Connect with us

Culture

റാങ്ക് പതിനായിരമായാലും എം.ബി.ബി.എസ്; വില 80 ലക്ഷം മുതല്‍ ഒരു കോടി വരെ

Published

on

എ.പി താജുദ്ദീന്‍

കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ പ്രവേശനവും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കാന്‍ നടപ്പിലാക്കിയ അഖിലേന്ത്യാ യോഗ്യതാ പരീക്ഷയായ നീറ്റും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. നീറ്റിലെ മെറിറ്റ് അടിസ്ഥാനമാക്കി അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന ക്വാട്ടയിലേക്കും പ്രവേശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ രണ്ടും മൂന്നും ഇരട്ടി ഫീസിന് അനധികൃത കച്ചവടവും തുടരുകയാണ്. വിവിധ കല്പിത സര്‍വ്വകലാശാലകളിലേക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുമാണ് വന്‍ ഫീസില്‍ പിന്‍വാതിലിലൂടെ പ്രവേശനം നടക്കുന്നത്.

ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളില്‍ 80 ലക്ഷം രൂപയും കല്പിത സര്‍വ്വകലാശാലയില്‍ ഒരു കോടി രൂപയുമാണ് ഒരു എംബിബിഎസ് സീറ്റിന്റെ ഫീസ് നിരക്ക്. സര്‍ക്കാര്‍ ഫീസ് 30 ലക്ഷത്തില്‍ താഴെയായിരിക്കെയാണ് ഈ തീവെട്ടിക്കൊള്ള. അര്‍ഹതയുള്ളവരുടെ സീറ്റ് കവര്‍ന്നെടുത്തുകൊണ്ടാണ് നീറ്റ് മറിടകന്ന് ഈ കച്ചവടം. അവസാന അലോട്ട്‌മെന്റും കഴിഞ്ഞ് ഒഴിവു വരുന്ന സീറ്റ് മാനേജ്‌മെന്റിന് നികത്താമെന്ന കരാറിലെ വ്യവസ്ഥയാണ് ഈ അട്ടിമറിക്ക് വഴിയൊരുക്കിയത്.

ന്യൂനപക്ഷ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോളജ് നടത്തുന്ന മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് പത്തു ശതമാനമെങ്കിലും കമ്മ്യൂണിറ്റി ക്വാട്ട കോടതി അനുവദിക്കുമെന്നോ അതിന് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദം മൃദുപ്പെടുത്തി വഴിയൊരുക്കുമെന്നോ ആണ് മാനേജ്‌മെന്റുകള്‍ പ്രതീക്ഷിക്കുന്നത്. ആ വഴി വരാന്‍ പോകുന്ന സീറ്റുകളിലേക്കാണ് ഇത്തരം കോളജുകളില്‍ കച്ചവടം ആരംഭിച്ചിരിക്കുന്നത്. നീറ്റ് സ്‌കോര്‍ 720ല്‍ 350 കിട്ടിയ അതത് സമുദായത്തില്‍ പെട്ടവര്‍ക്കാണ് ഇവിടെ പ്രവേശനം വാഗ്ദാനം ചെയ്യുന്നത്. നീറ്റ് സ്‌കോര്‍ 350 എന്നാല്‍ അഖിലേന്ത്യാ റാങ്ക് ഒരു ലക്ഷത്തിനും കീം മെഡിക്കല്‍ റാങ്ക് 10000 നും മുകളിലാണ്. രണ്ടായിരം റാങ്ക് ലഭിച്ചവര്‍ക്ക് പോലും മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരിക്കുമ്പോഴാണ് അര്‍ഹത മറികടന്നുള്ള ഈ പ്രവേശനം.

കല്പിത സര്‍വ്വകലാശാലകളും പൊതു സ്വാശ്രയ മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകളും രണ്ടു വിധത്തിലാണ് സീറ്റ് ഒഴിച്ചിട്ട് കച്ചവടം ഉറപ്പിക്കുന്നത്. സര്‍ക്കാര്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനത്തിന് വരുന്നവരുടെ സമയ ക്ലിപ്തത പാലിക്കുന്നതിലൂടെയും രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നതിലൂടെയും പരമാവധി പേര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് അവസാന അലോട്ട്‌മെന്റിന് ശേഷവും സീറ്റുകള്‍ ഒഴിവു വരുന്ന സാഹചര്യം സൃഷ്ടിക്കലാണ് ഒന്നാമത്ത വിധം. ഉദാഹരണത്തിന് ഓഗസ്റ്റ് 5 വൈകുന്നേരം അഞ്ചു മണിയാണ് ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തേണ്ട സമയമെങ്കില്‍ 5.01ന് റിപ്പോര്‍ട്ട് ചെയ്യുന്നവരെ പരിഗണിക്കില്ല. ആവശ്യമായ തുകയുടെ ഡിഡി കൈയ്യിലില്ലാത്തവരെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുള്ള നിസാര രേഖകള്‍ ഹാജരാക്കാത്തവരെയും നിഷ്‌ക്കരുണം പുറത്താക്കും. ആദ്യ അലോട്ട്‌മെന്റിലോ അഖിലേന്ത്യാ അലോട്ട്‌മെന്റിലോ വിദൂരങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ഹയര്‍ ഓപ്ക്ഷനിലൂടെ അടുത്ത അലോട്ട്‌മെന്റില്‍ മാറ്റം ലഭിക്കുമ്പോള്‍ ചേര്‍ന്ന് കോളജില്‍ നിന്ന് അടച്ച ഫീസ് തിരിച്ചുവാങ്ങി യാത്ര ചെയ്ത് പുതുതായി പ്രവേശനം ലഭിച്ച കോളജിലെത്താന്‍ നിശ്ചിത ഇടവേളയില്‍ സാധിച്ചെന്ന് വരില്ല. അത്തരക്കാരുടെ സീറ്റിലും മാനേജ്‌മെന്റ് നോട്ടമിട്ടതായാണ് അറിയുന്നത്. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അടച്ചതിനേക്കാള്‍ കൂടുതല്‍ തുക നല്‍കി ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കലാണ് രണ്ടാമത്തെ വിധം.

പിന്‍വാതില്‍ പ്രവേശനം ആരംഭിച്ച കോളജുകള്‍ ഒന്നും തന്നെ നിലവില്‍ മുഴുവന്‍ തുകയും വാങ്ങി വിദ്യാര്‍ത്ഥികളെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ല. 10 ലക്ഷം രൂപ ടോക്കണ്‍ മാത്രമാണ് ഇപ്പോള്‍ വാങ്ങുന്നത്. പ്രവേശന പരീക്ഷ കമ്മീഷണര്‍ നടത്തുന്ന ഏകജാലക അലോട്ട്‌മെന്റുകള്‍ അവസാനിച്ച ശേഷം ബാക്കി പണം അടച്ച് പ്രവേശിപ്പിക്കാമെന്നാണ് അലിഖിത കരാര്‍. അങ്ങനെ അല്ലാത്തവര്‍ക്ക് അടച്ച പണം തിരികെ ലഭിക്കുന്നതല്ല. നേരിട്ടും ഏജന്റുമാര്‍ മുഖേനയുമാണ് ഇടപാടുകള്‍. സംസാരം നേരിട്ടു മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending