ബജറ്റില്‍ പണം നീക്കിവെക്കുന്നതിന് പകരമായി പുറത്ത് കിഫ്ബിയിലൂടെ നിര്‍മാണ പ്രവൃത്തികള്‍ നടപ്പാക്കുകയാണ്. എന്നാല്‍ കിഫ്ബി വഴിയുള്ള പദ്ധതി നടക്കുമോ എന്നത് സംശയമാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കുള്ള പണം ബജറ്റില്‍ തന്നെ നീക്കിവെക്കുന്നതാണ് ശരിയായ രീതി. നൂതന സാങ്കേതിക വിദ്യകള്‍ നിര്‍മാണ പ്രവൃത്തികളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. റോഡ് നവീകരിച്ച് ടാറിംഗ് പൂര്‍ത്തിയായാലുടന്‍ അത് വെട്ടിപ്പൊളിക്കുന്ന സ്ഥിതിയുണ്ട്. ആദ്യമേ റോഡിന്റെ അരികുകളില്‍ കേബിളുകളും പൈപ്പുകളും ഇടുന്നതിന് ഡക്റ്റുകള്‍ നിര്‍മിച്ചാല്‍ ഇതൊഴിവാക്കാം.

വേങ്ങര മണ്ഡലത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ പൊട്ടിപ്പൊളിയാത്ത ഒരു റോഡുപോലുമില്ല. എഞ്ചിനീയര്‍മാരെ വിദേശരാജ്യങ്ങളിലോ ഇതരസംസ്ഥാനങ്ങളിലോ അയച്ച് നൂതന സാങ്കേതിക വിദ്യാകളില്‍ പരിശീലനം നല്‍കണം. മുന്‍പ് മരാമത്ത് വകുപ്പില്‍ റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഓടകളും മറ്റും വൃത്തിയാക്കുന്നതിനും എം.എം.ആര്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ കുടുംബശ്രീ അടക്കമുള്ളവരെ ഏല്‍പിക്കണം. ബേപ്പൂര്‍ ഉള്‍പെടെയുള്ള സംസ്ഥാനത്തെ പരമ്പരാഗത തുറമുഖങ്ങള്‍ക്ക് വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. അറബികളും വിദേശികളും ഉള്‍പ്പെടെ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ആ സുവര്‍ണകാലം കേരളത്തിന് നഷ്ടപ്പെട്ടു. അതു തിരികെ കൊണ്ടുവരുന്നതിന് നടപടികള്‍ വേണം. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലശേഷം ഒരു കല്ലുപോലും ഇട്ടിട്ടില്ലെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending