Connect with us

More

മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്; താക്കീതുമായി കോടിയേരി

Published

on

തിരുവനന്തപുരം: എല്‍.ഡി.എഫിനകത്ത് അഭിപ്രായവ്യത്യാസമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ ആരും ഭാഗഭാക്കാകേണ്ടതില്ലെന്ന് സി.പി.ഐക്ക് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അതൊരിക്കലും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാകരുതെന്നും കഴിഞ്ഞ ദിവസം അവസാനിച്ച സംസ്ഥാനസമിതി യോഗം ചൂണ്ടിക്കാട്ടി.

മുന്നണിയെ ശക്തിപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സി.പി.ഐയുമായുള്ള പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫ് യോഗത്തിലും പാര്‍ട്ടികള്‍ തമ്മിലുള്ള ഉഭയകക്ഷിചര്‍ച്ചയിലും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്നും സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.ഐമായി ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല.
ബി.ജെ.പിക്ക് ബദലെന്ന നിലയില്‍ ദേശീയ തലത്തില്‍ ഇടതുകക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പ്രമുഖ ഇടതുകക്ഷികളായ സി.പി.ഐയും സി.പി.എമ്മും യോജിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച നടപടിയില്‍ സി.പി.എമ്മിന് വ്യത്യസ്ത അഭിപ്രായമുണ്ട്. നിയമവിരുദ്ധമാണെങ്കില്‍ അത് ഒഴിപ്പിക്കേണ്ടതാണ്. അല്ലാതെ ടെലിവിഷന്‍ ചാനലുകളെ കൂട്ടിക്കൊണ്ടുവന്ന് കുരിശ് പൊളിച്ച നടപടിയിലാണ് സി.പി.എമ്മിന് വിയോജിപ്പ്. സ്ഥലം ഒഴിപ്പിച്ചെടുക്കലല്ലേ, അല്ലാതെ കുരിശ് കൈയടക്കലല്ലല്ലോ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു
സി.പി.എം കയ്യേറ്റക്കാരാണെന്ന് സി.പി.ഐയോ, സി.പി.ഐ കയ്യേറ്റക്കാരാണെന്ന് സി.പി.എമ്മോ പറഞ്ഞിട്ടില്ല. ഇതല്ലാം ചിലര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. സി.പി.എം കയ്യേറ്റമൊഴിപ്പിക്കലിന് എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ നടത്തുന്നത്. അത് മെയ് 21 ന് ഇടുക്കിയില്‍ നടത്തുന്ന പട്ടയ വിതരണം മുടക്കാനാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം

Published

on

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Continue Reading

crime

പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

Published

on

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.

കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.

 

Continue Reading

Trending