Connect with us

Culture

ആര്‍ക്ക് വേണം നമ്പര്‍ 7

Published

on


മുംബൈ: ലോകകപ്പിന് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉപയോഗിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ഏഴ് ആര് ഉപയോഗിക്കും എന്നതാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചതിന് ശേഷം 10 ാം നമ്പര്‍ ജേഴ്‌സി ആരും ഉപയോഗിക്കാറില്ല. വിരമിച്ചതിന് ശേഷം ബിസിസിഐ ഒരു തവണ ഷര്‍ദുല്‍ താക്കൂറിന് പത്താം നമ്പര്‍ ജേഴ്‌സി നല്‍ക്കിയിരുന്നെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സച്ചിന്‍ നേടിയ നേട്ടങ്ങളുടെ ബഹുമാനാര്‍ത്ഥം ഒരു ഇന്ത്യന്‍ കളിക്കാരും പത്താം നമ്പര്‍ ജേഴ്‌സി ധരിക്കില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇനി ബിസിസിഐയെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്.പരിമിത ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണി ധരിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ഏഴ് വരും ദിവസങ്ങളില്‍ നടക്കുന്ന പരമ്പരകളില്‍ ഉപയോഗിക്കാതിരിക്കാനാണ് സാധ്യത.
ക്രിക്കറ്റില്‍ മിക്ക കളിക്കാരും ജേഴ്‌സിയുടെ നമ്പര്‍ ഇങ്ങോട്ട് ആവശ്യപ്പെടാറാണ് പതിവ്. ക്യാപ്റ്റന്‍ വിരാത് കോലി 18ാം നമ്പര്‍ ജേഴ്‌സിയാണ് ഉപയോഗിക്കാറ്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 45 ാം നമ്പറാണ് ആവശ്യപ്പെടാറ്. നിലവില്‍ ജേഴ്‌സി നമ്പര്‍ ഏഴ് ഉപയോഗിച്ച് ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ധോണിയുടെ ജേഴ്‌സി ലഭ്യമാണെങ്കിലും ഇപ്പോള്‍ ടീമിലുള്ള കളിക്കാര്‍ ആ നമ്പര്‍ ആവശ്യപ്പെടാതിരിക്കാനാണ് സാധ്യതയെന്ന് ബിസിസിഐ ഒഫീഷല്‍സ് പറഞ്ഞു. സച്ചിനെ ആരാധകര്‍ പത്താം നമ്പറില്‍ കണക്കാക്കുമ്പോള്‍ ഏഴാം നമ്പറില്‍ ആരാധകര്‍ കാണുന്നത് ധോണിയെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിലവില്‍ ധോണി വിരമിക്കാത്തത് കൊണ്ട് ധോണി ഉപയോഗിച്ചിരുന്ന ജേഴ്‌സി മറ്റാര്‍ക്കെങ്കിലും നല്‍ക്കിയാല്‍ അത് വിവാദമാകുമെന്നാണ് ബിസിസിഐയും പ്രതീക്ഷിക്കുന്നത്. താക്കൂറിന്‍ അനുഭവമാണ് ബിസിസിഐക്ക് പാഠം. ലോകകപ്പിന് ശേഷം ഏകദിനമത്സരങ്ങളില്‍ നിന്ന് ധോണി വിരമിക്കുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍ എന്നാല്‍ അദ്ദേഹം രണ്ട് മാസത്തെ അവധി എടുത്ത് ടീമില്‍ നിന്ന് മാറി നില്‍ക്കുകയാണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending