Connect with us

Video Stories

ചര്‍ച്ചയില്‍ തീരുമാനമായില്ല: റേഷന്‍ വ്യാപാരി സമരം മേയ് ഒന്നുമുതല്‍

Published

on

തിരുവന്തപുരം: സമരപ്രഖ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് തീരുമാനമായില്ല.

കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഭക്ഷ്യമന്ത്രി നല്‍കുമെന്ന് പറഞ്ഞ ഇന്‍സെന്റീവ് നല്‍കണമെങ്കില്‍ 500 കോടി രൂപ ആവശ്യമായതിനാല്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യാപാരികളെ അറിയിക്കുകയായിരുന്നു. 45 ക്വിന്റല്‍ അരി വില്‍ക്കുന്ന 350 റേഷന്‍ കാര്‍ഡുള്ള കടകള്‍ക്ക് 19,500 രൂപ വേണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇതേക്കുറിച്ചു പഠിക്കാന്‍ ഭക്ഷ്യവകുപ്പിനോട് നിര്‍ദേശിക്കുകമാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.

കടവാടക അടക്കം വ്യാപാരികള്‍ ഉന്നയിച്ച മറ്റാവശ്യങ്ങളും പരിഗണിച്ചില്ല. ഈ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് വിതരണവുമായി സഹകരിക്കാതെ മുന്‍ നിശ്ചയപ്രകാരം മെയ് ഒന്നു മുതല്‍ സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരികളുമടങ്ങിയ കമ്മിറ്റി തയാറാക്കിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചുവെങ്കിലും മാറ്റിവെച്ച് റേഷന്‍ വ്യാപാരികളെ വഞ്ചിച്ചു. റേഷന്‍ കാര്‍ഡ് വിതരണം നടത്തുന്നതിനുവേണ്ടിയാണ് ഒരു മാസ കാലാവധി മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
റേഷന്‍കടയില്‍ പി.ഒ.എസ് യന്ത്രങ്ങളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നീട് കടയുടെ അവകാശം സര്‍ക്കാറില്‍ നിക്ഷിപ്തമാകുമെന്നും പെട്രോള്‍ പമ്പുകള്‍ നടത്താന്‍ ഓയില്‍ കമ്പനികള്‍ക്കു സ്ഥലം നല്‍കിയ അവസ്ഥയെപോലെയാകുമെന്നും അതിനാല്‍ കട വാടക ഉള്‍പ്പെടെ വ്യക്തമായ എഗ്രിമെന്റും, ധാരണയും ഉണ്ടെങ്കില്‍ മാത്രമേ കടമുറികള്‍ വിട്ടു നല്‍കുകയുള്ളൂവെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആറുമാസമായി റേഷന്‍ സാധനങ്ങള്‍ സൗജന്യമായിട്ടാണ് ഭൂരിപക്ഷം കാര്‍ഡ് ഉടമകള്‍ക്കും നല്‍കുന്നതെന്നും വണ്ടിക്കൂലിയും കയറ്റ്-ഇറക്ക്-അട്ടിക്കൂലിയും നല്‍കുന്നത് റേഷന്‍ വ്യാപാരിയാണെന്നും ഇതിനായി നല്‍കാമെന്നേറ്റ ഇന്‍സന്റീവ് നിഷേധിച്ചത് വഞ്ചനയാണെന്നും അവര്‍ പറഞ്ഞു.
റേഷന്‍ കടകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് കടകളുടെ എണ്ണം 10,000 ആയി കുറക്കാനുള്ള നീക്കത്തെ എതിര്‍ക്കും. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 30ന് സമരസമിതി യോഗം തിരുവനന്തപുരത്ത് ചേരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending