Connect with us

Culture

രാജ്യം ഇനി ഒറ്റ നികുതി; ജി.എസ്.ടിയും നികുതി ഘടനയും, വായിക്കാം

Published

on

രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്‌വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനകാര്യ മന്ത്രിമാരും അംഗങ്ങളായിരിക്കും. ഓരോ സാധനങ്ങളുടെയും നികുതി തീരുമാനിക്കുക ജി.എസ്.ടി കൗണ്‍സില്‍ ആയിരിക്കും. ഇതോടെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉറ്റുനോക്കുന്ന സാധനങ്ങളുടെ വില കുറഞ്ഞവ കൂടിയവ എന്നീ സംവിധാനങ്ങള്‍ ഇല്ലാതാവും. ബജറ്റ് ചോര്‍ച്ചയും തടയാനാവും. ജി.എസ്.ടിയുടെ 51 ശതമാനം ഓഹരികള്‍ സ്വകാര്യ മേഖലയിലും ബാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പങ്കിടുകയും ചെയ്യും. വാറ്റ്, സെസ്സ് എന്നിവ ഇല്ലാതാവും.

ജി.എസ്.ടി മൂന്നു തരം നികുതികളായാണ് കണക്കാക്കുന്നത്. അന്തര്‍ സംസ്ഥാന ഇടപാടുകള്‍ക്ക് ഇന്റര്‍ഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്സും സംസ്ഥാനത്തിനുള്ളില്‍ നടക്കുന്ന ഇടപാടുകള്‍ക്കു സെന്‍ട്രല്‍ ജി.എസ്.ടി സ്റ്റേറ്റ് ജി.എസ്.ടി യും ആയാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിനുള്ളില്‍ വില്‍പ്പന നടത്തുന്ന സാധനത്തിന്റെ നികുതി 10 ശതമാനം ആണെങ്കില്‍ സി.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം കേന്ദ്ര സര്‍ക്കാരിനും എസ്.ജി.എസ്.ടി ഇനത്തില്‍ അഞ്ച് ശതമാനം സംസ്ഥാന സര്‍ക്കാരിനും ലഭിക്കും. ഇന്‍പുട്ട് നികുതി സംവിധാനം വളരെയധികം കാര്യക്ഷമമാവുന്നത് ജി.എസ്.ടിയുടെ പ്രേത്യകതയാണ്. ഡീലര്‍ അടച്ച നികുതി അയാള്‍ക്ക് ഇന്‍പുട്ട് നികുതിയായി ചെയ്യാന്‍ സാധിക്കുന്നു. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജി.എസ്.ടി കമ്പനി അതിന്റെ വെബ്‌സൈറ്റില്‍ കാര്യമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.

വാറ്റില്‍ ഒരു മാസം ഒറ്റ റിട്ടേണ്‍ ഫയലിങ് ആയിരുന്ന സ്ഥാനത്തു ജി.എസ്.ടിയില്‍ മൂന്ന് തരം ഫയലിങ് ആണ്. ഒന്ന് ജി.എസ്.ടി ആര്‍ 1 – ഇതില്‍ ഔട്ട് വേര്‍ഡ് സപ്ലൈ ആണ് കാണിക്കേണ്ടത്. ഇത് എല്ലാ മാസവും പത്താം തിയ്യതിക്കുള്ളില്‍ ചെയ്തു തീര്‍ക്കണം. ഇതിന്റെ രണ്ടാം ഘട്ടം ജി.എസ്.ടി ആര്‍ 2 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഇന്‍വേഡ് സപ്ലൈ പരിശോധിക്കുകയും തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂട്ടിച്ചേര്‍ക്കാനും സംവിധാനമുണ്ട്. ഇതിലൂടെ ഡീലര്‍ക്കു ലഭിക്കേണ്ട ഇന്‍പുട്ട് നികുതിയുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

രണ്ടാംഘട്ടം എല്ലാ മാസവും 15ാം തിയ്യതിക്കുള്ളില്‍ ചെയ്തുതീര്‍ക്കണം. മൂന്നാം ഘട്ടം ജി.എസ്.ടി ആര്‍ 3 എന്ന പേരില്‍ അറിയപ്പെടും. ഇതില്‍ ഡീലറുടെ നികുതി കണക്കാക്കുന്ന സംവിധാനമാണ്. ഇന്‍പുട്ട് നികുതി കഴിച്ചതിനു ശേഷം എത്ര നികുതി അടക്കാനുണ്ടെന്നു പരിശോധിച്ചു റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ഇത് എല്ലാ മാസവും ഇരുപതിനുള്ളില്‍ ചെയ്യേണ്ടതാണ്. റിട്ടേന്‍ ഫയലിങ് വൈകിയാല്‍ ഒരു ദിവസത്തിനു 100 രൂപ പിഴയും കൂടിയത് 5000 രൂപ വരെ ചുമത്താന്‍ അധികാരമുണ്ട്. ഇതില്‍ റീഫണ്ട് ഇല്ല.

ഡീലര്‍ക്കു നല്‍കുന്ന പോര്‍ട്ടലില്‍ മൂന്നു ലെഡ്ജര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1, ഇലക്ട്രോണിക് ക്രെഡിറ്റ് ലെഡ്ജര്‍ 2, ഇലക്ട്രോണിക് ക്യാഷ് ലെഡ്ജര്‍ 3, ഇലക്ട്രോണിക് ലൈബിലിറ്റി ലെഡ്ജര്‍. ഡീലറുടെ ബാധ്യത ഉള്‍പ്പെടെയുള്ള നികുതി ഫൈന്‍ എന്നീ വിവരങ്ങള്‍ ലഭ്യമാവും. ഈ ലെഡ്ജര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കും തുടര്‍ന്നുകൊണ്ടേയിരിക്കും. ക്രെഡിറ്റ് ലെഡ്ജര്‍ ഡീലര്‍ അടക്കേണ്ടതും ക്യാഷ് ലെഡ്ജര്‍ ഡീലര്‍ക്കു കിട്ടേണ്ടതും ലയബിലിറ്റി ലെഡ്ജറില്‍ ഇവ തമ്മിലുള്ള വ്യത്യാസവും കണക്കാക്കും. ഇതില്‍ നിന്നും ഡീലര്‍ക്കുള്ള ബാധ്യത മനസ്സിലാക്കാവുന്നതാണ്. ജി.എസ്.ടി ആര്‍ 3 ചെയ്യുമ്പോള്‍ തന്നെ ഇതില്‍ നിന്നും ഡീലര്‍ അടക്കേണ്ട തുകയുടെ ചലാന്‍ ജനറേറ്റ് ചെയ്യാവുന്നതാണ്.

ഇത് ബാങ്ക് വഴിയോ നെറ്റ്ബാങ്കിങ് വഴിയോ അടക്കാവുന്നതാണ്. ജി.എസ്.ടിയുടെ മറ്റൊരു പ്രത്യേകത വാറ്റില്‍ വാര്‍ഷിക ഫയലിങ് മെയ് 31 ന് അവസാനിക്കുമ്പോള്‍ ജി.എസ്.ടിയില്‍ ഡിസംബര്‍ 31 നേ അവസാനിക്കുകള്ളൂ. അതോടൊപ്പം വാര്‍ഷിക ഓഡിറ്റ് വിവരങ്ങളും കൂടി നല്‍കേണ്ടതാണ്. ഒരു ബിസിനസ് അവസാനിപ്പിക്കുമ്പോള്‍ ജി.എസ്.ടി ആര്‍ 9 ഉപയോഗിച്ചു ഫയലിങ് ചെയ്യാവുന്നതാണ്. ജി.എസ്.ടി ആര്‍ 4 ക്വാര്‍ട്ടര്‍ ഫയലിങ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാം. ഇത് പതിനെട്ടാം തിയ്യതിക്കുള്ളില്‍ സമര്‍പ്പിക്കണം. ജി.എസ്.ടി ആര്‍ 7 വരുന്നത് 2.5 ലക്ഷത്തിന് മുകളിലുള്ള കോണ്‍ട്രാക്ട് വര്‍ക്ക് പോലെയുള്ളവയുടെ ഫയലിങ് ആണ്. ജി.എസ്.ടി ആര്‍ 8 ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇ കോമേഴ്‌സ് ബിസിനസ് നടത്തുന്നവര്‍ ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയും നികുതി അടക്കുകയും വേണം. ജി.എസ്.ടി ആര്‍ 8 ഇതിനു വേണ്ടി ഉപയോഗിക്കുന്നു.

ജി.എസ്.ടി ആര്‍ 5 ഉം 6 ഉം വരുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നടത്തുന്ന ബിസിനസിനും മറ്റുമുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വലിയ ബിസിനസ് സര്‍വീസ് പോലെയുള്ളവക്കു അവരുടെ ബിസിനസ് ബ്രാഞ്ചുകളില്‍ വെച്ചു ഇന്‍പുട്ട് ടാക്സ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. 20 ലക്ഷം വിറ്റുവരവുള്ളവരാണ് ജി.എസ്.ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. അന്തര്‍ സംസ്ഥാന വ്യാപാരങ്ങള്‍ക്ക് ഈ പരിധി ബാധകമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending