Connect with us

kerala

വെയിലത്ത് ഇരിക്കരുത്; മഴ നനയരുത്..തെരുവില്‍ കിടക്കരുത്… ആശമാര്‍ക്ക് മന്ത്രിയുടെ വീണയുടെ ഉപദേശസരണികള്‍

മറ്റൊരുതരത്തില്‍ ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്‍ത്തിയും.

Published

on

വികസനത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ മനസ്സിലാവാത്ത കമ്യൂണിസ്റ്റ് ഭാഷയില്‍ മറുപടി പറയുന്ന പി രാജീവ് മന്ത്രിയെപ്പോലെയൊന്നുമല്ല വീണാ ജോര്‍ജ്ജ് മന്ത്രി. വളരെ അരുമയായി സംസാരിക്കും. കേള്‍ക്കുന്നവര്‍ക്ക് ഇവര്‍ക്ക് എന്തൊരു വല്ലാത്ത കരുതലാണെന്നു തോന്നും … അത്രമാത്രം. തോന്നല്‍ മാത്രമേയുള്ളൂ. മറ്റൊരുതരത്തില്‍ ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്‍ത്തിയും. അതേയുള്ളൂ ആരോഗ്യമന്ത്രിടെ പെര്‍ഫോമെന്‍സ്.

നാല്പതോളം ദിവസങ്ങളായിരിക്കുന്നു ആശമാരായ വീട്ടമ്മമാരുടെ സമരം തുടങ്ങിയിട്ട്. ഇത്രയും ദിനം അവര്‍ തെരുവിലായിരുന്നു. ഭരണപ്പാര്‍ട്ടിയായ സിപിഎമ്മിന്റേയും പോഷകസംഘടനാ വിഷജീവികളുടെയെല്ലാം ആട്ടും പുലഭ്യവും എല്ലാം കണ്ടും കേട്ടും വെയിലുംമഴയും ഏറ്റ് അവര്‍ തെരുവിലുറങ്ങി. വീണ്ടുമുണര്‍ന്ന് അതിജീവനത്തിനായി മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് 38 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് മന്ത്രിയുടെ ആള്‍ക്കാര്‍ വിളിച്ചിട്ട് രണ്ടു തവണ അവര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയ്ക്കും മുന്നില്‍ ഇരുന്നു. വളരെ പ്രതീക്ഷകളുമായി എത്തിയ അവരെ കളിയാക്കും പോലെ കുറേ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു.

സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ആശമാരോട് ആദ്യം മന്ത്രി അഭ്യര്‍ത്ഥിച്ചത്. നേരത്തേ ഫെബ്രുവരി പതിനഞ്ചാം തീയതി നടത്തിയ ചര്‍ച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം. ഇങ്ങനെ സമരം തുടങ്ങി അഞ്ചാം ദിനം നടത്തിയതില്‍ നിന്ന് നാല്പതാം ദിനം എത്തിയപ്പോഴും മന്ത്രിയുടെ വഞ്ചി തിരുനക്കര തന്നെ നിലകൊള്ളുകയാണ്. ഇവര്‍ക്ക് സമരം തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലേ ്എന്നു ചോദിച്ചു പോകും ആരും.

ഓരോ സേവനങ്ങള്‍ക്കുമുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. 26,125 പേരാണ് കേരളത്തില്‍ ആശമാരായുള്ളത്. അവരില്‍ 400 പേര്‍ മാത്രമാണ് പേരാണ് സമരരംഗത്തുള്ളത്. 21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചര്‍ച്ചയില്‍ അവരാവശ്യപ്പെട്ടത്.

ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ സംസ്ഥാനത്തിന് എന്താണ് ചെയ്യാനാവുക… കോടിക്കണക്കിനുള്ള ബാദ്ധ്യത ഉണ്ടാക്കുന്നതാണത്. അത് ചെയ്യാനുള്ള സാഹചര്യമില്ല. അതുകൊണ്ട് ‘എന്റെ ആശമാര്‍ ഇങ്ങനെ കഷ്ടപ്പെടരുത്. നിങ്ങളാരും വെയിലു കൊള്ളരുത്, മഴ നനയരുത് ..തെരുവില്‍ കിടക്കരുത്.. നല്ല കുട്ടികളായി വീട്ടില്‍ പോകണം. സമരം നിര്‍്ത്തണം.

ഇതാണ് വീണാ ലൈന്‍. മന്ത്രി ഇതെല്ലാം പറഞ്ഞിട്ട് പോയത് അടുത്തമാസം പത്തനം തിട്ടയില്‍ നടക്കാനിരിക്കുന്ന മെഗാഷോയുടെ ആലോചനാ യോഗത്തിനായിരിക്കും എന്നു കരുതട്ടെ. പിണറായിയുടെ പ്രഹസനമന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണല്ലോ. മെഗാ വിപണിയും സഖാക്കളുടെ വിളയാട്ടവുമൊക്കെ സംസ്ഥാന ചെലവില്‍ നടത്താനുള്ള വട്ടിപ്പിരിവു നടത്തേണ്ടേ… ഇതിനൊക്ക നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. അതു പറയിപ്പിക്കുന്നതാണ് ജനാധിപത്യം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

Published

on

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.

മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.

പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.

Continue Reading

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Trending