Connect with us

kerala

മുങ്ങിമരണം: പോസിറ്റീവായാല്‍ കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യം

മുങ്ങിമരണപ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ബന്ധുക്കള്‍ക്ക് കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യമുയരുന്നു.

Published

on

കോഴിക്കോട് : മുങ്ങിമരണപ്പെട്ടവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ബന്ധുക്കള്‍ക്ക് കോവിഡ് സഹായം നല്‍കണമെന്ന് ആവശ്യമുയരുന്നു. മുങ്ങിമരണമുള്‍പ്പെടെയുളള അപകട മരണങ്ങളില്‍ പെട്ടവര്‍ പോസിറ്റീവ് ആയാലും സഹായത്തിനു പരിഗണിക്കേണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ടവര്‍ പോസിറ്റീവ് ആയാല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ മരണപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാറിനെ പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറും ഇത്തരത്തില്‍ ഓര്‍ഡര്‍ ഇറക്കണമെന്നാണ് ആവശ്യമുയരുന്നത്.

കൊറോണ വൈറസിന്റെ സാന്നിധ്യം മൂലമാണ് നീന്തലില്‍ നല്ല പരിശീലനമുളളവര്‍ പോലും മുങ്ങിപ്പോവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുങ്ങി മരിച്ച വടകര വില്യാപ്പളളി സ്വദേശിയായ യുവാവില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. വില്യാപ്പള്ളി ആയിരോട്ടു താഴെ കുനിയില്‍ സഹീര്‍ ആണ് കഴിഞ്ഞ ഒക്ടോബര്‍ 14 ന് മുങ്ങിമരിച്ചത്. വര്‍ഷങ്ങളായി പരിശീലനമുള്ള നല്ല നീന്തല്‍ക്കാരനായിരുന്നു ഇദ്ദേഹം. കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിച്ചതിന് ശേഷം വെള്ളത്തിലേക്ക് ആഴ്ന്നു പോവുകയായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് ശ്വാസ കോശത്തെയാണ് കാര്യമായി ബാധിക്കുന്നതെന്നതിനാല്‍ ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് അപകടത്തിന് കാരണമാവാനുള്ള സാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

കോവിഡ് സഹായത്തിന് വേണ്ടി അപേക്ഷിച്ചെങ്കിലും അപകട മരണമായതിനാല്‍ സഹായത്തിന് അര്‍ഹതയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി. സംസ്ഥാന ഭരണകൂടമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. കോവിഡ് സമയത്ത് നിരവധി പേര്‍ മുങ്ങിമരിക്കുകയുണ്ടായി. കോവിഡ് പോസിറ്റീവ് ആയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിലെ നിബന്ധനകള്‍ മൂലം ഇവരുടെ ബന്ധുക്കള്‍ക്ക് സഹായം നിഷേധിക്കപ്പെടുകയായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അമ്പതിനായിരം രൂപയാണ് സഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് അയ്യായിരം രൂപ വീതവും സഹായം നല്‍കുന്നു. കൊറോണ വൈറസ് സാന്നിധ്യം ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് പല മുങ്ങിമരണവുമുണ്ടാവുന്നത് എന്ന അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ഇങ്ങനെ മരണപ്പെടുന്നവര്‍ക്കു കൂടി സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നാണ് ആവശ്യം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending