Connect with us

kerala

ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022; തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് കിരീടം കണ്ണൂര്‍ റണ്ണേഴ്സ് അപ്പ്

Published

on

തൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിച്ച ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022 (ജെ.സി.എല്‍ 2022)ല്‍ തിരുവനന്തപുരം സ്ട്രൈക്കേഴ്സ് ചാമ്പ്യന്‍മാരായി.

കണ്ണൂര്‍ പ്രസ് ക്ലബ്ബാണ് റണ്ണേഴ്സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ ക്രിക്കറ്റ് ലീഗില്‍ കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളില്‍ നിന്നുള്ള 16 ടീമുകളാണുണ്ടായിരുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ 27 മത്സരങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സമാപന സമ്മേളനത്തില്‍ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് ഒരു ലക്ഷം രൂപയും അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന അല്‍അസ്ഹര്‍ കപ്പും അല്‍ അസ്ഹര്‍ ഗ്രൂപ്പ് എം.ഡി അഡ്വ. കെ.എം. മിജാസ് കൈമാറി.

റണ്ണേഴ്സ് അപ്പായ കണ്ണൂര്‍ പ്രസ് ക്ലബ്ബ് ടീമിന് അന്‍പതിനായിരം രൂപയും ട്രോഫിയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കൈമാറി. മാന്‍ ഓഫ് ദ സീരിസായ സജിത്ത് (കണ്ണൂര്‍), ബെസ്റ്റ് ബാസ്റ്റ്സ്മാനായ ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ്), ബെസ്റ്റ് ബൗളര്‍ ഷെമീന്‍ (മലപ്പുറം), ബെസ്റ്റ് ഫീല്‍ഡര്‍ ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ്), ബെസ്റ്റ് കീപ്പര്‍ ദീപു (തിരുവനന്തപുരം സ്ട്രൈക്കേഴ്സ്), ഫെയര്‍ പ്ലേ അവാര്‍ഡ് (പാലക്കാട് പ്രസ് ക്ലബ്ബ്), മാന്‍ ഓഫ് ദി ഫൈനല്‍ ഹരികൃഷ്ണന്‍ (തിരുവനന്തപുരം സ്ട്രൈക്കേഴ്സ്) എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി.

അകാലത്തില്‍ അന്തരിച്ച മാധ്യമ പ്രവര്‍ത്തകരായ സനില്‍ ഫിലിപ്പ്, യു.എച്ച്.സിദ്ധിഖ്, എം.എസ്.സന്ദീപ്, സോളമന്‍ ജേക്കബ്, ജോമോന്‍ വി.സേവ്യര്‍ തുടങ്ങിയവരുടെ മെമ്മോറിയല്‍ ട്രോഫിയും ഇതോടൊപ്പം വിതരണം ചെയ്തു.
ചടങ്ങില്‍ ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അദ്ധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം സ്വാഗതം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളി, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍, വൈസ് പ്രസിഡന്റുമായ എം. ബിലീന, അഫ്സല്‍ ഇബ്രാഹിം, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.കെ. എ ലത്തീഫ്, ഹാരിസ് മുഹമ്മദ്, വിനോദ് കണ്ണോളി, എം.എന്‍. സുരേഷ്, കെ.വി. സന്തോഷ് കുമാര്‍, അനൂപ് ഓ.ആര്‍, സംസാരിച്ചു.

ഫോട്ടോ–ഒന്നാമത് ഓള്‍ കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്‍മാരായ തിരുവനന്തപുരം സ്ട്രൈക്കേഴ്സിന് തൊടുപുഴ അല്‍ അസ്ഹര്‍ ഗ്രൂപ്പ് എം.ഡി അഡ്വ. കെ.എം. മിജാസ് ട്രോഫി കൈമാറുന്നു

 

kerala

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്

Published

on

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending