crime
വാട്സ്ആപ്പിലൂടെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും പെരുകുന്നു
മിസ്ഡ് കോളുകൾ, വിഡിയോ കോളുകൾ, ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിൽ തട്ടിപ്പ്, ആൾമാറാട്ടം, ഹൈജാക്കിങ്, സ്ക്രീൻ ഷെയർ എന്നിവ ഉൾപ്പെടുന്ന ഏഴ് തട്ടിപ്പുകൾ ബി.പി.ആർ.ഡി ചൂണ്ടിക്കാട്ടുന്നു.

വാട്സ്ആപ് വഴിയുള്ള തട്ടിപ്പുകളിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ബി.പി.ആർ.ഡി). വാട്സ്ആപ്പിലൂടെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും പെരുകുന്നതിനിടെയാണ് പുതിയ ജാഗ്രത നിർദേശം. മിസ്ഡ് കോളുകൾ, വിഡിയോ കോളുകൾ, ജോലി വാഗ്ദാനങ്ങളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിൽ തട്ടിപ്പ്, ആൾമാറാട്ടം, ഹൈജാക്കിങ്, സ്ക്രീൻ ഷെയർ എന്നിവ ഉൾപ്പെടുന്ന ഏഴ് തട്ടിപ്പുകൾ ബി.പി.ആർ.ഡി ചൂണ്ടിക്കാട്ടുന്നു.
ഹൈജാക്കിങ്ങിലൂടെ വാട്സ്ആപ് അക്കൗണ്ടിൽ കയറുകയും കള്ളപ്പേരിൽ പണം ചോദിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്നുള്ള വാട്സ്ആപ് വിഡിയോ കോളുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നു. നഗ്നതയടക്കം പ്രദർശിപ്പിക്കുന്ന ഇത്തരം വിഡിയോ കോളുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. വിയറ്റ്നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കോഡുകളിൽനിന്ന് ആരംഭിക്കുന്ന നമ്പരുകളിൽനിന്നുള്ള മിസ്ഡ് കോളുകൾ വഴിയും തട്ടിപ്പ് വ്യാപകമാണ്.
ആൾമാറാട്ടത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് നടിച്ചാണ് തട്ടിപ്പ്. ഒരു സ്ഥാപനമേധാവിയുടെ അതേ വാട്സ്ആപ് നമ്പറിൽനിന്ന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ച് പണം തട്ടാനാണ് ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളിൽനിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നത്. ‘ഉന്നത ഉദ്യോഗസ്ഥൻ’ ലിങ്കുകളിലേക്ക് അത്യാവശ്യമായി പണമയക്കാൻ ആവശ്യപ്പെടുമ്പോൾ സഹപ്രവർത്തകർ പെട്ടെന്ന് പണം കൈമാറുന്ന സംഭവങ്ങളുമുണ്ട്.
വാട്സ്ആപ് അടുത്തിടെ പുറത്തിറക്കിയ ‘സ്ക്രീൻ ഷെയർ’ സംവിധാനം തട്ടിപ്പിന് സഹായമേകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായി തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നതും ഫോണിലെ വിവരങ്ങൾ പങ്കിടാൻ സൂത്രത്തിൽ സമ്മതിപ്പിക്കുന്നതും വ്യാപകമാണ്. തട്ടിപ്പുകാർ അയക്കുന്ന ലിങ്കിലെ ആപ്പോ സോഫ്റ്റ്വെയറോ ഇരയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ബാങ്ക് വിശദാംശങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ വിവരങ്ങൾ ചോർത്തും.
മുൻകരുതൽ എന്ന നിലയിൽ വാട്സ്ആപ് അക്കൗണ്ടിൽ ‘ടുഫാക്ടർ ഓതന്റിക്കേഷൻ’ ഉറപ്പുവരുത്തണം. സംശയാസ്പദവും പരിചയമില്ലാത്തതുമായ കോളുകൾക്ക് മറുപടി നൽകരുതെന്നും തട്ടിപ്പെന്ന് തോന്നുന്ന നമ്പറുകൾ റിപ്പോർട്ടുചെയ്ത് ബ്ലോക്കാക്കണമെന്നും ബി.പി.ആർ.ഡി നിർദേശിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വാട്സ്ആപ് അധികൃതരെ സർക്കാർ വിവരമറിയിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും മറ്റും ഔദ്യോഗിക വിവരങ്ങൾ വാട്സ്ആപ്പിലൂടെ കൈമാറരുതെന്നും ബി.പി.ആർ.ഡി പറയുന്നു.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
crime
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News2 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
crime3 days ago
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
GULF2 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala2 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
Football2 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ