Connect with us

Culture

മോഡിയുടെ നോട്ട് നിരോധനം; കള്ളപ്പണത്തിന്റെ പേരില്‍ ഇത് വരെ അറസ്റ്റ് ചെയ്തത് 33 ബിജെപി നേതാക്കളെ

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്‍മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയ സാഹചര്യത്തില്‍ ബിജെപിയുടെ കള്ളപ്പണ ബന്ധം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ട് നിരോധനത്തിന്റെ പിറ്റേദിവസം മുതല്‍ ഇന്നേവരെ കള്ളപ്പണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും ബിജെപിക്കാരെന്നാണ് കണ്ടത്തല്‍. മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ടും കള്ളപ്പണവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി അറസ്റ്റിലായത് 33 ബിജെപി നേതാക്കള്‍. 30 കേസുകളിലാണ് ബിജെപി നേതാക്കള്‍ പ്രതികളായിട്ടുള്ളത്. കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതിവകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും കൈമാറിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന്റെ പിറ്റേ ദിവസം തന്നെ രാജസ്ഥാനില്‍ ബിജെപിയുടെ നഗരസഭാ അദ്ധ്യക്ഷയെയും ഭര്‍ത്താവിനെയും അഴിമതി നിരോധന വകുപ്പ് പിടികൂടി. കൈക്കൂലിയായി വാങ്ങിയ ഒരു ലക്ഷം രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിച്ച ആയിരം നോട്ടുകളായിട്ടായിരുന്നു തുക. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

തമിഴ്നാട്ടില്‍ സേലം യുവമോര്‍ച്ച സെക്രട്ടറിയായ ജെവിആര്‍ അരുണില്‍ നിന്ന് 20.5 ലക്ഷം രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത തുകയില്‍ 2000ന്റെ 926 പുതിയ നോട്ടുകളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ വിവിധകേസുകളിലായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയും 100 കിലോയിലധികം സ്വര്‍ണത്തിന്റെയും അന്വേഷണം ചെന്നെത്തിയതും ബിജെപി നേതാക്കളിലാണ്.

പശ്ചിമബംഗാളില്‍ മനീഷ് ശര്‍മയെന്ന ബിജെപി നേതാവില്‍ നിന്ന് 33 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. പത്തുലക്ഷം രൂപയും പുതിയ 2000ന്റെ നോട്ടുകളായിരുന്നു. മധ്യപ്രദേശ് മുന്‍മന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ വസ്വാനിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ പണവും ആയുധങ്ങളും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ പക്കല്‍ നിന്നും അസാധുവാക്കപ്പെട്ട കറന്‍സിയിലുള്ള 91.50 ലക്ഷം രൂപ കണ്ടെടുത്തു. ഗാസിയാബാദ് ബിജെപി മുന്‍അദ്ധ്യക്ഷന്‍ അശോക് മോംഗയില്‍ നിന്ന് മൂന്ന് കോടി രൂപയാണ് പിടിച്ചെടുത്തത്.
കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത രമേശ് ഗൗഡയുടെ ആത്മഹത്യാകുറിപ്പില്‍ ബിജെപി നേതാവായ ഗലി ജനാര്‍ദ്ദന റെഡ്ഡിയ്ക്കെതിരെ 100 കോടിരൂപയുടെ കള്ളപ്പണ ആരോപണമുണ്ടായിരുന്നു.

കള്ളപ്പണവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയും ആരോപണം ഉയര്‍ന്നു. അമിത് ഷാ ഡയറ്കറായിട്ടുള്ള അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം 500 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഗുജറാത്ത് ബിജെപി മന്ത്രി സഭാംഗമായ ശങ്കര്‍ഭായ് ചൗധരി അദ്ധ്യക്ഷനായ ഗുജറാത്ത് സഹകരണബാങ്കില്‍ 200 കോടി രൂപ നിക്ഷേപിക്കപ്പെട്ടതും വന്‍വിവാദത്തിന് വഴിവെച്ചിരുന്നു.

കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്‍മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയത് കഴിഞ്ഞയാഴ്ച്ചയാണ്. യുവമോര്‍ച്ച നേതാക്കളായ രാഗേഷ് ഏഴാച്ചേരിയുടെയും രാജീവ് ഏഴാച്ചേരിയുടെയും വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും കണ്ടെടുത്തു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കൊടുങ്ങല്ലൂര്‍ മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്.

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending