Culture
ലോയ കേസ് വഴിത്തിരിവിലേക്ക്; വിചിത്ര ആവശ്യവുമായി ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാദം തുടരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത ദവെ, രണ്ട് ജഡ്ജിമാരടക്കം പതിനൊന്നു പേരെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് നിലവിലുള്ള ജഡ്ജിമാരെ വിസ്തരിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യമുയരുന്നത്.
This is massive- Judge Loya’s death: Lawyer Dushyant Dave files application seeking to examine 11 persons including two judges via @JantaKaReporter https://t.co/AzX8T46Rfd
— Rifat Jawaid (@RifatJawaid) February 5, 2018
ലോയയുടെ മരണത്തെ കുറിച്ച് അറിവുണ്ടെന്ന് കരുതുന്ന പൂനെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് എസ്.എം മൊഡാക്, ഗ്രേറ്റര്‍ ബോംബെ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജ് വിജയ് സി. ബാഡ്രെ എന്നിവരെയും മഹാരാഷ്ട്ര ഇന്റലിജന്‍സ് ഡി.ജി സഞ്ജീവ് ബര്‍വെ, കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ ടാക്ലെ തുടങ്ങിയവരെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ദവെ സമര്‍പ്പിച്ചത്. ഇവര്‍ക്കു പുറമെ ജസ്റ്റിസ് ലോയയുടെ മകന്‍ അനുജ്, ഭാര്യ ശര്‍മിള, പിതാവ് ഹരി കിഷന്‍ ലോയ, സഹോദരി അനുരാധ ബിയാനി എന്നിവരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.
സി.ബി.ഐ ജഡ്ജായിരുന്ന ജസ്റ്റിസ് ലോയയുടെ അകാല മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ അലംഭാവം പ്രകടമാണെന്ന് തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും, അതേപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ദുര്‍വാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ദവെ വാദിച്ചു.
‘കാരവന്‍ റിപ്പോര്‍ട്ടര്‍ അടക്കമുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തിലൂടെ പൊതുജന സമക്ഷത്തില്‍ വന്ന വിവരങ്ങളും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയ സാക്ഷികളുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ട്. സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ മാത്രം ഊന്നി നില്‍ക്കുകയാണെങ്കില്‍ സത്യം പുറത്തു വരികയില്ല. മേല്‍ പറഞ്ഞ ആളുകളുടെ പ്രസ്താവനകള്‍ കൂടി ക്രോസ് വിസ്താരം നടത്തി രേഖപ്പെടുത്തുന്നതായിരിക്കും നീതിയുടെ താല്‍പര്യത്തിന് അനുയോജ്യം’ – ദവെ വാദിച്ചു.
A very imp application filled by Dushyant Dave in Judge Loya’s murky death case. How can court rely on an unattested self serving report of a Govt represented by Shah’s lawyers without allowing persons whose statements are relied on to be cross-examined?https://t.co/MJlaCtTHjm
— Prashant Bhushan (@pbhushan1) February 5, 2018
ലോയയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ എടുത്തു മാറ്റുകയും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ദവെ ആഞ്ഞടിച്ചു. ലോയയുടെ മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പോലും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോയയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുകയാണെന്നും ദവെ പറഞ്ഞു.
കാരവന്‍ റിപ്പോര്‍ട്ടര്‍, ജസ്റ്റിസ് ലോയയുടെ കുടുംബം എന്നിവരെ വിസ്തരിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന് അവസരം ലഭിച്ചാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്. സഹോദദരി അനുരാധ ബിയാനിയും പിതാവ് ഹരികിഷന്‍ ലോയയും നല്‍കിയ വിവരങ്ങള്‍ കാരവന്‍ റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗമായിരുന്നു. അതേസമയം, ലോയയുടെ മകന്‍ അനൂജ് ഈയിടെ, കേസില്‍ അന്വേഷണം വേണ്ടെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article20 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india18 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി